<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' version='2.0'><channel><atom:id>tag:blogger.com,1999:blog-6822189953466655245</atom:id><lastBuildDate>Mon, 22 Feb 2010 10:14:26 +0000</lastBuildDate><title>തറവാടി</title><description></description><link>http://tharavadi.aliyup.com/</link><managingEditor>aliyup@gmail.com (തറവാടി)</managingEditor><generator>Blogger</generator><openSearch:totalResults>52</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-7649737989628628751</guid><pubDate>Thu, 18 Feb 2010 07:32:00 +0000</pubDate><atom:updated>2010-02-18T11:32:38.261+04:00</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>മേനോനും റഫീക്കും</title><description>ജബല്‍ അലിയിലേക്ക് താമസമാക്കിയ സമയത്ത് ഇബിന്‍ ബത്തൂത്ത മാള്‍ തുറക്കാത്തതിനാല്‍ പ്രധാന പ്രശ്നം മുടിവെട്ടലും വീട്ട് സാധനങ്ങള്‍ വാങ്ങിക്കലുമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാഴ്ചകൂടുമ്പോള്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്ത കിസ്സൈസിലെ സാധനം വാങ്ങല്‍ തുടര്‍ന്നു. പിന്നീട് ജബല്‍ അലിയില്‍ ഇബിന്‍ ബത്തൂത്ത മാള്‍ തുറന്നു, ഉള്ളില്‍ ജിയന്റ് സൂപര്‍മര്‍ക്കറ്റും. സാധനങ്ങളുടെ കാര്യം പോലെത്തന്നെയായിരുന്നു മുടിവെട്ടുന്ന കാര്യവും.&lt;br /&gt;&lt;br /&gt;ജബല്‍ അലിയില്‍ തന്നെ മലയാളി നടത്തുന്ന ബാര്‍ബര്‍ഷോപ്പ് കണ്ടെത്തുന്നത് വരെ ടൗണില്‍ പോയായിരുന്നു മുടിവെട്ടിയിരുന്നത്.റഫീക്കിനടുത്ത് മുടിവെട്ടാന്‍ എനിക്ക് നല്ല താത്പര്യമാണ്. മെല്ലെ മൂളിപ്പാട്ടൊക്കെ പാടും. മുടിവെട്ടാന്‍ കാത്തിരിക്കുന്ന അന്യദേശക്കാരായവരെ ഉദ്ദേശിച്ച്  നിര്‍ദോഷകരമായ ചില തമാശകള്‍ പറയും മൂപ്പര്‍ ചിരിക്കില്ല, ഇരിക്കുന്ന എനിക്ക് ചിരി അടക്കാനുമാവില്ല.&lt;br /&gt;&lt;br /&gt;ചെല്ലുന്ന സമയത്ത് മറ്റ് കസേരകള്‍ ഒഴിഞ്ഞാണിരിക്കുന്നതെങ്കിലും പോലും അവന്റെ കസ്റ്റമര്‍ മുടിവെട്ടിക്കഴിയുന്നതുവരെ ഞാന്‍ കാത്തുനില്‍ക്കുമായിരുന്നു. ഇടക്ക് മലയാളിയായ മുതലാളി ഇല്ലാത്ത സമയത്ത് ചെറുതായൊക്കെ അവന്റെ കാര്യങ്ങള്‍ പറയും അങ്ങിനെയാണ് ആള്‍ തമാശപറയുന്നുണ്ടെങ്കിലും വേദനിക്കുന്നവനാണെന്ന് മനസ്സിലായത്. വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിചയം അവന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. എട്ട് മണിമുതല്‍ വൈകീട്ട് പത്ത് പണിവരെയുള്ള പണിയും തുടങ്ങി പലതും പറയും അപ്പോള്‍  പക്ഷെ നഷ്ടമായത് അവന്റെ തമാശകളാണ്. &lt;br /&gt;&lt;br /&gt;മുടിവെട്ടല്‍ കഴിഞ്ഞാല്‍ ചെറിയ കണ്ണാടി തലക്ക് പിന്നില്‍ പിടിച്ച് കാണിക്കുന്ന പരിപാടിയുണ്ട്, എനിക്കത് തീരെ ഇഷ്ടമല്ല. പണിചെയ്യാന്‍ അറിയും എന്ന വിശ്വാസത്തിലാണല്ലോ ഞാന്‍ വെട്ടാന്‍ ഏല്പ്പിച്ചത് അതുകൊണ്ട്  തന്നെ അവര്‍ അത് വേണ്ട പോലെ ചെയ്തിരിക്കുമെന്നെ വിശ്വാസമാണിതിന് പിന്നില്‍.&lt;br /&gt;&lt;br /&gt;എട്ടൊമ്പത് മാസം മുമ്പൊരിക്കല്‍ മുടിവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു, ' ഇക്കാ ഇനി വെട്ടണമെങ്കില്‍ ഇക്ക നാട്ടില്‍ വരേണ്ടിവരും മുടിവെട്ടാന്‍ '. അവന്‍ പോകുകയാണത്രേ. മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്ത കടയില്‍ നിന്നും ആളെ ഒഴിവാക്കിയെന്നും , പ്രാരാബ്ദമെല്ലാം ഒരു വഴിക്കായെന്നും ആയതിനാല്‍ ഇനി നാട്ടില്‍ നില്‍ക്കാനാണ് തീരുമാനമെന്നും അറിയീച്ചു, ഒപ്പം ഇനി ഗള്‍ഫിലേക്കില്ലെന്ന് മാത്രമല്ല പോരാന്‍ ആഗ്രഹിക്കുന്നവരെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തും എന്നും പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് രണ്ട് തവണ മാത്രമേ ഞാന്‍ അവിടെ പോയിട്ടുള്ളൂ.&lt;br /&gt;&lt;br /&gt;************&lt;br /&gt;&lt;br /&gt;ജബല്‍ അലി - അബൂദാബി  ഡ്രൈവിങ്ങിന്റെ ക്ഷീണം നോമ്പ് തുടങ്ങിയതോടെ കൂടി. അങ്ങിനെയാണ് കാര്‍ പൂള്‍ നോക്കിയത്. വലിയ കാറില്‍ നാലുപേര്‍, രാവിലെ വീട്ടില്‍ നിന്നുമെടുക്കും വൈകീട്ട് വീട്ടില്‍ കൊണ്ട്ചെന്നാക്കും. മറ്റുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ ബാങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരാള്‍ എന്റെ സീനിയറയിട്ട് തൃശ്ശൂരില്‍ പഠിച്ചയാളും. പണ്ട് കുറ്റിപ്പുറത്ത് നിന്നും തൃശ്ശൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയില്‍ യാത്രയെപ്പോലെ രസകരം. ശീട്ട് കളിയൊഴികെ ബാക്കിയെല്ലാം ഏകദേശം അതുപോലെത്തന്നെ. &lt;br /&gt;&lt;br /&gt;ഇന്നലെ അപ്രതീക്ഷിതമായി പാലക്കാട്ട് കാരന്‍ മേനോന്‍ പറഞ്ഞു ' ഈ യാത്ര അവസാനത്തെയാണ്, നാളെ ഞാനുണ്ടാവില്ല, എനിക്ക് അലൈനലേക്ക് ട്രാന്‍സ്ഫര്‍ ആയി' അതൊരു വല്ലാത്ത വാര്‍ത്തയായിരുന്നു! എന്നും വിളിക്കാം മറക്കില്ല തുടങ്ങി കുറെ ഓഫറുകള്‍ അങ്ങോട്ടും തിരിച്ചും എല്ലാവരും കൈമാറിയെങ്കിലും അതിനെ പ്രായോഗികതയും നടപ്പില്ലായ്മയും എല്ലാവര്‍ക്കും അറിയുമായിരുന്നു! &lt;br /&gt;&lt;br /&gt;സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിലധികം ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ദിവസേനെ ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ അതും പൂര്‍ണ്ണമായും വായടക്കാതെ! ജീവിതമെന്ന യാത്രയില്‍ എത്രപേരെ കാണുന്നു, പിന്നെ ഓര്‍മ്മയില്‍ മാത്രമവശേഷിപ്പിക്കുന്നു പിന്നീട് ഓര്‍മ്മയില്‍ നിന്നു പോലും ഇല്ലാതാവുന്നു.&lt;br /&gt;അങ്ങിനെ മേനോനും ഒരോര്‍മ്മയാകുന്നു.&lt;br /&gt;&lt;br /&gt;മേനോനെ യാത്രയാക്കി പതിവ് പോലെ എന്നെ വീട്ടില്‍ വിടേണ്ട, ഡിസ്കവറിയില്‍ ഈയിടെ തുടങ്ങിയ &lt;br /&gt;ജെന്റ്സ് ബ്യൂട്ടിപാര്‍ളറില്‍ ഇറക്കാന്‍ പറഞ്ഞു. മുടിവെട്ടാന്‍ വന്ന ആളെ കണ്ടതും ഞാനമ്പരന്നു, റഫീക്ക്!&lt;br /&gt;വെളുത്ത സ്റ്റൈലുള്ള യൂണിഫോമൊക്കെയിട്ട്! അവന്‍ പഴയതും പുതിയതുമായ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് മുടിവെട്ടവസാനിപ്പിച്ചു, കണ്ണാടി എടുത്തു പിന്നെ താഴെവെച്ചൂ , ഓ ഇക്കാക്കിതാവശ്യമില്ലല്ലോ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-7649737989628628751?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2010/02/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>8</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-3286497060701792879</guid><pubDate>Fri, 29 Jan 2010 10:54:00 +0000</pubDate><atom:updated>2010-01-29T14:54:54.319+04:00</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>ഉപ്പാടെ ഒരു കാര്യം!</title><description>എട്ടാം ക്ലാസ്സില്‍ ആനക്കര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ ഉപ്പയാണ് വന്നത്.  സ്കൂളിലെ പരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍  സ്കൂളിനടുത്തുള്ള  മുഹമ്മദ്ക്കയുടെ ചായപ്പീടികയിലേക്ക് നടന്നു. താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്താണ് മുഹമ്മദ്ക്ക ചായക്കടനട നടത്തുന്നത്.&lt;br /&gt;&lt;br /&gt;ഉപ്പാനെ കണ്ടതും തോര്‍ത്തുമുണ്ടില്‍ കൈ തുടച്ച് അടുത്ത് വന്ന് ഞങ്ങളോടിരിക്കാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;' കുറെ നാളായല്ലോ കുഞ്ഞുണ്ണിക്ക കണ്ടിട്ട് , ദാരാ ചെറിയോനാ? '&lt;br /&gt;' ഉം സ്കൂളില്‍  ചേര്‍ക്കാന്‍ വന്നതാ '&lt;br /&gt;&lt;br /&gt;എനിക്ക് പുട്ടും കടലയും , ഉപ്പ ചായയും കുടിച്ചവിടെനിന്നും ഇറങ്ങുമ്പോള്‍ ഉപ്പ അയാള്‍ക്കടുത്തേക്ക് ഒന്നുകൂടെ ചാഞ്ഞു.&lt;br /&gt;&lt;br /&gt;' അതൈ മൊമ്മദെ ന്ത് വേണങ്കിലും കൊടുക്കണെ പൈസയില്ലെങ്കിലും എന്നോട് പറഞ്ഞാ മതി '&lt;br /&gt;&lt;br /&gt;'അതിപ്പോ ങ്ങള് പറഞ്ഞിട്ട് വേണോ!  ഓന് മ്മടെ കുട്ട്യല്ലെ , ങ്ങട്ട് പോരെട്ടാ '&lt;br /&gt;&lt;br /&gt;ആനക്കര കുന്നിന്‍ മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോ ഉപ്പ ഒന്നുറപിച്ചുപറഞ്ഞു , &lt;br /&gt;&lt;br /&gt;' പീടികേന്ന് എന്തേങ്കിലും വാങ്ങിത്തിന്നൂന്നറിഞ്ഞാല്‍ ... ഹാ...പൊറം പൊളിക്കും... പ്പോതന്നെ പറഞ്ഞേക്കാം! '&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-3286497060701792879?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2010/01/blog-post_29.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>12</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-4556668948977108834</guid><pubDate>Sat, 23 Jan 2010 08:20:00 +0000</pubDate><atom:updated>2010-01-23T12:23:20.594+04:00</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>അധ്യാപനം</title><description>പ്രീഡിഗ്രി റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. വളാഞ്ചേരിയില്‍ നിന്നും കുറച്ചുള്ളിലായ കരേക്കാടെന്ന ഉള്‍പ്രദേശത്താണ് സുഹൃ‌ത്ത്‌ക്കള്‍ നടത്തുന്ന ട്യൂഷന്‍ സെന്റര്‍.&lt;br /&gt;&lt;br /&gt;ചായപ്പീടികയുടെ മുകളിലുള്ള മൂന്ന് മുറികളിലായാണ്  എട്ട്, ഒമ്പത് ,പത്ത് ക്ലാസ്സുകള്‍  നടത്തുന്നത്.   ഒരിക്കല്‍ സുഹൃത്ത്‌ക്കള്‍ക്കൊപ്പം അവിടെ പോയ ഞാന്‍ അവരുടെ ക്ലാസ്സുകള്‍ കഴിയാനായി സ്റ്റാഫ് റൂമില്‍  കാത്തിരിക്കുമ്പോളാണ് ആദ്യമായി അധ്യാപകനാവാനുള്ള ആഗ്രമുദിച്ചത്. ഇഷ്ടപ്പെട്ട വിഷയമായ കണക്ക് പത്താം ക്ലാസ്സില്‍ പഠിപ്പിക്കാമെന്ന ആഗ്രഹത്തിന് സുഹൃത്ത്‌ക്കള്‍ സമ്മതം തരികയും ചെയ്തു. &lt;br /&gt;&lt;br /&gt;തുടര്‍ന്ന് അടുത്ത ദിവസം കണക്കധ്യാപകനായി ചെന്ന എന്നെ സുഹൃത്തും പ്രിന്‍സിപ്പലുമായ   വീരാന്‍ കുട്ടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി, പുതിയ കണക്ക് മാഷ്! ഉത്തമ അധ്യാപനം കാഴ്ചവെക്കാനായി  പരിചയപ്പെടുന്ന പതിവ് രീതിമാറ്റി ഞാന്‍ കുട്ടികള്‍ക്ക് നേരെ തിരിഞ്ഞു:  ' ഇതില്‍ കണക്ക് കൂട്ടാനറിയുന്നവര്‍ അവര്‍ കൈ പൊക്കുക! ' &lt;br /&gt;&lt;br /&gt;പേര് പറയാന്‍ തയ്യാറായിരുന്ന കുട്ടികള്‍ പരസ്പരം നോക്കി ,പിന്നെ കൂട്ട ചിരിയായി, മുന്നിലിരുന്നവന്‍ കുലുങ്ങിചിരിച്ചുകൊണ്ടിരുന്നു: ' മാഷേ ഇത് പത്താം ക്ലാസാണ്!'  ഇതെല്ലാം പ്രതീക്ഷിച്ചിരുന്ന ഞാന്‍ ഗൗരവം വിടാതെ ചോദ്യം ആവര്‍ത്തിച്ചു, തുടര്‍ന്ന്  ചിലരൊക്കെ സ്വല്പ്പം പരിഹാസ്യത്തോടെയും മറ്റ് ചിലര്‍ ചിരിച്ചും ഓരോരുത്തരായി  കൈ ഉയര്‍ത്തി.&lt;br /&gt;&lt;br /&gt;' നല്ലത്, ഇനി പറയൂ ആര്‍ക്കൊക്കെ  ഗുണിക്കാനറിയാം? ' &lt;br /&gt;&lt;br /&gt;ആദ്യത്തെ  ചോദ്യത്തിന്റെ സമയത്തുള്ള അത്രക്കും ചിരി ഇത്തവണയുണ്ടായില്ല, മെല്ലെ ഓരോരുത്തരായി കൈ ഉയര്‍ത്താന്‍ തുടങ്ങി. എല്ലാവരും  കൈ പൊക്കി കഴിഞ്ഞപ്പോള്‍ എന്റെ മൂന്നാമത്തെ ചോദ്യമുയര്‍ന്നു, ' പറയൂ ആര്‍ക്കൊക്കെ ഹരിക്കാനറിയാം? ' &lt;br /&gt;&lt;br /&gt;ക്ലാസ്സില്‍ പിന്‍ ഡ്രോപ്പ് സൈലന്‍സ്! മൂന്നോ നാലോ പേര്‍ യാതൊരു സംശയവും കൂടാതെ കൈ ഉയര്‍ത്തി. ബക്കിയുള്ളവരില്‍ ചിലര്‍ പകുതി ഉയര്‍ത്തി വേണോ വേണ്ടയോ എന്നരീതിയില്‍ പരസ്പരം നോക്കി. &lt;br /&gt;&lt;br /&gt;' ആരും നാണിക്കേണ്ട, അറിയാത്തവര്‍ക്ക് പറഞ്ഞുതരാനാണ് മാഷ്, അറിയുന്നവര്‍ മാത്രം കൈ പൊക്കിയാല്‍ മതി! ' &lt;br /&gt;&lt;br /&gt;കാര്യം ഏകദേശം മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ സമയം കൊടുക്കാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു, 'അദ്യം ഹരണം തുടങ്ങാം' എന്നും പറഞ്ഞ്  ഹരിക്കാനായി ഒരു കണക്കുമെഴുതി എല്ലാവരോടും ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്റര്‍ വെല്‍ സമയം കഴിഞ്ഞ് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പെ വീരാന്‍ കുട്ടി കാര്യം വ്യക്തമാക്കി, പുതിയ കണക്ക് മാഷ് ശെരിയാവില്ലന്ന് കുട്ടികള്‍ പറഞ്ഞത്രെ! സിലബസ്സിലുള്ളതല്ല പഠിപ്പിക്കുന്നത് അയാള്‍ വേണ്ട! എന്റെ ആദ്യത്തേയും അവസാനത്തേയും അധ്യാപനം!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-4556668948977108834?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2010/01/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-711811768317172363</guid><pubDate>Mon, 14 Dec 2009 06:50:00 +0000</pubDate><atom:updated>2009-12-15T12:20:31.647+04:00</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>എന്‍‌റ്റെ വണ്ടി</title><description>മൂക്കില്‍ വിരലിട്ട്‌ അസ്വസ്ഥത നീക്കുമ്പോഴാണു പിന്നില്‍ നിന്നും അലര്‍ച്ച:&lt;br /&gt;&lt;br /&gt;' മാറെടാ വയ്യീന്ന്‌ '&lt;br /&gt;&lt;br /&gt;ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ സൈനുക്കയും , മുജീബും , ബാലനും സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ട്‌ വരിവരിയായി വരുന്നു. ഞാന്‍ വഴിയില്‍ നിന്നും മാറുമ്പോഴെക്കും സൈനുക്കാടെ വണ്ടി എന്നെ ഇടിച്ചു മറിഞ്ഞു. ചെവിയില്‍ പിടിച്ചപ്പോഴുള്ള എന്‍‌റ്റെ പ്രതികരണം ഉമ്മ അടുക്കളയില്‍ കേള്‍ക്കത്തക്ക ഉച്ചത്തിലായി.&lt;br /&gt;&lt;br /&gt;' ജ്ജ്‌ ഓത്തിനു പോവാത്തപ്ളേ ഞാന്‍ കരുതീതാ ആ ചെക്കനെ കരീപ്പിക്കൂന്ന്‌ '&lt;br /&gt;&lt;br /&gt;അതുവരെ കാഴ്ചക്കാരനായിരുന്ന ബാലന്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എന്‍‌റ്റെ കഴുത്തില്‍ കയ്യിട്ട് താഴെയുള്ള പറമ്പിലേക്ക് നയിച്ചു. പോകുന്നിടയില്‍ സൈനുക്കയോട് മടാളെടുക്കാന്‍ ഓര്‍മ്മിച്ച് ഞങ്ങള്‍ പറമ്പിലേക്ക് നീങ്ങി.പറമ്പില്‍ വെച്ച് സൈനുക്കയും , ബാലനും , മുജീബും , എന്തൊക്കെയൊ വെട്ടിയും കെട്ടിയും ഒരു വണ്ടിയാക്കി എനിക്കുനേരെ നീട്ടി.&lt;br /&gt;&lt;br /&gt;ചായകുടിക്കാനായുള്ള ഉമ്മയുടെ പലവട്ടമുള്ള അറിയീപ്പ് വണ്ടി പിടിച്ചുള്ള ഓട്ടത്തില്‍ ഞാന്‍ കേട്ടില്ല. അരിശത്തോടെ മുറ്റത്തേക്ക് വന്ന ഉമ്മ എന്നേയും വണ്ടിയേയും മാറി മാറി നോക്കിയതിനു ശേഷം വാണം വിട്ടപോലെ അകത്തേക്കോടി.പന്തികേട് തോന്നി അകത്തേക്ക് പോകുമ്പോള്‍ എതിരെ ചട്ടകവുമായോടിവരുന്ന ഉമ്മയെയാണ് കണ്ടത്.&lt;br /&gt;&lt;br /&gt;' ന്‍‌റ്റെ റബ്ബേ അതും കേടാക്ക്യല്ലോ '&lt;br /&gt;&lt;br /&gt;ഉമ്മ പറമ്പില്‍ പോകുമ്പോള്‍ ഇടാറുള്ള ഹവായ്‌ ചെരുപ്പ് വെട്ടി ടയറാക്കിയ വണ്ടി ,പിന്നീടെപ്പൊഴൊ റംലുത്താനെ കവുങ്ങിന്‍റെ ഓലയില്‍ ഇരുത്തി സൈനുക്ക വലിച്ചപ്പോള്‍ അതിനടിയില്‍പ്പെട്ട്‌ ചപ്ളിയാവുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-711811768317172363?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2006/07/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>8</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-3185914321216984378</guid><pubDate>Wed, 09 Sep 2009 05:33:00 +0000</pubDate><atom:updated>2009-09-09T09:33:26.922+04:00</atom:updated><category domain='http://www.blogger.com/atom/ns#'>വാര്‍ത്ത</category><category domain='http://www.blogger.com/atom/ns#'>dubai metro</category><title>Sheikh Mohammed, Hats off to you!</title><description>ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടുള്ള അചീവ്മെന്റുകളില്‍ പ്രധാനപ്പെട്ട‍ ഒന്നാണ് ഇന്ന് സാഫല്യമാകാന്‍ പോകുന്ന 'ദുബായ് മെട്രോ'.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;തുടക്കം മുതല്‍ വളരെ കൗതുകത്തോടെയും താത്പര്യത്തോടേയും നോക്കിക്കാണുകയായിരുന്നു ഈ പ്രോജെക്ടിനെ.&lt;br /&gt;&lt;br /&gt;എങ്ങിനെയാണ് ഒരു ഭരണാധികാരി ഒരു വിഷയത്തെ ലക്ഷ്യം വെക്കേണ്ടതെന്നും അതു പ്രാവര്‍ത്തികമാക്കേണ്ടതന്നും ഈ ഒരൊറ്റ ഉദാഹരണത്തിലൂടെ ശ്രീ.ഷെയിക്ക്. മുഹമ്മദ് &amp;nbsp;ലോകത്തിന് വ്യക്തമക്കിത്തരുന്നു.&lt;br /&gt;&lt;br /&gt;നില നില്‍ക്കുന്ന ഒരു പട്ടണത്തിന്റെ നടുവിലൂടെ ഇതുപോലൊരു ഭീമന്‍ പ്രോജെക്ടിന് തുടക്കമിട്ട അദ്ദേഹത്തിന്റെ ചങ്കൂറ്റമാണ് സത്യത്തില്‍ സമ്മതിക്കേണ്ടത്.&lt;br /&gt;&lt;br /&gt;തുടക്കത്തിലും പിന്നീട് പല ഘട്ടങ്ങളിലും പരന്നിരുന്ന 'ലുങ്കി' ന്യൂസുകള്‍ കേള്‍ക്കാനിടവന്നപ്പോള്‍ അറിയാതെപോലും പ്രാര്‍ത്ഥിക്കുമായിരുന്നു, ദുബായ് മെട്രോയുടെ ആദ്യയാത്രയുടെ ദിവസം വരെ എങ്കിലും ഇത്തരം ന്യൂസുകളുടെ ഉറവിടക്കാര്‍ക്ക് ആയൂസ്സ് കൊടുക്കണേ എന്ന്!&lt;br /&gt;&lt;br /&gt;നല്ല വിഷനും അത് പ്രാവര്‍ത്തികമാക്കാനുള്ള ചങ്കുറപ്പും ഉണ്ടെങ്കില്‍ എന്തും സാധ്യമാകും എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാക്കാം.&lt;br /&gt;&lt;br /&gt;ഷെയിക്ക് മുഹമ്മദ് , ഹാറ്റ്സ് ഓഫ് റ്റു യു!&lt;br /&gt;&lt;br /&gt;ദുബായ് മെട്രോയെപ്പറ്റി അപ്പുവിന്റെ ഒരു &lt;a href="http://appoontelokam.blogspot.com/2009/09/09-09-09.html"&gt;പോസ്റ്റിവിടെ&lt;/a&gt; വായിക്കാം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-3185914321216984378?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/09/sheikh-mohammed-hats-off-to-you.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>11</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-1714659084574013512</guid><pubDate>Sun, 16 Aug 2009 13:07:00 +0000</pubDate><atom:updated>2009-08-16T17:07:18.144+04:00</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>അവധിക്കാലം</title><description>അങ്ങിനെ ഒരവധിക്കാലം കൂടി കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തൊമ്പത് ദിവസങ്ങളിലധികം നാട്ടില്‍ നില്‍ക്കാനായത് പല ചിന്തകള്‍ക്കും മാറ്റം വരുത്തി. ഓരോ തവണ ദുബായിലേക്ക് തിരികെ പോരുമ്പോഴും ഉണ്ടാവാറുള്ള വിങ്ങല്‍ ഉണ്ടാവാതിരുന്നതും അതുകൊണ്ട് തന്നെ; ചില അനുഭവങ്ങള്‍ , പാളിച്ചകളും!.&lt;br /&gt;&lt;br /&gt;ഡ്രൈവിങ്ങ്:&lt;br /&gt;&lt;br /&gt;ദുബായില്‍ വരുന്നതിന് മുമ്പ് തന്നെ നാട്ടില്‍ സ്ഥിരമായി ഡ്രൈവ് ചെയ്തിരുന്നതിനാല്‍ നാട്ടിലെ ശൈലി നല്ല വശമാണ്. ഇവിടെ വണ്ടി ഓടിച്ച് പരിചയിച്ചാല്‍ നാട്ടില്‍ ഓടിക്കാന്‍ സാധാരണ പലരും കഷ്ടപ്പെടാറുണ്ട് പ്രത്യേകിച്ചും നാട്ടില്‍ ആദ്യകാലത്ത് ഡ്രൈവിങ്ങ് ചെയ്യാത്തവര്‍ അതിനുള്ള പ്രധാന കാരണം സ്റ്റിയറിങ്ങിലുള്ള സ്ഥലമാറ്റം മാത്രമല്ല രണ്ടിടത്തുമുള്ള ആളുകളുടെ ഡ്രൈവിങ്ങ് രീതിതന്നെയാണ്.&lt;br /&gt;&lt;br /&gt;ദുബായില്‍ ട്രാക്കിലൂടെ ആളുകള്‍ കാറോടിക്കുമ്പോള്‍ നാട്ടില്‍ കാര്‍ ആളുകള്‍ ട്രാക്കിലൂടെ ഓടിക്കുന്നു. ഈ വ്യത്യാസം ഡ്രൈവിങ്ങ് ഒരു 'ജോലി'യാക്കുന്നു. ദിവസേന നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ഡ്രൈവ് ചെയ്ത് ജോലിക്ക് പോകുന്ന എനിക്ക് നാട്ടില്‍ അമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ നാല് മണിക്കൂര്‍ വിശ്രമം വേണ്ടിവരുന്നു, മാനസിക സംഘര്‍ഷം വേറേയും.&lt;br /&gt;&lt;br /&gt;ഇളനീര്‍:&lt;br /&gt;&lt;br /&gt;വീണ തേങ്ങകള്‍ പെറുക്കുന്നതിനിടെ അടുത്ത തെങ്ങില്‍ കയറാന്‍ തയ്യാറെടുക്കുന്ന കുഞ്ഞനെ ഇടങ്കണ്ണിലൂടെ ഞാന്‍ നോക്കും, സ്വല്‍‌പ്പം തേങ്ങയുള്ള ഇളനീരാണ് എന്റെ നോട്ടത്തിന്റെ ലക്ഷ്യമെന്നറിയുന്നതിനാല്‍ നെറ്റിയില്‍ കൈകൊണ്ട് സൂര്യനെ മറച്ച് മുകളിലേക്ക് നോക്കി കുഞ്ഞന്‍ ഒന്നിരുത്തിമൂളും ' നോക്കട്ടെ കുട്ട്യേ ണ്ടെങ്കി ഇടാം '.&lt;br /&gt;&lt;br /&gt;ഇട്ടാലും മുഴുവന്‍ പെറുക്കി കൂട്ടിയാലെ കുഞ്ഞന് ഇളനീര്‍ വെട്ടിത്തരാന്‍ അനുവാദമുള്ളുവെങ്കിലും, തേങ്ങാകൂട്ടത്തില്‍ നിന്നും കുറച്ചകലെക്ക് മാറ്റിവെച്ച ഇളനീര്‍ തേങ്ങകളെ നോക്കുമ്പോള്‍ പെറുക്കലിനാക്കം കൂടും. എല്ലാം പെറുക്കികൂട്ടിയതിന് ശേഷം വെട്ടിയ ഇളനീരില്‍ നിന്നും ഒരു തുള്ളി നിലത്തുകളയാതെ കുടിക്കുന്നത് വല്ലാത്ത അനുഭവമായിരുന്നു വിയര്‍പ്പിന്റെ കൂലിയായതിനാലാവാം.&lt;br /&gt;&lt;br /&gt;സ്വന്തമാക്കിയ തറവാട്ട് പറമ്പിന്റെ നടുവില്‍ നിന്ന് 'ഇളനീരുണ്ടാവുമോ?' എന്ന ചോദ്യം മുഴുമിക്കുന്നതിന് മുമ്പെ തെങ്ങിന്റെ പകുതിയിലെത്തിയ മോഹനന്‍ താഴെ ഇട്ടത് നാല്‍ണ്ണം. വെട്ടിമിനുക്കിയതിന് ശേഷം കുടിക്കാനായി കയ്യില്‍ തന്നിട്ടും കുടിക്കുമ്പോള്‍ വശങ്ങളിലൂടെ താഴേക്കും വീഴുന്നുണ്ടായിരുന്നു. ഇളനീരിന് മധുരം കുറഞ്ഞിട്ടാണോ അതോ തോന്നാത്തതിനാലാണോ എന്തെന്നറിയില്ല പഴയ അനുഭവമേ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;മീന്‍ പിടുത്തം:&lt;br /&gt;&lt;br /&gt;ഇഷ്ടങ്ങളില്‍ ഒന്നാണ് മീന്‍ പിടുത്തമെങ്കിലും കയ്യില്‍ കിട്ടിയ മീനിനെ തിന്നാന്‍ പണ്ടും ഇഷ്ടമല്ല.മീനിനുള്ള ഇരയായി മണ്ണിരയെയോ മണ്ണട്ട എന്ന ചെറു പ്രണിയെ കോര്‍ക്കാനും പണ്ട് വലിയ വിഷമമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഇര കോര്‍ക്കാനായി മറ്റുള്ളവരുടെ സഹായം തേടുന്നതുകണ്ടപ്പോള്‍ ഉമ്മക്ക് തമാശ, ' പറ്റാത്ത പണിക്ക് പോണോ? ' ഒപ്പം പരിഹാസവും.ഇതെല്ലാം ഒഴിവക്കാനായാണിത്തവണ ദുബായില്‍ നിന്നും പ്ലാസ്റ്റിക് ഇരകള്‍ കോര്‍ത്ത ചൂണ്ടക്കൊളുത്തും കൊണ്ടുപോയത്.&lt;br /&gt;&lt;br /&gt;ബുദ്ധി അധികമായതിനാലാണോ എന്തോ ഒറ്റ മീനുകളും എന്റെ ചൂണ്ടയെ കണ്ട ഭാവം നടിച്ചില്ല. ഒരു ചെറു പരല്‍ മീന്‍ പോലും കിട്ടാതെ തറവാട്ടുകുളത്തില്‍ നിന്നും ഞാന്‍ പിന്‍‍‌വാങ്ങി. ചിറക്കലിലെ പുഴയിലും ഇതുതന്നെ സംഭവിച്ചു. കഴിഞ്ഞ തവണ സാധിക്കാതിരുന്ന ബോട്ട് സവാരിയില്‍ അവസാനം മീനുകള്‍ സഹകരിച്ചു , പുതിയ ഇരയെയും കണ്ടെത്തി ചേറിയ തോതില്‍ വെള്ളം ചേര്‍ത്ത മൈത.ബോട്ട് യാത്ര നല്ല അനുഭവമായിരുന്നു എന്നാല്‍ ആലപ്പുഴയിലെ കൊതുകള്‍ക്ക് എന്നെ ഒഴിവാക്കാന്‍ മനസ്സുവന്നില്ല അതുകൊണ്ട് തന്നെ ഉറക്കം തഥൈവ.&lt;br /&gt;&lt;br /&gt;നവരസങ്ങള്‍:&lt;br /&gt;&lt;br /&gt;താമസം തൃശ്ശൂരാണെങ്കിലും ഇടവിട്ട് നാട്ടില്‍ പോകാറുണ്ടായിരുന്നു. റോടിന്റെ വശത്തൂടെ തല കുമ്പിട്ട്, കൂന്ന് നടക്കുന്ന ആളെ പിന്നില്‍ നിന്നേ മനസ്സിലായി, കുഞ്ഞന്‍. കറ് നിറുത്തി നീട്ടി വിളിച്ചു. എന്തൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തെ ഗൗനിക്കാതെ അടുത്തിരുന്ന രണ്ട് ദിവസം മുമ്പെ നാട്ടിലെത്തിയ ഇക്കയുടെ മകനോടായി കുഞ്ഞന്റെ കുശലം.&lt;br /&gt;&lt;br /&gt;' എന്താ കുഞ്ഞാ എന്നെ മനസ്സിലായില്ലെ?' എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ' കണ്ടിട്ടുണ്ട് ശെരിക്കും മനസ്സിലായില്ലാട്ടോ' എന്ന മറുപടികേട്ടപ്പോള്‍ ഇക്കയുടെ മകന്‍ മുന്നോട്ടാഞ്ഞു.' കുഞ്ഞാ ഇതിളേപ്പയാണ് '.കേള്‍ക്കേണ്ട താമസം കുഞ്ഞന്‍റ്റെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു, ഇരുപത്തഞ്ച് വര്‍ഷങ്ങളായിരിക്കാം കുഞ്ഞന്റെ മുഖത്തൂടെ കടന്നുപോയത്.&lt;br /&gt;&lt;br /&gt;ആഘോഷിക്കുന്നവര്‍:&lt;br /&gt;&lt;br /&gt;മാധ്യമ വര്‍ഗ്ഗത്തിന്റെ ആഘോഷം ഞെട്ടിച്ചില്ലെങ്കിലും അവഞ്ജ തോന്നിപ്പിച്ചു. മുരളി, രാജന്‍ പി. ദേവ്, ലോഹിത ദാസ്, H1N1 അങ്ങിനെ ആഘോഷങ്ങളുടെ ഒരു സുവര്‍ണ്ണകാലമായിരുന്നു.പറയാതെ വയ്യ ഇതില്‍ പങ്കെടുക്കാനാവാതെ പോയത് മറ്റാരുമല്ല നടി കാവ്യമാധവന്‍ തന്നെയായിരുന്നു പിന്നെ മറ്റ് ചിലരും!.&lt;br /&gt;&lt;br /&gt;നഷ്ടം:&lt;br /&gt;&lt;br /&gt;ഓരോ തവണ നാട്ടില്‍ പോകുമ്പോളും ചില കസേരകള്‍ ഒഴിഞ്ഞുകിടക്കറുണ്ട്. ഒഴിഞ്ഞ കസേരകള്‍ കാണുന്ന സമയത്തുണ്ടാകുന്ന വേദന താത്കാലികമായിരിക്കുകയും ചെയ്യും. എന്നാല്‍ മനസ്സില്‍ പ്രതിഷ്ടിച്ച കസേരകള്‍ ഒഴിഞ്ഞുകാണുന്നത് തീരാ വേദനയാണ്. ഉമ്മയെ കണ്ട് കഴിഞ്ഞാല്‍ പിന്നീടുള്ളത് തൊട്ട് പിന്നിലുള്ള കുട്ടന്‍ നായരെയാണ്. പൂമുഖത്ത് കസേരയിലിരുന്ന് കാലുകള്‍ മുന്നിലേക്ക് നീട്ടിവെച്ചിരിക്കുന്ന അദ്ദേഹം ഇനിയില്ല.&lt;br /&gt;&lt;br /&gt;സിനിമ:&lt;br /&gt;&lt;br /&gt;മിക്കതും കണ്ടു, നല്ല സിനിമകള്‍ ഒരു സ്വപ്നം തന്നെയാണെന്ന് ബോധ്യമായി.&lt;br /&gt;&lt;br /&gt;ചെറായി:&lt;br /&gt;&lt;br /&gt;മനസ്സില്‍ നിന്ന് ചിലരെ പറിച്ചെറിയാനും, പുറത്തായിരുന്ന ചിലരെ മനസ്സിലേക്ക് കുടിയിരുത്താനും സഹായമായ ഒരനുഭവം. അനര്‍ഹരായ ചിലര്‍ക്ക് കുറച്ചുകാലം കൊടുത്ത ബഹുമാനം ഇനി കൊടുക്കേണ്ടെന്നത് സന്തോഷമല്ല ഉണ്ടാക്കുന്നത് ദുഖമാണ്.ഇത്രയും കാലം കൊടുത്തത് വെറുതെയായല്ലോ എന്ന ചിന്തയല്ല മറിച്ച് ' എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം വീണ്ടും തെറ്റുന്നല്ലോ എന്നതുതന്നെ!.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-1714659084574013512?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/08/blog-post_16.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>26</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-2468767913669995618</guid><pubDate>Sat, 20 Jun 2009 01:08:00 +0000</pubDate><atom:updated>2009-06-20T08:08:03.872+04:00</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>സന്തോഷം</title><description>എനിക്ക് സന്തോഷം തോന്നാനും ദുഖം തോന്നാനും വലിയ കാര്യങ്ങള്‍ വേണമെന്നില്ലെങ്കിലും അത് പ്രകടിപ്പിക്കണമെങ്കില്‍ പ്രത്യേകിച്ചും, സന്തോഷം സ്വല്‍‌പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.&lt;br /&gt;&lt;br /&gt;ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുള്ളത് എപ്പൊഴൊക്കെയാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃത്യമായി പറയാന്‍ കഴിയും, ആദ്യത്തേത് ചെറുപ്പത്തില്‍ സൈക്കിള്‍ കിട്ടിയതായിരുന്നു.പിന്നീട് കുറെ കാലത്തിന് ശേഷം  എഞ്ചിനീയറിങ്ങ്  അഡ്മിഷനുള്ള പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍, കാലങ്ങളായുള്ള ഒരു ആഗ്രഹസഫലീകരണം.&lt;br /&gt;&lt;br /&gt;അഞ്ചുവര്‍ഷം മുമ്പ് ഒരു ക്രിസ്തുമസ് പാര്‍ട്ടിക്ക് ആയിരത്തോളം ആളുകളുടെ ഇടക്കിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആളുകള്‍ ഞങ്ങളിരിക്കുന്ന ടേബിളിലേക്ക് നോക്കുമ്പോളാണ് എന്തോ സംഭവിച്ചത് മനസ്സിലായത്.' എമ്പ്ലോയീ ഓഫ് ദ ഇയര്‍' ആയി ഭാര്യയെ വിളിക്കുകയായിരുന്നു സ്റ്റേജിലേക്ക്.&lt;br /&gt;&lt;br /&gt;ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ഓഫീസുകളില്‍ നിന്നും നാമമാത്ര ഇന്‍‌ഡ്യന്‍സടങ്ങിയ  രണ്ടായിരത്തിലധികം പേരില്‍ നിന്നും തിരഞ്ഞെടുത്തതില്‍ സന്തോഷമാണോ അതിശയമാണോ എന്നൊക്കെ  വേര്‍തിരിക്കാന്‍ പ്രയാസം.&lt;br /&gt;&lt;br /&gt;അതുപോലുള്ള ഒരു പക്ഷേ അതില്‍ കൂടുതല്‍ സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ, കൈരളി ടി.വീയിലെ നേരറിവില്‍  ശ്രീ.മെഹബൂബ് വല്യമ്മായിയുടെ ബ്ലോഗിനെപറ്റി പറഞ്ഞപ്പോള്‍&lt;br /&gt;&lt;br /&gt;എഴുത്തിനെ പറ്റി  കൃത്യമായുള്‍ക്കൊണ്ട് വിലയിരുത്തിയത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി, ദൈവത്തിന് സതുതി.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-2468767913669995618?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/06/blog-post_20.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>26</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-7035694089110686124</guid><pubDate>Thu, 18 Jun 2009 20:31:00 +0000</pubDate><atom:updated>2009-06-20T15:55:42.953+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ഓര്‍മ്മ</category><title>മണ്ടന്‍!</title><description>മൂത്ത ഇക്ക ദുബായില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ ദിവസമോ പിറ്റേന്നോ വൈകീട്ട് കട്ടിലുകളും മറ്റ് സാധനങ്ങളുമെല്ലാം  മാറ്റിയതിന് ശേഷം ഞങ്ങളെല്ലാവരും ഒരു മുറിയില്‍ കൂടും.&lt;br /&gt;&lt;br /&gt;കട അടച്ചതിന് ശേഷം വരുന്ന ടൈലര്‍ മാനുവനെ കാത്തിരിക്കുമ്പോള്‍ അക്ഷമരായ ഞാനും ഇത്തയും കിട്ടാന്‍ പോകുന്ന സാധനങ്ങള്‍ സ്വപ്നം കണ്ട് പല കരാറുകളും ഉറപ്പിക്കും&lt;br /&gt;&lt;br /&gt;ഒമ്പതുമണിയോടെ എത്തുന്ന മാനുവിനൊപ്പം എല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷം കത്രികയും എടുത്ത് മുറിക്ക് നടുവിലായി വെച്ചിരിക്കുന്ന ഫോറിന്‍ പെട്ടികള്‍ ഓരോന്നായി തുറന്ന് അതില്‍ നിന്നും പല തരത്തിലുള്ള തുണികള്‍ എടുത്ത് ഓരോരുത്തരുടെ പേരുപറഞ്ഞ് , ഇന്ന ആളെപ്പോലിരിക്കും എന്ന ഏകദേശ അളവില്‍ മുറിക്കാന്‍ തുടങ്ങും.&lt;br /&gt;&lt;br /&gt;പെട്ടിയില്‍ നിന്നും പുറത്തെടുക്കുന്ന ചില സധനങ്ങള്‍ കാണുമ്പോള്‍  കുറച്ചപ്പുറത്തായി ചാരുകസേരയിലിരിക്കുന്ന ഉപ്പ അതെടുത്ത് ശ്രദ്ധയോടെ വീക്ഷിച്ച് ഇക്കയുടെ മുഖത്തേക്ക് നോക്കും&lt;br /&gt;&lt;br /&gt;' ഇതിനെത്രവരും? '&lt;br /&gt;&lt;br /&gt;ഒന്നാലോചിച്ച്, യഥാര്‍ത്ഥവിലയുടെ  നാലിരട്ടിയെങ്കിലും പറഞ്ഞതിന് ശേഷം ഒളിക്കണ്ണിട്ട് ഉപ്പയുടെ മുഖത്തേക്ക് നോക്കും&lt;br /&gt;&lt;br /&gt;' അവിടത്തേയോ ഇവിടത്തേയോ? '&lt;br /&gt;&lt;br /&gt;താന്‍ പറഞ്ഞതിന്റെ വിശ്വാസ്യതക്കനുസരിച്ച് ഇക്ക ദിര്‍ഹമായോ രൂപയായോ ഉറപ്പിക്കും&lt;br /&gt;&lt;br /&gt;പങ്ക് വെപ്പെല്ലാം കഴിഞ്ഞതിന് ശേഷം ഉപ്പ ഒറ്റക്കിരിക്കുമ്പോള്‍ ഇക്ക പതിയെ ഉപ്പാന്റടുത്തേക്ക് നീങ്ങി നിന്ന് ചിരിക്കും&lt;br /&gt;&lt;br /&gt;' ഉപ്പാ ശരിക്കും അത്രക്കില്ലാട്ടാ , വില കൂടുതല്‍ പറഞ്ഞില്ലെങ്കില്‍ ആര്‍ക്കും വിലയുണ്ടാവില്ല'&lt;br /&gt;&lt;br /&gt;&lt;div&gt;******************************&lt;br /&gt;&lt;br /&gt;ആരോ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപ്പ ഇക്കയോട് ഒരു ഹീറോ പെന്‍ കൊണ്ടുവരാന്‍ പറഞ്ഞത്. നല്ലതുതന്നെ കൊണ്ടുവരണം എന്ന് പ്രത്യേകം അറിയീച്ചിട്ടുമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പതിവ് പോലെയുള്ള പങ്ക് വെപ്പിനിടക്ക് ഉപ്പ പെന്നിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. പെട്ടിക്കുള്ളില്‍ നിന്നും ഒരു ചെറിയ ബൊക്സില്‍ സ്വര്‍ണ്ണ ടോപ്പുള്ള ഹീറോ പെന്‍ ഇക്ക ഉപ്പാടെ കയ്യില്‍ വെച്ചു കൊടുത്തു.&lt;br /&gt;&lt;br /&gt;പെന്ന് തിരിച്ചും മറിച്ചും നോക്കിയീട്ട് ഉപ്പ പതിവുപോലെ ഇക്കയുടെ&amp;nbsp;മുഖത്തേക്ക്&amp;nbsp;നോക്കി.&lt;br /&gt;&lt;br /&gt;' ഇതിനെത്ര വരും? '&lt;br /&gt;&lt;br /&gt;ഒട്ടും ആലോചിക്കാതെ ഇക്ക പറഞ്ഞു ,'  നൂറ് '&lt;br /&gt;&lt;br /&gt;' നൂറോ , അവിടത്തേയോ ഇവിടത്തേയോ? '&lt;br /&gt;&lt;br /&gt;ഉപ്പയുടെ ചോദ്യത്തില്‍ ഒരു പ്രദീക്ഷയുടെ കുറവ് ശ്രദ്ധിച്ച ഇക്ക ഒട്ടും ചിന്തിച്ചില്ല ,&lt;br /&gt;&lt;br /&gt;' ന്താ സംശയം അവിടെത്തേന്നെ! '&lt;br /&gt;&lt;br /&gt;എന്തൊക്കെയോ കണക്കുകൂട്ടി  ചിന്തിച്ചിരിന്ന ഉപ്പ; ഇക്ക മുറിവിട്ട് പോയപ്പോള്‍ ഉമ്മയുടെ നേരെ തിരിഞ്ഞു,&lt;br /&gt;&lt;br /&gt;' ഓന്റെ വിചാരം എല്ലാരും മണ്ടന്‍ മാരാന്നാ , മണ്ടന്‍!&lt;br /&gt;&lt;br /&gt;ഹീറോ പെന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉപ്പയുടെ ഈ വാക്കുകളാണോര്‍മ്മ വരിക&amp;nbsp;മുല്ലപ്പൂവിന്റെ&amp;nbsp;&lt;a href="http://mullappoo.blogspot.com/2009/06/blog-post.html"&gt;ഈ പോസ്റ്റ് &lt;/a&gt;&lt;br /&gt;&lt;br /&gt;വായിച്ചപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു , ഇന്ന് രണ്ടാളും ഇല്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-7035694089110686124?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/06/blog-post_19.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>12</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-8856369293792183234</guid><pubDate>Wed, 17 Jun 2009 05:00:00 +0000</pubDate><atom:updated>2009-06-17T09:01:19.549+04:00</atom:updated><category domain='http://www.blogger.com/atom/ns#'>കവിത</category><title>തിരിച്ചുപോകുമ്പോള്‍</title><description>പന്ത്രണ്ട് കൊല്ലം മുമ്പ്&lt;br /&gt;ദുബായിലേക്ക്&lt;br /&gt;വരുമ്പോളുണ്ടായിരുന്ന&lt;br /&gt;കുണ്ടനിടവഴിയും,&lt;br /&gt;കുമ്പിടിയിലേക്കുള്ള&lt;br /&gt;ചെങ്കല്‍ റോഡും,&lt;br /&gt;ഓലമേഞ്ഞ&lt;br /&gt;മീനാടാക്കീസുമാണെന്റെ&lt;br /&gt;മനസ്സിലിപ്പോഴും.&lt;br /&gt;&lt;br /&gt;വഴികളെല്ലാം ടാറിട്ടതും,&lt;br /&gt;മീനാടാക്കീസ്&lt;br /&gt;കോണ്‍ങ്ക്രീറ്റാക്കിയതുമൊന്നും&lt;br /&gt;അറിയാത്തതിനാലാവുമല്ലെ&lt;br /&gt;&lt;br /&gt;തിരിച്ചുപോകുമ്പോള്‍&lt;br /&gt;മണിയേട്ടനും കുഞ്ഞനുമൊക്കെ&lt;br /&gt;വളരെ വയസ്സായവരായെന്ന്&lt;br /&gt;തോന്നിപ്പിക്കുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-8856369293792183234?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/06/blog-post_17.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>19</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-2726466084863639818</guid><pubDate>Sat, 13 Jun 2009 09:01:00 +0000</pubDate><atom:updated>2009-06-15T09:38:35.841+04:00</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>എല്ലാം തികഞ്ഞവന്‍</title><description>&lt;strong&gt;ഒന്ന്:&lt;/strong&gt;&lt;br /&gt;&lt;br /&gt;അഞ്ചുമണിയായെന്നറിയീച്ച്കൊണ്ട് ക്ലോക് മണിയടിക്കാന്‍ തുടങ്ങി. ശബ്ദം അസഹ്യമായിട്ടും സുരേഷിനത് നിര്‍ത്താന്‍ തോന്നിയില്ല, നിര്‍ത്താനായില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി തലേന്ന് വളരെ വൈകി ഉറങ്ങിയതുതന്നെ കാരണം.‍ &lt;br /&gt;&lt;br /&gt;" അതൊന്നു നിര്‍ത്തൂ ചേട്ടാ , മോന്‍ കുറച്ചുകൂടി കൂടി ഉറങ്ങിക്കോട്ടെ"&lt;br /&gt;&lt;br /&gt;അടുക്കളയില്‍ നിന്നും രമണിയുടെ പതിയെയുള്ള അപേക്ഷ.സാധാരണ രണ്ടുപേരും ഒപ്പമാണല്ലോ എണിക്കാറ് ഇന്നിവള്‍ക്കെന്തുപറ്റി എന്നും ചിന്തിച്ച് അയാള്‍ ക്ലോക്കിന്റെ അലാറം ഓഫാക്കി അടുക്കളയിലേക്ക് നടന്നു. &lt;br /&gt;&lt;br /&gt;ഉണര്‍ന്ന മകനെ തോളിലിട്ട് വന്ന ഭാര്യ കുളിമുറിയിലേക്ക് കയറി. കുപ്പായവും പാന്‍സുമൊക്കെ ധരിച്ച് ചായകുടിയും കഴിഞ്ഞ് ജോലിക്കായിറങ്ങുമ്പോളും മകനെ സ്കൂളിലയക്കാനായുള്ള യുദ്ധത്തില്‍ തന്നെയാണ് ഭാര്യ.&lt;br /&gt;&lt;br /&gt;&lt;strong&gt;രണ്ട്:&lt;/strong&gt;&lt;br /&gt;&lt;br /&gt;കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയില്‍ എഞ്ചിനീയറായ സുരേഷ് ഗള്‍ഫില്‍ വന്നിട്ട് ആറ് വര്‍ഷമായിരിക്കുന്നു. ജോലി ചെയ്യുന്ന സൈറ്റില്‍ ഏഴുമണിക്ക് എത്തണമെങ്കില്‍ അഞ്ചരക്ക് മുമ്പെ വീട്ടില്‍ നിന്നും ഇറങ്ങണം ട്രാഫിക്കുതന്നെ കാരണം അഞ്ചെമുക്കാലായാല്‍ പിന്നെ എട്ടരക്കേ എത്താന്‍ പറ്റുകയുള്ളൂ. &lt;br /&gt;&lt;br /&gt;ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോള്‍ അയാള്‍ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഡയറി എടുത്തുനിവര്‍ത്തി. അന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ ഓരോന്നായി നോക്കി.&lt;br /&gt;&lt;br /&gt;ഒമ്പത് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.മുനിസിപാലിറ്റിയില്‍ പോകണം , ഡ്രോയിങ്ങില്‍ എന്തോ പ്രശ്നമുണ്ടെന്നും പറഞ്ഞിന്നലെ അവിടെനിന്നും വിളിച്ചിരുന്നു.രണ്ട് മണിക്ക് മീറ്റിങ്ങ് ,പിന്നെ..തുടര്‍ന്ന് നോക്കാനായില്ല സിഗ്നല്‍ പച്ച ലൈറ്റ് കത്തിയതറിയീച്ച് പിന്നില്‍ നിന്നിരുന്നകാറ് ശബ്ദിക്കാന്‍ തുടങ്ങി&lt;br /&gt;&lt;br /&gt;&lt;strong&gt;മൂന്ന്:&lt;/strong&gt;&lt;br /&gt;&lt;br /&gt;കാര്‍ പാര്‍ക്ക് ചെയ്ത് ‍ പണി നടക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും അടിയിലുള്ള സ്റ്റോര്‍ റൂം ലക്ഷ്യമാക്കി നടന്നു. എന്നും രാവിലെ ജോലിക്കാര്‍ക്ക് പണി പറഞ്ഞുകൊടുത്തതിന് ശേഷമാണ് പുറത്ത് റോഡിന് വശത്തുള്ള തന്റെ ഓഫീസിലേക്കയാള്‍ പോകുക.&lt;br /&gt;&lt;br /&gt;ഫോര്‍മാന്‍ പിള്ള ഡ്രോയിങ്ങും പിടിച്ചുനില്‍‌പ്പുണ്ട്, ഒപ്പമുള്ള മറ്റ് പണിക്കാരാരെയും കണ്ടില്ല. &lt;br /&gt;&lt;br /&gt;'എന്തെ പിള്ളേട്ടാ കേമ്പില്‍ നിന്നും ബസ്സെത്തിയില്ലെ? '&lt;br /&gt;&lt;br /&gt;' ബസ്സൊക്കെ വന്നു പക്ഷെ ആരും പണിക്കിറങ്ങില്ലാന്ന് '&lt;br /&gt;&lt;br /&gt;ഇതൊരു സ്ഥിരം പരിപാടിയാണ്. ഒന്നുകില്‍ ശമ്പളം വൈകിയെന്നും പറഞ്ഞ് അല്ലെങ്കില്‍ മറ്റീരിയല്‍ ഇല്ലാത്തത് അതുമല്ലെങ്കില്‍ മറ്റൊന്ന് എന്തെങ്കിലും ഒരു പ്രശ്നമായാണ് പിള്ള എന്നും വരവേല്‍ക്കുക.&lt;br /&gt;&lt;br /&gt;പലതും പിള്ളക്ക് സ്വന്തമായി ശരിയാക്കാമെങ്കിലും അയാളതിന് മുതിരില്ല. എഞ്ചിനീയറുണ്ടല്ലോ താനെതിനാ വെറുതെ തലപുകക്കുന്നത്?. &lt;br /&gt;&lt;br /&gt;ഇരുപതുവര്‍ഷമായി കമ്പനിയില്‍ ഫോര്‍മാനാണ് പിള്ള. അതുകൊണ്ട് തന്നെ മുതലാളിയുമായി നല്ല അടുപ്പം. ഈ അടുപ്പം തനിക്ക് ബുദ്ധിമുട്ടാണെന്ന് തുറന്നുപറഞ്ഞതില്‍ പിന്നെയാണ് അയാളും പിള്ളയും തമ്മിലുള്ള ശീതസമരം ആരംഭിച്ചത്.&lt;br /&gt;&lt;br /&gt;തന്റെ അറിവോടെയല്ലാതെ പല കാര്യങ്ങളും മുതലാളിയും പിള്ളയും ചെയ്യും അവസാനം പ്രശ്നമായാല്‍ ഉത്തരം താന്‍ പറയുകയും വേണം സഹികെട്ടപ്പോഴാണ് താനറിയാതെ, മുതലാളി നേരിട്ട് പണിയെപ്പറ്റി ഒന്നും പിള്ളയോട് പറയരുതെന്ന് രണ്ടുപേരോടും പറയേണ്ടിവന്നത്.&lt;br /&gt;&lt;br /&gt;' ഇന്ന് പത്തായില്ലെ ശമ്പളം കിട്ടീല്ലെന്ന് '&lt;br /&gt;&lt;br /&gt;' പിള്ളേട്ടാ ആര്‍ക്കും കിട്ടീട്ടില്ലല്ലോ ഞാന്‍ മുതലാളിയോട് പറയാമെന്നുപറയൂ നാളെ ഇന്‍സ്പെക്ഷനുള്ളതല്ലെ അതിനുമുമ്പെ പണി തീര്‍ക്ക്ണ്ടേ'&lt;br /&gt;&lt;br /&gt;' എനിക്കുപറ്റില്ല സാറുതന്നെ അവരോട് പറ'&lt;br /&gt;&lt;br /&gt;' പണ്ട് ഇങ്ങനെ ഒന്നുമല്ലായിരുന്നു ശമ്പളം കൃത്യം ഒന്നിനുതന്നെ കിട്ടും അന്നു പക്ഷെ ഇഞ്ചിനീരൊന്നുമില്ലായിരുന്നു പിള്ളച്ചേട്ടനായിരുന്നു എല്ലാം ഇപ്പോ...'&lt;br /&gt;&lt;br /&gt;ആരോ കൂട്ടത്തില്‍ നിന്നും മുറുമുറുത്തു. &lt;br /&gt;&lt;br /&gt;പണ്ട് ഒരു മുതലാളിയും നാല് പണിക്കാരും. സര്‍ക്കാര്‍ ജോലിക്കാരനായ അറബിക്ക് ശമ്പളം കിട്ടിയാല്‍ അന്നുതന്നെ പണിക്കാര്‍ക്കും കൊടുക്കും.ഇന്ന് എഴുന്നൂറോളം ആളുകള്‍. അതൊന്നും വിവരിക്കാനോ ന്യായീകരിക്കാനോ അയാള്‍ നിന്നില്ല.&lt;br /&gt;&lt;br /&gt;' രണ്ടീസം കൂടി ക്ഷമിക്കും പിന്നെ....' ആരോ ഉള്ളില്‍ നിന്നും വീണ്ടും മൂമുറുത്തു.&lt;br /&gt;&lt;br /&gt;&lt;strong&gt;നാല്::&lt;/strong&gt;&lt;br /&gt;&lt;br /&gt;മേശമ്മേലിരിക്കുന്ന ‍‌ട്രേയില്‍ നിന്നും അന്ന് വന്ന കത്തുകളും മറ്റും വായിച്ചു, അതില്‍ തന്നെ മറുപടിക്കുള്ള പ്രധാന പോയിന്റുകളും കുറിച്ചതിന് ശേഷം ഓഫീസ് ബോയിയെ വിളിച്ചു. ബോയിയാണെങ്കിലും അത്യാവശ്യം പഠിപ്പുണ്ട് അതുകൊണ്ട് തന്നെ കത്തുകളും മറ്റും അവന്‍ തന്നെ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് വെക്കും ഒന്നോ രണ്ടോ തവണ തിരുത്തിയാല്‍ അയക്കാനുമാകും. ഈ സൗകര്യം മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് കഴിഞ്ഞ സൈറ്റില്‍ നിന്നും ഇവിടേക്ക് വന്നപ്പോള്‍ ഇവന്‍ തന്നെ മതിയെന്ന് മുതലാളിയോട് പറഞ്ഞതും.&lt;br /&gt;&lt;br /&gt;' സാര്‍ ആ ഡ്രോയിങ്ങ് വീണ്ടും റിജെക്ടായി '&lt;br /&gt;&lt;br /&gt;ഡ്രാഫ്റ്റ് മാന്‍ ഒരു ഡ്രോയിങ്ങും മലര്‍ത്തിപിടിച്ച് വന്നു.&lt;br /&gt;&lt;br /&gt;അതിലുള്ള കമന്‍സൊക്കെ താന്‍ നോക്കിഉള്‍ക്കൊള്ളിച്ചിരുന്നില്ലേ? എന്താണ് കമന്‍സ്?&lt;br /&gt;&lt;br /&gt;' പുതിയതായി നാലെണ്ണം തന്നിരിക്കുന്നു '&lt;br /&gt;&lt;br /&gt;' താന്‍ അതിനി വരക്കെണ്ട ഞാന്‍ കണ്‍സല്‍ട്ടന്റിനെ കണ്ടിട്ട് പറയാം എന്നിട്ട് വരച്ചാല്‍ മതി'&lt;br /&gt;&lt;br /&gt;' ഇന്നലെ സ്ട്രക്ച്ചറല്‍‍ ഡീറ്റയില്‍ഡ് ഡ്രോയിങ്ങ് സബ്മിറ്റ് ചെയ്തല്ലോ അല്ലെ?'&lt;br /&gt;&lt;br /&gt;'ഇല്ല സാര്‍ സമയം കിട്ടീല്ല മറ്റേത് കഴിഞ്ഞിട്ട് ചെയ്യാം '&lt;br /&gt;&lt;br /&gt;' എന്താ റഫീക്കേ ഇന്നലെ ചെയ്യണമെന്ന് പറഞ്ഞിരുന്നതല്ലേ അടുത്ത ആഴ്ച കോണ്‍ക്രീറ്റാണെന്നെത്ര തവണ പറഞ്ഞതാ അതിനെ മുമ്പെ അതപ്രൂവലായിട്ടില്ലെങ്കില്‍ ആകെ പ്രശ്നമല്ലെ?'&lt;br /&gt;&lt;br /&gt;' ഞാനെതാ ചെയ്യുക ഇന്നലെ പവര്‍ പോയി , സാറപ്പോ പുറത്തായിരുന്നു '&lt;br /&gt;&lt;br /&gt;' ശരി ശരി ഇന്ന് അതുകഴിഞ്ഞിട്ട് പോയാല്‍ മതി ' &lt;br /&gt;&lt;br /&gt;' അയ്യോ പറ്റില്ല സാറെ നാളെ എന്റെ ഇക്ക നാട്ടില്‍ പോകുകയാണ് അവന്റെയൊപ്പം ഷോപ്പിങ്ങിന് പോകണം'&lt;br /&gt;&lt;br /&gt;നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ ഇരിക്കും പക്ഷെ പണി നടക്കില്ലെന്നറിയുന്നതിനാല്‍ ഒന്നും മിണ്ടാതെ അയാള്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു , പിന്നീട് മറന്നാലോ.‍ &lt;br /&gt;&lt;br /&gt;' ഞാനിന്ന് വൈകിയേ വരൂ അത്യാവശ്യം ചില പണികളുണ്ട് '&lt;br /&gt;&lt;br /&gt;' ഹഹ അതീപ്പോ ഒരു പുതിയകാര്യമൊന്നുമല്ലല്ലോ '&lt;br /&gt;&lt;br /&gt;ഭാര്യയുടെ പരിഹാസം കലര്‍ന്ന ചിരി മുഴുമിപ്പിക്കുന്നതിനുമുമ്പെ ഫോണ്‍ കട്ടാക്കി.&lt;br /&gt;&lt;br /&gt;&lt;strong&gt;അഞ്ച്:&lt;/strong&gt;&lt;br /&gt;&lt;br /&gt;' പിള്ളേട്ടാ എനിക്ക് പുറത്ത് പോകണം , എപ്പോള്‍ തിരിച്ചുവരും എന്നു പറയാന്‍ പറ്റില്ല, എന്തെങ്കിലുമുണ്ടെങ്കില്‍ മോബൈലില്‍ വിളിച്ചാല്‍ മതി'&lt;br /&gt;&lt;br /&gt;' പിന്നെ നാളത്തെ ഇന്‍സ്പെക്ഷനുള്ള പണി കഴിഞ്ഞല്ലോ അല്ലെ?'&lt;br /&gt;&lt;br /&gt;' ഇല്ല ഇന്ന് ഓവര്‍ ടൈം വേണ്ടിവരും'&lt;br /&gt;&lt;br /&gt;' ഇങ്ങനെ ഓവര്‍ ടൈം കൊടുക്കല്ലെ പിള്ളേട്ടാ, കാര്യങ്ങള്‍ നിങ്ങള്‍ക്കും അറിയാവുന്നതല്ലെ ഞാന്‍ മുതലാളിയോടെന്താ പറയുക? , കഴിയുന്നതും ആളുകളെ കൂട്ടി ഓവര്‍ ടൈം കുറക്കണമെന്നണദ്ദേഹത്തിന്റെ നിര്‍ദ്ദേശം'&lt;br /&gt;&lt;br /&gt;' ഒരു മാസത്തില്‍ പത്തോവര്‍ ടൈമെങ്കിലും കൊടുക്കാതെ അവര്‍ക്ക് വിഷമമാകും പിന്നെ പണി നടക്കില്ല ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട'&lt;br /&gt;&lt;br /&gt;പണിക്കാരെ സുഖിപ്പിക്കുന്നത് നല്ലതുതന്നെ എന്നാല്‍ മുതലാളിയില്‍ നിന്നും തെറി കേള്‍ക്കുന്നത് ഞാനാണല്ലോ.ഓവര്‍ ടൈമിന്റെ പ്രശ്നം എല്ലാമാസവും ഉള്ളതാണ്. എല്ലാവര്‍ക്കും പത്തുമണിക്കൂര്‍ നിര്‍ബന്ധമായും കൊടുക്കണമെന്ന് പിള്ളേട്ടന്‍ പറയും , ഓവര്‍ ടൈം കൊടുക്കരുത് പകരം ആളെ തരാം എന്നറബിയും, നാല് ചീത്ത എന്തായാലും ഉറപ്പാണ്. പിള്ളയെ പിണക്കിയാല്‍ അറബിയില്‍ നിന്നും മാത്രമാവില്ല കണ്‍സല്‍ട്ടന്റടക്കം മറ്റുപലരില്‍ നിന്നും കേള്‍ക്കണം. കൂടുതലൊന്നും പറയാതെ അയാള്‍ പണിനടക്കുന്ന സ്ഥലത്തേക്ക് കയറിപ്പോയി.&lt;br /&gt;&lt;br /&gt;&lt;strong&gt;ആറ്:&lt;/strong&gt;&lt;br /&gt;&lt;br /&gt;അയാള്‍ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു മറ്റീരിയല്‍ സപ്ലയര്‍ കത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;' ഹലോ എപ്പോ വന്നു?'&lt;br /&gt;&lt;br /&gt;' നിങ്ങള്‍ ഫൊണെടുക്കില്ലാ, മറ്റീരിയല്‍ വേണമെങ്കില്‍ എത്ര തവണ വേണമെങ്കിലും വിളിക്കും'&lt;br /&gt;&lt;br /&gt;രസിക്കാത്തമറുപടിയെങ്കിലും സുരേഷ് ചിരിച്ചതേയുള്ളു.&lt;br /&gt;&lt;br /&gt;' ചെക്ക് കൊടുക്കാന്‍ ഞാന്‍ മുതലാളിയോട് പറഞ്ഞിരുന്നതാണല്ലോ കിട്ടിയില്ലേ?'&lt;br /&gt;&lt;br /&gt;' ദേ നമ്മുടെ നല്ല ബന്ധം വഷളാക്കെണ്ട , ഇനിയും ഇതാണ് പരിപാടിയെങ്കില്‍ ഞാന്‍ മറ്റീരിയല്‍ കൊടുത്തുവിടില്ല പിന്നെ കരയരുത്'&lt;br /&gt;&lt;br /&gt;' മുതലാളിയെ വിളിച്ചാല്‍ നിങ്ങളെ കാണാന്‍ പറയും നിങ്ങള്‍ തിരിച്ചും ഇതു ശരിയാവില്ല'&lt;br /&gt;&lt;br /&gt;' ദാ ലിസ്റ്റ് ഇതും കൂടി കൊടുത്തയക്കൂ ഞാന്‍ മുതലാളിയോട് പറയാം'&lt;br /&gt;&lt;br /&gt;അയാള്‍ കീശയില്‍ നിന്നും ഒരു ലിസ്റ്റെടുത്ത് നീട്ടി&lt;br /&gt;&lt;br /&gt;' മിസ്റ്റര്‍ സുരേഷ് നിങ്ങളുടെ മുതലാളി ഫോണെടുക്കാറില്ല പൈസ തരാതെ ഇനി മറ്റീരിയല്‍ തരില്ല അതുപറയാനാ വന്നത്'&lt;br /&gt;&lt;br /&gt;' ഇപ്രാവശ്യം കൂടെ ക്ഷമിക്കൂ ഞാനെതായാലും ഇത്തവണ റിലീസ് ചെയ്യിക്കാം എന്നിട്ടും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടം പോലെ ചെയ്യൂ'&lt;br /&gt;&lt;br /&gt;' ശരി അവസാന തവണയാണിത് മറക്കേണ്ട! ' &lt;br /&gt;&lt;br /&gt;അയാള്‍ പുറത്തിറങ്ങിയതും അരിശത്തോടെ ഡ്രാഫ്റ്റ് മാന്‍ മുറുമുറുത്തു.&lt;br /&gt;&lt;br /&gt;' തുടക്കത്തില്‍ ' പൈസ പിന്നെ മതി മറ്റീരിയല്‍ ഞങ്ങളില്‍ നിന്നുതന്നെ വാങ്ങണേന്ന് ' പറഞ്ഞ് കേഴുന്നതൊക്കെ അയാള്‍ മറന്നു , സാറിന്ന് ‍ മുതലാളിയൊട് പറഞ്ഞ് ആ പൈസ കൊടുപ്പിച്ചൂടെ വെറുതെ അയാളുടെ തെറി കേള്‍ക്കണോ?'&lt;br /&gt;&lt;br /&gt;' മുതലാളിയോട് പറയാനല്ലെ പറ്റൂ കൊക്കിന് പിടിക്കാന്‍ പറ്റുമോ? &lt;br /&gt;&lt;br /&gt;&lt;strong&gt;ഏഴ്:&lt;/strong&gt;&lt;br /&gt;&lt;br /&gt;കണ്‍സള്‍ട്ടന്റിന്റെ ഓഫീസ് ബോയ് വാതില്‍ക്കല്‍ വന്നുനിന്നുള്ളിലേക്ക് തലനീട്ടി&lt;br /&gt;&lt;br /&gt;' സാറെ ആര്‍.ഇ വിളിക്കുന്നു '&lt;br /&gt;&lt;br /&gt;ഒരു പണി മുഴുവനാക്കാന്‍ സമ്മതിക്കില്ല മുറുമുറുത്തയാള്‍ സീറ്റില്‍ നിന്നുമെണീറ്റ് നടന്നു.&lt;br /&gt;&lt;br /&gt;' എന്താ സുരേഷ് പത്താം ഫ്ലോറില്‍ ചെയ്തുവെച്ചിരിക്കുന്നത്? ഞാന്‍ ഇന്‍സ്പെക്ഷന് വരില്ലാട്ടോ ഇതാണവ്സ്ഥയെങ്കില്‍'&lt;br /&gt;&lt;br /&gt;' ഞാന്‍ നോക്കട്ടെ എന്നിട്ട് പറയാം' &lt;br /&gt;&lt;br /&gt;' അതു ശരി തനിക്കറിയില്ലേ? എന്നാപിന്നെ എല്ലാം ഫോര്‍മാനോട് ചോദിച്ചാല്‍ മതിയല്ലോ!'&lt;br /&gt;&lt;br /&gt;ഇതൊരു പതിവാണ് രണ്ടാഴ്ചയില്‍ ഒരു ദിവസം ഒന്നു വിളിപ്പിക്കും കുറെ ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും ഒരേ പെരുമാറ്റം , താന്‍ കന്‍സല്‍ട്ടന്റാണെന്നത് മറക്കരുതെന്ന ഓര്മ്മപ്പെടുത്തലാവും പലപ്പോഴും. &lt;br /&gt;&lt;br /&gt;' നാളെ ഇന്‍സ്പെക്ഷന് ഞാന്‍ വരണമെങ്കില്‍ താന്‍ ഈ വേരിയേഷന്‍ മറക്കണം, അല്ലാത്ത പക്ഷം ഡ്രോയിങ്ങുകള്‍ റിജെക്ടായിക്കൊണ്ടേ ഇരിക്കും ഇന്‍സ്പെക്ഷനും'&lt;br /&gt;&lt;br /&gt;ഉടക്കിയീട്ട് കര്യമില്ല ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തിലിവന്‍ ഉപദ്രവിക്കും എന്നാലും അവസാന ശ്രമം.&lt;br /&gt;&lt;br /&gt;' സാറെ അറബാബിനറിയാം അതു വലിയ പ്രശ്നമാകും മറ്റീരിയല്‍ വാങ്ങിയതില്‍ കാരണം സൂചിപ്പിച്ചിട്ടുള്ളതാണ്'&lt;br /&gt;&lt;br /&gt;കന്‍സള്‍‍ട്ടന്റിറ്റെ ഡ്രോയിങ്ങിലെ മിസ്റ്റേക്കാണ് വേരിയേഷനായി കൊടുത്തിട്ടുള്ളത്. വേരിയേഷന്‍ തരേണ്ടിവന്നാല്‍ കണ്‍സള്‍ട്ടന്റ് ക്ലയന്റിനോട് ഉത്തരം പറയണം അതൊഴിവാക്കാന്‍ പറ്റിയ മാര്‍ഗ്ഗം വേരിയേഷന്‍ ഇല്ലെന്ന് വരുത്തലാണ് , ഒരു തരം നിര്‍ബന്ധിത അഡ്ജസ്റ്റ് മെന്റ്.&lt;br /&gt;&lt;br /&gt;' അതൊന്നുമെനിക്കറിയില്ല'&lt;br /&gt;&lt;br /&gt;&lt;strong&gt;എട്ട്:&lt;/strong&gt;&lt;br /&gt;&lt;br /&gt;'പിള്ളേട്ടാ , ഞാന്‍ നാളെ സ്വല്‍‌പ്പം വൈകും എനിക്ക് മോന്റെ സ്കൂളില്‍ പോകണം പിന്നെ ഫാമിലി വിസ പുതുക്കാനും എന്തെങ്കിലുമുണ്ടെങ്കില്‍ വിളിക്കണേ'&lt;br /&gt;&lt;br /&gt;'ഇന്ന് കോണ്‍ക്രീറ്റല്ലേ വൈകീട്ട് സാറ് വന്നാല്‍ മതി ആറുമണിക്ക് ഞാന്‍ പോകും മൂന്നാളേയും നിര്‍ത്തുന്നുണ്ട്'&lt;br /&gt;&lt;br /&gt;എല്ലാം കഴിഞ്ഞ് സൈറ്റിലെത്തിയപ്പോള്‍ അഞ്ചരമണിയായി , &lt;br /&gt;&lt;br /&gt;' വിസ പുതുക്കാന്‍ കൊടുത്തു ഞാനിന്ന് വൈകും കോണ്‍ക്രീറ്റാണ് '&lt;br /&gt;&lt;br /&gt;അപ്പുറത്തുനിന്നും മറുപടിക്ക് കാക്കാതെ സുരേഷ് ഫോണ്‍ വെച്ച് സൈറ്റിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;കോണ്‍ക്രീറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ട് കസേരയിലിരുന്ന് ചെറുതായി മയങ്ങാന്‍ തുടങ്ങുമ്പോഴാണ് സുലൈമാന്റെ ഫോണ്‍.&lt;br /&gt;&lt;br /&gt;' അതൈ ഞാന്‍ നാളെ നാട്ടില്‍ പൊക്വാ അതുപറയാന്‍ വിളിച്ചതാ'&lt;br /&gt;&lt;br /&gt;ഗ്രോസറിയില്‍ പണിയെടുക്കുന്ന നാട്ടുകാരനാണ് സുലൈമാന്‍ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ , അല്ല നിങ്ങള്‍ എന്നാ നാട്ടിലേക്ക്?&lt;br /&gt;&lt;br /&gt;' ഏയ് സമയമയിട്ടില്ല സുലൈമാനേ പ്രോജക്ട് മുഴുവനാക്കാതെ ലീവ് കിട്ടില്ലല്ലോ'&lt;br /&gt;&lt;br /&gt;' അല്ല നിങ്ങള്‍ക്കിപ്പോ എന്തിനാ അല്ലെങ്കില്‍ ലീവ് , കാറ് ഫാമിലി എ.സി ഞങ്ങളുടെ ഒക്കെ കാര്യം അങ്ങിനെയല്ലല്ലോ!'&lt;br /&gt;&lt;br /&gt;വിളറിയ ചിരി ചിരിച്ച് സുരേഷ് ഫോണ്‍ വെച്ച് മയങ്ങാന്‍ തുടങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-2726466084863639818?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/06/blog-post_13.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>10</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-3015227516883659006</guid><pubDate>Sat, 09 May 2009 10:03:00 +0000</pubDate><atom:updated>2009-05-09T14:03:26.215+04:00</atom:updated><title>ആകാശയാത്രകള്‍</title><description>അനോണി ആന്‍‌റ്റണിയുടെ &lt;a href="http://anonyantony.blogspot.com/2009/05/blog-post_07.html"&gt;ഈ&lt;/a&gt; പോസ്റ്റാണീ കുറിപ്പിനാധാരം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഫ്ലൈറ്റ് യാത്രയെപറ്റി ഒരു മലയാളിയുമായി സം‌സാരിക്കാനിടയായാല്‍ മിക്കവാറും അതവസാനിക്കുന്നത് എയര്‍ ഇന്‍‌ഡ്യയെ കുറെ കുറ്റം പറഞ്ഞും എയര്‍ ലൈന്‍ സ്റ്റാഫുകളുടെ തെറ്റായ ചെയ്തികളെപ്പറ്റിയുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.&lt;br /&gt;&lt;br /&gt;എയര്‍ ഇന്‍ഡ്യയുടെ കാര്യം അവിടെ നില്‍‌ക്കട്ടെ എയര്‍ ലൈന്‍ സ്റ്റാഫ് , പ്രത്യേകിച്ചും ഹോസ്റ്റസ്സുകളെപ്പറ്റി പറയുന്നതിനുമുമ്പ് യാത്രയിലുള്ള ആളുകളുടെ ചില സര്‍ക്കസ്സുകള്‍ നോക്കാം.&lt;br /&gt;&lt;br /&gt;വിവിധ ഘട്ടങ്ങളിലുള്ള യാത്രയില്‍ യാത്രക്കാര്‍ കാണിക്കുന്നവ ഓരോന്നായി നോക്കാം.&lt;br /&gt;&lt;br /&gt;ചെക്ക് ഇന്‍ കൗണ്ടര്‍:&lt;br /&gt;&lt;br /&gt;വിവിധ ഘട്ടങ്ങളുള്ള യാത്രയില്‍ സാമാന്യം കുഴപ്പമില്ലാത്ത ഫേസാണിത്. ദുബായില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ പൊതുവെ എയര്‍ പോര്‍ട്ടില്‍ മര്യാദരാമന്‍‌മാരായിരിക്കും , അതിനുള്ള പ്രധാനകാരണം എയര്‍ പോര്‍‌‌ട്ടിലുള്ള അറബിപോലീസുതന്നെയാണ്.&lt;br /&gt;&lt;br /&gt;ഇനി തിരിച്ചുള്ള യാത്രയില്‍ നാട്ടിലെ എയര്‍ പോര്‍ട്ടാണെങ്കില്‍ , നാട്ടിലെ പോലീസുകാര്‍ കൂടുതല്‍ വില്ലന്‍‌മാരായതിനാല്‍ വലിയ വേഷം കെട്ടൊന്നും എടുക്കാന്‍ പറ്റാതെ നാടിനെപ്പറ്റി സഹതപിച്ച് കൊണ്ട് നമ്മള്‍ യാത്ര തുടങ്ങും.&lt;br /&gt;&lt;br /&gt;എത്രകിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിനീയമാണെന്ന് വ്യക്തമായറിഞ്ഞിട്ടും , കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരും എന്നിട്ട് തല ചൊറിഞ്ഞ് കൗണ്ടറില്‍ നില്‍‌ക്കും , കുറച്ച് സാധനം കുറച്ചകലെ മാറ്റി വെച്ചിട്ട് , കയ്യിലൊന്നുമില്ലെന്ന് പറഞ്ഞ് ബോര്‍ഡിങ്ങ് പാസ്സും വാങ്ങി നീങ്ങുമ്പോള്‍ ' എയര്‍ ലൈനെ പറ്റിച്ചേ' എന്ന് വ്യക്തമാക്കി ക്യൂവില്‍ നില്‍‌ക്കുന്ന ഇതര യാത്രക്കാര്‍ക്ക് നേരെ ചിരിക്കും.&lt;br /&gt;&lt;br /&gt;ഗേറ്റ്:&lt;br /&gt;&lt;br /&gt;യാത്രക്കാരന്‍‌റ്റെ ശരിക്കുള്ള സ്വഭാവം വെളിപ്പെടുന്ന ഫേസാണിത്. കൗണ്ടര്‍ സ്റ്റാഫിനെ ഒളിച്ചുകടത്തിയ സാധനങ്ങള്‍ക്ക് പുറമെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയ കുറെ ബാഗ് സാധനങ്ങളുമായി വെയിറ്റിങ്ങ് ലോഞ്ചില്‍ അക്ഷമരായിരിക്കുന്നവര്‍ കേള്‍ക്കുന്നു;&lt;br /&gt;&lt;br /&gt;' ആദ്യം കുട്ടികളും സ്ത്രീകളും അവരുടെ ഒപ്പമുള്ളവരും ഫ്ലൈറ്റിനുള്ളിലേക്ക് പോകുക'&lt;br /&gt;&lt;br /&gt;എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാതെ സ്കൂള്‍ വിട്ട് കുട്ടികള്‍ പലക്ലാസ്സുകളില്‍ നിന്നും സ്കൂളില്‍ നിന്നും പുറത്തേക്കോടുന്നതിനേക്കാള്‍ ‍ വേഗത്തില്‍ , ചുള്ളന്‍ മാര്‍ ഗേറ്റിനരികിലേക്കോടും. ഒരു ഫ്ലൈറ്റിലേക്കുള്ള മൊത്തം യാത്രക്കാര്‍ ഒരു ഗേറ്റിന് മുമ്പില്‍ നില്‍‌ക്കുമ്പോഴുള്ള അവസ്ഥ ആലോചിക്കുക.&lt;br /&gt;&lt;br /&gt;കൈകുഞ്ഞുങ്ങളേയും മറ്റും കയ്യിലേന്തിയും , ചെറിയകുട്ടികളുടെ കയ്യില്‍ പിടിച്ചും സ്ത്രീകള്‍ പലഭാഗത്തുനിന്നും വഴികിട്ടാനായി എണ്ണമറ്റ ' എക്സ് ക്യൂസ് മീ ' കേള്‍ക്കാം.&lt;br /&gt;&lt;br /&gt;ഇതെല്ലാം കേട്ട് നില്‍‌ക്കുകയല്ലാതെ ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ ഗേറ്റിനുമുന്നില്‍തന്നെ ചടഞ്ഞുകൂടി നില്‍‌ക്കും നമ്മള്‍. അവസാനം സഹികെട്ട് ചിലര്‍ ഇടയിലൂടെ നൂഴ്ന്ന് ഗേറ്റിലൂടെ അകത്തേക്ക് പോകും , കുറെ പേര്‍ തിരക്ക്കൊണ്ട് പോകാന്‍ പറ്റാത്തതിനാല്‍ ലോഞ്ച് സീറ്റിലേക്ക് തന്നെ തിരിച്ചുപോകും പിന്നീട് എല്ലാവരും കയറികഴിഞായിരിക്കും തിരിച്ചുപോയവര്‍ ഫ്ലൈറ്റിനുളീലേക്ക് കയറുക.&lt;br /&gt;&lt;br /&gt;സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കഴിഞ്ഞാല്‍ ചിലപ്പോള്‍ വയസ്സായുള്ളവരുടെ ഊഴം വരും , ആ സമയത്ത് ആദ്യം ഗേറ്റിലെത്തുക ഏറ്റവും ചെറുപ്പക്കാരായിരിക്കും.ഒരിക്കല്‍ ഒരു ചുള്ളന്‍ ഉറക്കെ ചോദിച്ചു:&lt;br /&gt;&lt;br /&gt;" എന്താ ഞങ്ങളുടെതും ടികറ്റുതന്നെയല്ലേ? "&lt;br /&gt;&lt;br /&gt;ഇനി ഇതൊന്നുമല്ലാതെ ടികറ്റ് സ്വീകന്‍സ് അനുസരിച്ചുള്ള വിളികള്‍ക്കും ഇതേ സര്‍ക്കസ്സ് കാണാം. ടികറ്റ് സ്വീക്വന്‍സായി ഫ്ലൈറ്റിനുള്ളീല്‍ കയറിയാല്‍ എന്തുമാത്രം സൗകര്യമാണ് എല്ലാവര്‍ക്കും എന്നൊരിക്കലും ചിന്തിക്കാതെ ഒരോട്ടമാണ് ,&lt;br /&gt;&lt;br /&gt;തങ്ങള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ / കയറ്റാതെ ഫ്ലൈറ്റെങ്ങാനും പോയാലോ എന്നൊക്കെതോന്നും ചിലരുടെ ഓട്ടം കണ്ടാല്‍.&lt;br /&gt;&lt;br /&gt;ഫ്ലൈറ്റിനുള്ളില്‍:&lt;br /&gt;&lt;br /&gt;ഫ്ലൈറ്റില്‍ കയറിയാല്‍ കയ്യിലെ സാധനങ്ങള്‍ മുകളില്‍ വെച്ച് ഇരിക്കുകയല്ല ചെയ്യുക , വഴിയിലങ്ങ് നില്‍‌ക്കും ഒരു കയ്യില്‍ ഫോണായിരിക്കും , മറ്റേ കൈകൊണ്ട് സാധനങ്ങള്‍ മുകളിലേക്ക് വെക്കാന്‍ തത്രപ്പെടും.&lt;br /&gt;&lt;br /&gt;ഒരു മിനി ചന്തയാണ് ഫ്ലറ്റീ സമയത്ത് കുറേ പേര്‍ സാധനങ്ങല്‍ മുകളീല്‍ വെക്കുന്നു , കുറേ പേര്‍ വഴിയില്‍ നില്‍‌ക്കുന്നു , കുറെ പേര്‍ വഴിയിലുള്ളവര്‍ മാറാനായി വഴിയില്‍ കാത്തുനില്‍‌ക്കുന്നു.&lt;br /&gt;&lt;br /&gt;ഇനി ഇരിക്കുന്നവരുടെ ആദ്യപരിപാടി മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യുക എന്നതാണ്. അന്നുവരെ മിസ് കാള്‍ മാത്രം ചെയ്തിരുന്നവന്‍‌റ്റെ നിര്‍‌ത്താതെയുള്ള വിളി കണ്ട് അപ്പുറത്തുള്ളവരുടെ അദിശയത്തിനുള്ള ഉത്തരം ഫ്ലറ്റ് മൊത്തം കേള്‍ക്കെ കൂവുന്നതു കേള്‍ക്കാം.&lt;br /&gt;&lt;br /&gt;ഇതിനെല്ലാം ഇടയില്‍ എയര്‍ ഹോസ്റ്റസ്സുകളോടുള്ള ചില യാത്രക്കാരുടെ പെരുമറ്റം വളരെ അസഹ്യമാണത്. എയര്‍ ഹോസ്റ്റകള്‍ ബെയര്‍‌മാരണെന്നാണ് പലയാത്രക്കാരും ധരിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നും.&lt;br /&gt;&lt;br /&gt;സ്വല്‍‌പ്പം വൈകിയതിനാല്‍ എനിക്കൊരിക്കല്‍ കുടുംബത്തിനടുത്തിരിക്കാനായില്ല. തൊട്ടടുത്തിരുന്ന മാന്യ ദേഹം സീറ്റില്‍ ഇരുന്നതും നീട്ടിയൊരു വിളി ,&lt;br /&gt;&lt;br /&gt;' ഹലോണ്‍ ഗീവ് ബീയര്‍ '.&lt;br /&gt;&lt;br /&gt;സ്വല്‍‌പ്പം കാത്ത് നില്‍‌ക്കാന്‍ റിക്വസ്റ്റ് ചെയ്ത് ഹോസ്റ്റസ്സ് തിരിഞ്ഞതും, അയാള്‍ ശബ്ദമെടുത്തു,&lt;br /&gt;&lt;br /&gt;' വാട്ട് ? നൗ ഐ ആം കസ്റ്റമര്‍' &lt;br /&gt;&lt;br /&gt;ഒന്നൂടെ റിക്വസ്റ്റ് ചെയ്ത് അവര്‍ നടന്നപ്പോളും മൂപ്പര്‍ തുടര്‍ന്നതുകണ്ടപ്പോള്‍ എനിക്ക് സഹികെട്ടു, എന്‍‌റ്റെ നോട്ടം പിടിച്ചില്ലാത്തതിനാല്‍ മൂപ്പര്‍ എനിക്ക് നേരെ തിരിഞ്ഞു:&lt;br /&gt;&lt;br /&gt;' ഞാനിതൊക്കെ എത്ര കണ്ടതാ , ഇവരൊക്കെ നമ്മുടെ പൈസകൊണ്ടാണ് ജീവിക്കുന്നത് '. &lt;br /&gt;&lt;br /&gt;കൂടുതല്‍ പരിചയപെട്ടപ്പോള്‍ മനസ്സിലായി , ദുബായില്‍ വന്നാദ്യമായി നാട്ടില്‍ പോകുകയാണെന്ന്, അദ്ദേഹത്തിന്‍‌റ്റെ സുഹൃത്ത്‌ക്കളാണത്രെ ഹോസ്റ്റസ്സുകളോട് ശബ്ദത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പഠിപ്പിച്ചത്, അല്ലെങ്കില്‍ തുടക്കയാത്രക്കാരനാണെന്ന് ആളുകള്‍ ധരിക്കുമത്രെ!.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് കുടിയോട് കുടി അവസാനം ശര്‍ദ്ദിച്ച് കൊളമാക്കിയാണ് ഫ്ലൈറ്റിന്നും ഇറങ്ങിയത് അല്ല , സ്റ്റാഫ് വന്ന് എടുത്ത് കൊണ്ടുപോയത്.&lt;br /&gt;&lt;br /&gt;ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ തുടക്കത്തില്‍ ഉപയോഗിക്കരുതെന്ന് തുടരെ തുടരെ അറിയീപ്പ് വന്നാലും മിക്കവരും ഓഫാക്കില്ല, കുനിഞ്ഞിരുന്ന് , &lt;br /&gt;&lt;br /&gt;' ഡാ പൊങ്ങുന്നു , ദാ എത്താറാവുന്നു ഇറങ്ങാന്‍ പോകുന്നു '&lt;br /&gt;&lt;br /&gt;എന്നൊക്കെ പറയുന്നത് കേള്‍ക്കാം.&lt;br /&gt;&lt;br /&gt;കഴിഞ്ഞ തവണ മദ്രാസ്സില്‍ നിന്നും കൊച്ചിക്കുള്ള യാത്രയില്‍ ഒരു എക്സിക്യൂട്ടീവിന്‍‌റ്റെ തുടരെയുള്ള ഫോണ്‍‌വിളി കണ്ട് ശബ്ദമുയര്‍ത്തേണ്ടിവന്നു , പുള്ളിക്കാരന്‍ ഇമ്മിണി ബല്യ എക്സിക്യൂട്ടീവാണെന്നും എപ്പോഴും ഫ്ലൈറ്റിലാണ് യാത്രയെന്നും അതിനാല്‍ പഠിപ്പിക്കേണ്ടെന്നും മൊഴിഞ്ഞു , അവസാനം ശരിക്കും ഷൗട്ടായപ്പോഴാണ് സ്റ്റാഫ് വന്ന് മോബൈല്‍ അയാളില്‍ നിന്നും വാങ്ങിയത്, കൊച്ചിയില്‍ ഇറങ്ങുന്നതുവരെ കക്ഷി എന്നെ നോക്കി ദഹിപ്പിക്കുകയായിരുന്നു ;).&lt;br /&gt;&lt;br /&gt;ഫ്ലൈറ്റ് പൊങ്ങിയ ഉടന്‍ ചില ആളുകള്‍ക്ക് മുള്ളാന്‍ മുട്ടുന്നത് കാണാം , സര്‍‌വ്വ സൗകര്യവുമുള്ള ലോഞ്ചില്‍ അര മണിക്കൂറോളം ഇരുന്നാണ് ഫ്ലൈറ്റില്‍ കയറുന്നതെന്ന് നോക്കുക. തുടര്‍ന്ന് വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരാവശ്യവുമില്ലാതെ നടക്കുന്നതും കാണാം&lt;br /&gt;&lt;br /&gt;ഫ്ലൈറ്റ് ലാന്‍‌ഡ് ചെയ്ത ഉടന്‍ , പൂര്‍ണ്ണമായും നില്‍ക്കുന്നതിനുമുമ്പെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കരുതെന്ന തുടരെയുള്ള അറിയീപ്പുകളെ കാറ്റില്‍ പറത്തി ചാടി എണീറ്റ് മുകളില്‍ നിന്നും സാധനങ്ങള്‍ വലിച്ചെടുത്ത് വഴിയില്‍ കുത്തി നില്‍‌ക്കും.&lt;br /&gt;&lt;br /&gt;മിക്കവാറും സാധനങ്ങള്‍ വലിച്ചെടുക്കുന്ന സമയത്ത് സഹയാത്രികന്‍‌റ്റെ നെറ്റിയില്‍ തട്ടിയീട്ടായിരിക്കുമെന്നത് പറയേണ്ടല്ലോ.ഈ സമയം അടുത്ത ബഹളം തുടങ്ങുകയായി. ഡോര്‍ തുറന്ന് അതിനടുത്തുള്ളവര്‍ ഓരോരുത്തരായി ഇറങ്ങുകയാണെങ്കില്‍ എല്ലാവര്‍ക്കും എന്തുസൗകര്യമാണെന്നൊരിക്കലും നോക്കില്ല.&lt;br /&gt;&lt;br /&gt;' ഇറങ്ങിയെടാ , എത്തിയെടാ' &lt;br /&gt;&lt;br /&gt;തുടങ്ങിയ വിളികളുടെ ഒരു ബഹളമാണൊപ്പം ആര്‍പുവിളികളും ചിരിയും. ടെര്‍മിനലിലേക്ക് ബസ്സ് യാത്രയുണ്ടെങ്കില്‍ ആ ഫേസാണ് അധികം കുഴപ്പമില്ലാത്ത അടുത്ത ഫെസ് , ഈ സമയത്ത് ഫോണ്‍ വിളിമാത്രമേ ഉണ്ടാകാറുള്ളു അതായിരിക്കും കാരണം.&lt;br /&gt;&lt;br /&gt;ബസ്സില്‍ നിന്നുമിറങ്ങിയാല്‍ ബോംബ് പൊട്ടുന്ന സ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ളതുപോലുള്ള തത്രപ്പാടാണ് പിന്നെ കാണുക.&lt;br /&gt;&lt;br /&gt;ഇതൊന്നും ഒരിക്കലോ രണ്ട് പ്രാവശ്യമോ ഉണ്ടായിട്ടുള്ളതല്ല എല്ലാതവണയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടായിട്ടുള്ളതാണ്.&lt;br /&gt;&lt;br /&gt;എയര്‍ ഹോസ്റ്റസ്സുമാരെ കുറ്റം പറയുന്നതിനുമ്പ് യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും എത്ര പേര്‍ പാലിക്കുന്നുണ്ടെന്ന് സ്വയം വിലയിരുത്തിയാല്‍ മനസ്സിലാവും അവര്‍ എത്രയോ ബേധമാണെന്ന്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ മാസത്തിലാണ് രണ്ടാഴ്ചക്ക് ആജു ഒറ്റക്ക് നാട്ടില്‍ പോയത് , അണ്‍ അക്കമ്പനീഡ് ചൈല്‍ഡായി പോകുമ്പോള്‍ സ്വല്‍‌പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ സര്‍‌വീസ് ഞങ്ങള്‍ കരുതിയതിലും എത്രയോ നല്ലതായിരുന്നു. ഒരു പക്ഷെ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നതിലും വളരെ നന്നായിട്ടവര്‍ , ഇന്‍‌ഡ്യന്‍ എക്സ്പ്രെസ്സുകാര്‍ ചെയ്തു.&lt;br /&gt;&lt;br /&gt;ഫ്ലൈറ്റ് യാത്രകള്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും മിനിമം മര്യാദകള്‍/ നിയമങ്ങള്‍ പാലിക്കുമ്പോള്‍ മാത്രമേ മറുഭാഗത്തുനിന്നും നല്ല പെരുമാറ്റവും പ്രതീക്ഷിക്കാനുമാവുകയുള്ളൂ, അതിന് പക്ഷെ വേണ്ടത് ആദ്യം നമ്മള്‍ നല്ല യാത്രക്കാരാവുകയാണ്.&lt;br /&gt;&lt;br /&gt;ഫ്ലൈറ്റ് പൊങ്ങുമ്പോഴും താഴുമ്പോഴും ഇലക്ട്രോണിക്ക് സാധനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും , എന്തിനാണ് ടിക്കറ്റ് നംബര്‍ ക്യൂ പാലിക്കുന്നതെന്നും , എന്തിനാണ് മറ്റുള്ള മര്യാദകള്‍ പാലിക്കുന്നതെന്നും എന്താണ് എയര്‍ ഹോസ്റ്റസ്സുകാരുടെ അവകാശങ്ങളെന്നും നമ്മുടെ അവകാശങ്ങളെന്നും എല്ലാം അറിയുന്നതിലൂടേയും , അവ പാലിക്കുന്നതിലൂടേയും നമുക്ക് നല്ല യാത്രക്കാരവാം.&lt;br /&gt;&lt;br /&gt;നമ്മള്‍ നല്ല യാത്രക്കാരാവാതെ എയര്‍ ഹോസ്റ്റസ്സുമാരെ കുറെ കുറ്റം പറഞ്ഞിട്ട് യാതൊരുകാര്യവുമില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-3015227516883659006?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/05/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>13</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-3318628943775857600</guid><pubDate>Sat, 25 Apr 2009 01:21:00 +0000</pubDate><atom:updated>2009-04-25T05:21:33.622+04:00</atom:updated><title>‘ഓര്‍മ‘ ഒരോര്‍മ്മ</title><description>&lt;a href="http://tharavadi.aliyup.com/2009/03/blog-post_8551.html"&gt;അതിനു&lt;/a&gt; ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ഒരു നിക്കാഹിലൂടെ ഔദ്യോഗീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പതിനാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിവാഹശേഷം അവള്‍ അവിടെതന്നെ പഠിക്കുകയും ,ഞാന്‍ തൃശ്ശൂരില്‍ ജോലിയും ചെയ്തിരുന്നതിനാല്‍ , കോളേജിനടുത്തുതന്നെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;മിക്കവാറും ദിവസങ്ങളില്‍ അവളുടെ വീട്ടില്‍നിന്നും വരുന്ന ചപ്പാത്തിയും കോഴിക്കറിയും മറ്റു പലഹാരങ്ങളും വീട്ടിലെ അടുപ്പിന്‌ വിശ്രമം കൊടുത്തിരുന്നെങ്കിലും , ഉപ്പ കൊണ്ടുവരാറുള്ള , അരി , പച്ചക്കറി ഇത്യാദിസാധനങ്ങള്‍ ഇടക്കൊക്കെ അടുപ്പിനേയും തിരക്കുള്ളതാക്കി.&lt;br /&gt;&lt;br /&gt;കോളേജിലെകുട്ടികളും , അടുത്തുള്ള സാറന്‍മാരുടെകുട്ടികളും പലപ്പോഴും വീട്ടില്‍ വരാറുള്ളതിനാല്‍ അവിടെ ഒരു ഹോസ്റ്റല്‍ അന്തരീക്ഷമായിരുന്നു.&lt;br /&gt;&lt;br /&gt;അക്കാലത്തെക്കുറിച്ച് പല ഓര്‍മ്മകളുണ്ടെങ്കിലും ,‍ ആദ്യം മനസ്സില്‍ വരിക ശനിയാഴ്ചകളിലെ തൃശ്ശൂര്‍‍ - ആനക്കര സ്കൂട്ടര്‍ യാത്രയാണ്‌.&lt;br /&gt;&lt;br /&gt;രാവിലെ വീട്ടില്‍നിന്നും പുറപ്പെടുന്ന ഞങ്ങള്‍ ഹൈവേയിലൂടെ അതിവേഗതയില്‍ ഓടുന്ന ബസ്സുകളെ പേടിച്ച്‌ ഉള്‍വഴികളാണ്‌ എപ്പോഴും തിരഞ്ഞെടുത്തിരുന്നത്‌.&lt;br /&gt;&lt;br /&gt;ഉള്‍വഴിയില്‍ നിന്നും കുന്നംകുളം കഴിഞ്ഞാണ്‌ ഹൈവേയില്‍ കയറുക , അവിടെത്തന്നെയായിരുന്നു ഹോട്ടല്‍ 'ഓര്‍മ' യുള്ളത്‌.&lt;br /&gt;&lt;br /&gt;‘ഓര്‍മ’ യിലെ അപ്പം - മുട്ടക്കറി കോമ്പിനേഷന്‍റ്റെ രുചിയോടൊപ്പം അവിടെയുള്ളവരുടെ നല്ല പെരുമാറ്റവും എപ്പോഴും അവിടെ കയറാന്‍ പ്രേരിപ്പിച്ചിരുന്നു.&lt;br /&gt;&lt;br /&gt;സ്കൂട്ടര്‍ നിര്‍ത്തുമ്പോഴേക്കും , വെളുത്ത്‌ , മെലിഞ്ഞ , അമ്പതു വയസ്സു തോന്നിക്കുന്ന , ജോലിക്കാരന്‍ ചിരിച്ചുകൊണ്ട്‌ വരവേല്‍ക്കും.&lt;br /&gt;&lt;br /&gt;ഫര്‍സാന ജനിച്ചതിനു ശേഷവും 'ഓര്‍മ' യിലെ ഈ പതിവ്‌ ഞങ്ങള്‍ തെറ്റിച്ചിരുന്നില്ല.&lt;br /&gt;കുട്ടികളെ ഇരുത്തുന്ന ബാഗില്‍ മോളെ ഇരുത്തി ,മഴയുള്ള സമയത്ത്‌ റയിന്‍കോട്ടുമിട്ട്‌ സ്കൂട്ടറില്‍ പോയിരുന്നത്‌ റോഡിനിരുവശവുമുള്ള പലര്‍ക്കും ആദ്യമൊക്കെ ഒരു പുതുമയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രാതല്‍ കഴിഞ്ഞ്‌ വീണ്ടും പെരുമ്പിലാവ്‌ , ചാലിശ്ശേരി , പടിഞ്ഞാറങ്ങാടിവഴി തുടരുന്ന യാത്ര വീട്ടില്‍ അവസാനിക്കുമ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞിരിക്കും.&lt;br /&gt;&lt;br /&gt;എല്ലാദിവസവും രാവിലെ തോട്ടത്തില്‍ പോകാറുള്ള , ഉപ്പ ശനിയാഴ്ചകളില്‍ ഞങ്ങളെക്കാത്ത്‌ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടകും.&lt;br /&gt;&lt;br /&gt;പഠനം കഴിഞ്ഞ്‌ അവള്‍ വളാഞ്ചേരി എം.ഇ.എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലും ഞാന്‍ കോഴിക്കോട്‌ സ്റ്റീല്‍ പ്ളാന്‍റ്റിലും ജോലിയില്‍ പ്രവേശിച്ചതോടെ ഈ സ്കൂട്ടര്‍ യാത്ര വളരെ ചുരുങ്ങി.&lt;br /&gt;&lt;br /&gt;പത്തു വര്‍ഷം മുമ്പ്‌ ദുബായിലേക്കു ചേക്കേറിയതോടെ 'ഓര്‍മ' ഒരോര്‍മ്മ മാത്രമായി.&lt;br /&gt;&lt;br /&gt;ഹൈവേയില്‍ പിന്നീട്‌ കുറെ പുതിയ ഹോട്ടലുകള്‍ വന്നെങ്കിലും , ഇന്നും ആ വഴിയിലൂടെ പോകുമ്പോള്‍ 'ഓര്‍മ'യില്‍ കയറുന്നതു മുടക്കാറില്ലെങ്കിലും , ആ ചേട്ടനില്ലാത്തതിനാലാണോ , കാല വ്യത്യാസമാണോ എന്നറിയില്ല ,&lt;br /&gt;&lt;br /&gt;പണ്ടത്തെ ആ സ്കൂട്ടര്‍ യാത്രക്കിടയിലെ 'ഓര്‍മ' യിലെ പ്രാതലിന്റ്റെ രുചി തോന്നാറില്ല.&lt;br /&gt;&lt;br /&gt;ഇന്ന്‌ ഞങ്ങളുടെ പതിനാലാം വിവാഹ വാര്‍ഷികം.&lt;br /&gt;&lt;br /&gt;വിവാഹജീവിതത്തില്‍ ഏറ്റവും ദുഃഖം തരുന്ന ഒന്നാണ്‌ വിരഹം ,&lt;br /&gt;ദൈവാനുഗ്രഹത്താല്‍ ഈ പതിനാലുകൊല്ലത്തില്‍ നാലുമാസ&lt;br /&gt;മാത്രമെ പിരിഞ്ഞിരിക്കെണ്ടി വന്നിട്ടുള്ളൂ.&lt;br /&gt;&lt;br /&gt;ആ ഭാഗ്യം ഇനിയുള്ള ജീവിതത്തിലും തരണേ എന്നാണു പ്രാര്‍ത്ഥന.&lt;br /&gt;&lt;br /&gt;മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍&lt;br /&gt;ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-3318628943775857600?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/04/blog-post_25.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-2508118790182692432</guid><pubDate>Tue, 14 Apr 2009 14:13:00 +0000</pubDate><atom:updated>2009-04-14T18:13:34.277+04:00</atom:updated><category domain='http://www.blogger.com/atom/ns#'>കവിതകള്‍</category><title>പ്രവാസം</title><description>തനിക്കും തന്നോര്‍ക്കുമായ് വന്നു ഞാന്‍&lt;br /&gt;മറന്നു തന്നെ മുഴുവനായെന്നാല്‍-&lt;br /&gt;സ്മരിച്ചു തന്നോരെയെന്നും&lt;br /&gt;കഴിഞ്ഞു കാലങ്ങള്‍ അറിയാതെ&lt;br /&gt;പൊഴിഞ്ഞു തന്‍റെ എല്ലാം&lt;br /&gt;&lt;br /&gt;വന്നു ആ ദിനം തന്നെ&lt;br /&gt;വേണ്ടാത്ത പ്രവാസത്തിന്&lt;br /&gt;അറിഞ്ഞു പിന്നെ തന്നെ വേണ്ടാ തന്നോര്‍ക്കെന്ന്‌&lt;br /&gt;അതിനാലിനി ഇനി ഒരു പോക്കുമാത്രം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-2508118790182692432?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/04/blog-post_2482.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-7236035199460918857</guid><pubDate>Fri, 03 Apr 2009 07:09:00 +0000</pubDate><atom:updated>2009-04-03T11:09:03.488+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ഓര്‍മ്മകള്‍</category><title>വ്യതിയാനം</title><description>ചേക്കുക്കയുടെ വാടക സൈക്കിളിന് പഴക്കം കൂടിയതും ജനാര്‍ദ്ദനന്‍ മാഷുടെ തിളങ്ങുന്ന റിമ്മുള്ള സൈക്കിളുമാണ്‌ ഒരു സൈക്കിള്‍ വാങ്ങാനുള്ള ആഗ്രഹമുണ്ടാക്കിയത്. രാവിലെ സ്കൂളില്‍ പോകുന്ന മാഷുടെ സൈക്കിളിന്‍‌റ്റെ റിമ്മിന് നല്ല തിളക്കമായിരുന്നു. കഴുകിത്തുടച്ചതിനു ശേഷം വെളിച്ചെണ്ണ തുണിയില്‍ പുരട്ടിത്തുടച്ചാണിങ്ങനെ തിളക്കം വെപ്പിക്കുന്നത്രെ.&lt;br /&gt;&lt;br /&gt;&lt;br /&gt;' മിണ്ടാതിരുന്നോ സൈക്കിളല്ല കാറാ വാങ്ങുന്നത് ' എന്താവശ്യത്തിനും ഉപ്പയുടെ പതിവിലുള്ള മറുപടി.&lt;br /&gt;&lt;br /&gt;ഉറക്കം മെല്ലെ എന്നെ വിട്ടുപോയി . വളരെ വൈകി കണ്ണടയുന്ന ദിവസങ്ങളില്‍ ഹീറോയിലും , അറ്റ്ലസ്സിലും , എ വണ്ണിലും മാറി മാറി ഞാന്‍ സ്കൂളില്‍ പോയ്ക്കൊണ്ടിരുന്നു.മീന ടാക്കീസില്‍ നിന്നും രാത്രിയില്‍ സിനിമ കണ്ടു വരുന്ന വഴി കുറ്റിപ്പുറം പാലത്തില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടിമുട്ടുന്നതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനു ശേഷംപുഴകടന്നാണ് സിനിമക്കു പോയിരുന്നത്, മണലിലൂടെ ഉരുട്ടല്‍ ശ്രമകരമെങ്കിലും മറ്റു വണ്ടികളില്ലാത്തതിനാല്‍ എനിക്കാവഴിതന്നെയായിരുന്നു ഇഷ്ടം.ഒരിക്കല്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ ആനക്കര ഇറക്കത്തില്‍ ബ്രേക്ക് കമ്പി പൊട്ടിയീട്ട് അവറു ഹാജിയുടെ കടയുടെ ചുമരില്‍ സൈക്കിള്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. റേഷന്‍ കട നടത്തുന്ന പാലപ്പുറത്തുകാരന്‍ നാണു ഓടിവന്നപ്പോഴേക്കും , ഒന്നും പറ്റിയില്ലെന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു നിന്നു.&lt;br /&gt;&lt;br /&gt;"വേണങ്കി തിന്നാമതി , ഓനോട് വേഷംകെട്ട് വേണ്ടെന്ന് പറഞ്ഞോ"&lt;br /&gt;&lt;br /&gt;ഉമ്മയുടെ ദയനീയതയൊന്നും ഉപ്പയുടെ തീരുമാനത്തെ മാറ്റിയില്ല. തോട്ടം നനക്കലില്‍ എന്‍‌റ്റെ ശ്രദ്ധകുറഞ്ഞത് ഉപ്പയെ ദേഷ്യം കൂട്ടി.ദിവസങ്ങള്‍ കടന്നുപോയി. എല്ലാ രാത്രികളിലും സൈക്കിളുകളില്‍ പലസ്ഥലങ്ങളില്‍ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.തേങ്ങയും അടക്കയും പെറുക്കുന്നതിനിടയിലുള്ള പതിവ് ഇളനീര്‍ വെട്ടി കുഞ്ഞന്‍ വിളിച്ചെങ്കിലും , ഞാന്‍ അതൊന്നും വാങ്ങാതെ എന്‍‌റ്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;"മാപ്ലേ , ഒന്ന് വാങ്ങിക്കാമായിരുന്നു..."&lt;br /&gt;"ഉം..., രണ്ടീസം കഴിയട്ടെ"&lt;br /&gt;&lt;br /&gt;ഗുരുവായൂര്‍ മേലഴിയം റൂട്ടിലോടുന്ന രമണിക്ക് തീരെ സ്പീഡ് പോരായിരുന്നു. വെറുതെയല്ല അവള്‍ രണ്ട് ട്രിപ്പ് മാത്രം ഓടുന്നത്. അല്‍‌പ്പം കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ട്രിപ്പ് കൂടെ ഓടിക്കൂടെ എന്നായിരുന്നു എന്‍‌റ്റെ ചിന്ത.കുന്നംകുളത്ത് കടകള്‍ക്കുള്ളില്‍ നിരത്തിവെച്ച വ്യത്യസ്ഥ കമ്പനികളുടെ സൈക്കിളുകളില്‍ ഞാന്‍ ഓടിനടന്നു തൊട്ടുനോക്കിക്കൊണ്ടിരുന്നു. ഏതെടുക്കണമെന്നെനിക്കു തീരുമാനിക്കാനായില്ല. ഉപ്പ കൈപിടിച്ച് പുറത്തുകടന്നപ്പോളാണ്‌ പകുതി ഭാഗങ്ങള്‍ ചാക്കുകൊണ്ട് കെട്ടിയ സൈക്കിള്‍ പുറത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് , കടും പച്ച നിറത്തിലുള്ള മിന്നുന്ന റിമ്മുള്ള അറ്റ്ലസ്.&lt;br /&gt;&lt;br /&gt;ഉരുട്ടിക്കൊണ്ട് ബസ് സ്റ്റാന്‍‌റ്റിലേക്ക് നടക്കുമ്പോള്‍ എന്നോട് ചിരിച്ചെതിരേറ്റവരോട് , അഭിമാനത്തോടെയും ഭാവഭേദമൊന്നുമില്ലാതെ നോക്കിയവരോട് ബെല്ലടിച്ചും ഞാന്‍ പ്രതികരിച്ചു.ഒരു കയ്യില്‍‌ സൈക്കിള്‍ പിടിച്ച് മറുകൈകൊണ്ട് ബസ്സിന്റ്റെ പിന്നിലെ കോണിയിലും പിടിച്ച് ,ഓരോ കോണിപ്പടവുകളും ചാടി കയറിയ യൂണിയന്‍‌‌കാരന്‍‌ താഴെ വീഴരുതേയെന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.&lt;br /&gt;&lt;br /&gt;കൂറ്റനാട്ടേക്കും തൃത്താലയിലേക്കും ഉള്ള കച്ചവടക്കാര്‍ക്ക് എന്തുകൊണ്ട് മറ്റുള്ള ബസ്സുകളില്‍ പോയ്ക്കൂടെന്ന എന്‍‌റ്റെ ചോദ്യത്തെ ധിക്കരിച്ച യൂണിയന്‍‌കാരോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും പെട്ടെന്ന് സാധനങ്ങള്‍ കയറ്റാന്‍ കെഞ്ചി.വാച്ചില്ലാത്ത എന്‍‌റ്റെ കയ്യില്‍ ഓരോ നിമിഷവും നോക്കിക്കൊണ്ട് പുറപ്പെടേണ്ട സമയം അതിക്രമിച്ചത് ഡ്രൈവറെ ഞാന്‍ അറിയീച്ചെങ്കിലും കണ്ടക്റ്ററുടെ ഡബിള്‍ ബെല്ലിനു വേണ്ടി അയാള്‍ കാത്തുനിന്നു.&lt;br /&gt;&lt;br /&gt;ഡ്രൈവറുടെ ജോലിയൊടുള്ള ആത്മാര്‍ത്ഥതയില്ലായ്മ ബസ്സ് മുതലാളിയോട് അറിയിക്കും എന്ന ഘട്ടമെത്തിയപ്പോള്‍ ബസ്സെടുക്കാന്‍ അയാള്‍ തയ്യാറായി. വേഗത്തിലോടിക്കാന്‍ ഞാന്‍ കൊടുത്ത നിര്‍ദ്ദേശം ഡ്രൈവര്‍ പെട്ടെന്നനുസരിച്ചത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പെരുമ്പിലാവ് ഇറക്കത്തില്‍ എതിരെ വന്ന ചെങ്കല്‍ ലോറിക്ക് വഴികൊടുത്തപ്പോള്‍ ബസ്സുലഞ്ഞതെന്നെ ആശങ്കാഭരിതനാക്കി. മുകളില്‍ കയറി സൈക്കിളിനൊന്നും പറ്റിയില്ലെന്ന് തിട്ടപ്പെടുത്തിയതിനു ശേഷം റോഡിലൂടെ പോയിരുന്ന പഴയസൈക്കിളുകളെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;കൂറ്റനാട് കുമ്പിടിയിലേക്കുള്ള റോഡില്‍ പള്ളിക്ക് മുമ്പില്‍ ബസ്സ് നിര്‍ത്തിയിട്ട് ചായകുടിക്കാന്‍ പോയ ഡ്രൈവറുടെയും കണ്ടക്റ്ററുടേയും നിരുത്തരവാദിത്വം എന്നെ ചൊടിപ്പിച്ചെങ്കിലും ,സീറ്റില്‍ ഇരുന്ന് തന്നെ സൈക്കിള്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞത് വീണ്ടും കെട്ടാന്‍ പറ്റിയതിനാല്‍ അവര്‍ നിര്‍ത്തിയതെത്ര നന്നായെന്നും സമാധാനിച്ചു.&lt;br /&gt;&lt;br /&gt;ബസ്സിന് മുകളിരിക്കുന്ന സൈക്കിള്‍ വെയിലു കൊള്ളാതിരിക്കാതിരിക്കാന്‍ ഓടിക്കുണ്ടിരിക്കുന്ന ബസ്സിന്‍‌റ്റെ മുകളില്‍ കയറിനിന്ന് എന്‍‌റ്റെ തണല്‍ കൊടുത്തെങ്കിലും ബസ്സിന്‍‌റ്റെ അമിത വേഗത പേടിപ്പിച്ചു , അവസാനം തൃത്താലയില്‍ നിര്‍ത്തിയപ്പോള്‍ , പലചരക്കുകടയിലേക്കുള്ള മൂന്ന് അരിച്ചാക്കുകളില്‍ ഒന്ന് കീറി കീറി അതിലെ അരിയെല്ലാം കളഞ്ഞ് ആ ചാക്കുകൊണ്ട് മുകളില്‍ വിരിച്ചപ്പൊള്‍ മാത്രമാണെനിക്കു സമാധാനമായത്. മുകളില്‍ വിരിച്ച ചാക്ക് പറന്നുപോകാതിരിക്കാന്‍ അലുമിനിയപ്പാത്രങ്ങള്‍ വെച്ച ചാക്ക് കയറ്റി വെച്ച് വീണ്ടും കെട്ടി.&lt;br /&gt;&lt;br /&gt;കൂടല്ലൂരിലെ കര്‍ഷിക സഹകരണ ആപീസിന്റെ മുന്നിലെത്തിയപ്പോള്‍ , ബസ്സിനു മുന്നില്‍ ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ ബസ്സ് വെട്ടിച്ച ഡ്രവറുടെ തന്തക്ക് ഞാന്‍ വിളിച്ചത് അയാള്‍ കേള്‍ക്കാത്തതു നന്നായെന്നു പിന്നീടെനിക്കു തോന്നി. പശുവിന്‍‌റ്റെ കഴുത്തില്‍ കെട്ടിയ കയറിന്‍‌റ്റെ അറ്റം പിടിക്കാന്‍ ഇടക്കിടക്ക് തഴുകയും പിടികിട്ടാതെ വീണ്ടും പിന്നാലെ ഓടുകയും ചെയ്യുന്ന ചെക്കന്‍ അവസാനം പാടത്ത് വീണതും കണ്ടെങ്കിലും എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അലുമിനിയപ്പാത്രങ്ങള്‍ അടങ്ങിയ ചാക്ക് സൈക്കിളില്‍ കോറലുണ്ടാക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ആക്രോശത്തോടെ ബസ്സ് നിര്‍ത്തിപ്പിച്ച ഞാന്‍ , അലുമിനിയപ്പാത്രങ്ങള്‍ നിറച്ച ചാക്ക് സൈക്കിളിന്‍ മുകളില്‍ നിന്നും വലിച്ചുനീക്കി.&lt;br /&gt;&lt;br /&gt;കുഞ്ഞന്‍ ഞങ്ങളെ കാത്ത് ബസ്സ്റ്റാന്‍‌റ്റില്‍ കാത്തുനിന്നിരുന്നു. അരിച്ചാക്കും മറ്റു സാധനങ്ങളും ഇറക്കിയതിന് ശേഷം മാത്രം സൈക്കിള്‍ ഇറക്കിയ ആള്‍ക്ക് കുറച്ച് പൈസ കൊടുത്താല്‍ മതിയെന്ന് ഞാന്‍ ഉപ്പയൊട് പറഞ്ഞു.&lt;br /&gt;തുണി വെളിച്ചെണ്ണക്കുപ്പിയില്‍ മുക്കിയെടുത്തതുമ്മയെ പ്രകോപിപ്പിച്ചെങ്കിലും , ഒന്നും പറഞ്ഞില്ല. റിമ്മിലും , ഓരോ കമ്പിയിലും ശ്രദ്ധയോടെ ഞാന്‍ വെളിച്ചെണ്ണ പുരട്ടി.രാത്രിയില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ പലപ്രാവശ്യം വന്ന കള്ളനെ ജനലില്‍ കൂടി ഞാന്‍ ശബ്ദമുണ്ടാക്കി ഓടിപ്പിച്ചു.&lt;br /&gt;&lt;br /&gt;' ഉമ്മാ റേഷങ്കടേല് ഇന്നു തന്നെ പോകാം'&lt;br /&gt;'ഈ മാസത്തെ പഞ്ചാരയല്ലെ നാലീസം മുമ്പെ വാങ്ങിയത് '&lt;br /&gt;&lt;br /&gt;വട്ടംകുളം റോടില്‍ വെച്ചാണ് അതു സംഭവിച്ചത് ചവിട്ടിയിട്ടും സൈക്കിള് നീങ്ങുന്നില്ല. ഉള്‍ക്കിടിലത്തോടെ ഞാനതുമനസ്സിലാക്കി , പിന്നിലെ ടയറ് പഞ്ചറായിരിക്കുന്നു. എത്രദൂരം പഞ്ചറായ ടയറുകൊണ്ട് ചവിട്ടി എന്നതായിരുന്നു ഏറ്റവും വിഷമിപ്പിച്ചകാര്യം.കാറ്റില്ലാത്ത സൈക്കിള് ചവിട്ടിയാല് റിമ്മ് കോടും . സൈക്കിള്‍ കടവരെ ഉരുട്ടിനടക്കുമ്പോള്‍ പിന്നിലെ റിം കോടരുതെന്ന് കരുതി പലപ്പോഴും ഞാന്‍ സൈക്കിള്‍ പൊക്കിപ്പിടിച്ചായിരുന്നു ഉരുട്ടിയത്.&lt;br /&gt;&lt;br /&gt;ദിവസവും സൈക്കിള്‍ കട്ടുകൊണ്ടു പോകാന്‍ കള്ളന്‍ വന്നുവെന്ന് സ്വപ്നം കണ്ടിരുന്നതിനാല്‍ അടുക്കളയിലേക്ക് മാറ്റാനുള്ള സമ്മതം തന്നെങ്കിലും , എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നേരമേ വെക്കാവൂ എന്ന ഉമ്മയുടെ ഉടമ്പടി തെറ്റിച്ചത് പലപ്പോഴും യുദ്ധത്തില്‍ കലാശിച്ചിരുന്നു. വെളിച്ചണ്ണക്കുപ്പി പെട്ടെന്ന് കാലിയാവുന്നതിന്‍‌റ്റെ കാരണം മനസ്സിലായതോടെ , മണ്ണെണ്ണ യായാലും കുഴപ്പമില്ല എന്നാല്‍ പെയിന്റിന്റെ ഭാഗത്ത് ശ്രദ്ധിച്ചാല്‍ മതി എന്ന വിവരം വളരെ ആശ്വാസകരമായി. മഴക്കാലത്ത് അടുക്കളയില്‍ കയറിയ മണ്ണിന്‍‌റ്റെ അളവ് പശുതൊഴുത്തില്‍ ഒരു ചെറിയ ഭാഗം സൈക്കിളിനുമാത്രമായി ഉണ്ടാക്കാന്‍ കുഞ്ഞന്‍ നിര്‍ബന്ധിതനായി.&lt;br /&gt;&lt;br /&gt;****************************************&lt;br /&gt;&lt;br /&gt;ദുബായ് ദേര നൈഫില്‍ റോഡിന് രണ്ടു വശത്തുമുള്ള കടകളുടെ അകത്തും പുറത്തും വെച്ചിരിക്കുന്നവ വിവിധതരം സൈക്കിളുകള്‍ നോക്കി ഞാന്‍ മെല്ലെ ഡ്രൈവ് ചെയ്തു. ബാറ്ററിക്ക് ഓടുന്ന ബൈക്കായിരുന്നു മനസ്സില്‍ .മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്നുമാണ് രണ്ട് പേര്‍ക്കിരിക്കാവുന്ന ബാറ്ററിക്കോടുന്ന കാര്‍‌ വാങ്ങിയത്. പാദത്തിനടുത്തുള്ള ചെറിയ സ്വിച്ചില്‍ കാലുകൊണ്ട്മര്‍ത്തിയാല്‍ ഓടുന്ന കാര്‍ ഫോര്‍ വീല്‍ കാറുകളുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;എന്നും വൈകീട്ട് ഫൂട്ട് പാത്തിലൂടെ കാറോടിച്ചു പോകുന്ന ആജുവിനെ ഓഫീസില്‍ നിന്നും വരുന്ന ഞാന്‍ വിഷ് ചെയ്യാറുണ്ടായിരുന്നു.ഒരിക്കല്‍ മണല്‍ കൂനയിലൂടെ ഓടിച്ചപ്പോള്‍ മണല്‍ ഉള്ളില്‍ കയറിയതില്‍ പിന്നെ കാറ് പ്രവര്‍ത്തിക്കാതായി.&lt;br /&gt;&lt;br /&gt;ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന ബൈക്കെനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല. അവസാന ശ്രമമായാണ്പുതിയതായി തുടങ്ങിയ ബര്‍ഷയിലെ ലുലുവില്‍ പോയത്. അവനൊരു സര്‍പ്രൈസാവട്ടെ എന്നുകരുതി ബൈക്ക് കാറില്‍ തന്നെ വെച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു, ആജുവിന് ബൈക്ക് വളരെ ഇഷ്ടമായി.മൂന്നാം ദിവസം ദിവസം ബൈക്കുരുട്ടിവന്ന ആജു സ്വയം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;'ഉപ്പച്ചി , അവര്‍ മൂന്ന് പേരും ഒരുമിച്ചാണിരുന്നത് , ഞാന്‍ പറഞ്ഞതാ..'&lt;br /&gt;&lt;br /&gt;ഗീയര്‍ ബോക്സ് തുറന്ന എനിക്ക് മനസ്സിലായി , മൂന്ന് പേര്‍ ഒരുമിച്ചിരുന്ന് മണലിലൂടെ ഓടിച്ചത് , പല്‍ചക്രങ്ങള്‍ മൂന്നെണ്ണം തകര്‍ന്നിരിക്കുന്നു. അങ്ങനെ ഒമ്പത് വയസ്സിനുള്ളില്‍ അഞ്ചാറ് സൈക്കിളുകള്‍ക്കും ഒരു കാറിനും പിറകെ ബൈക്കും കുറച്ച് നാളത്തെ ബാല്‍ക്കണി വാസത്തിലേക്കും അതിനു ശേഷം മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കളക്റ്ററിലേക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-7236035199460918857?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/04/blog-post_03.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-8531124205300019061</guid><pubDate>Fri, 03 Apr 2009 06:29:00 +0000</pubDate><atom:updated>2009-04-03T22:23:56.899+04:00</atom:updated><title>കടപ്പാടുകള്‍</title><description>ടീച്ചര്‍ ട്രൈനിങ്ങ് സ്കൂളിന് എതിര്‍ വശത്തുള്ള ഇടവഴിയിലൂടെ പോയാല്‍ വലതു വശത്തായി മൂന്നാമതാണ് അച്ചുതന്‍ നായരുടെ ചായപ്പീടിക.അച്ഛനായി തുടങ്ങിയ കട അച്ചുതന്‍ നായരുടെ നിയന്ത്രണത്തിലായതോടെയാണ് പല തരത്തിലുള്ള പരിഷ്കാരങ്ങളും ഉണ്ടായത്. അതിലൊന്നായിരുന്നു മേശക്കെതിര്‍വശത്ത് സ്ഥാപിച്ച ആശാരി ശങ്കരനുണ്ടാക്കിയ ചില്ലലമാര.കല്യാണം കഴിഞ്ഞ് ഭാര്യ ശാരദാമ്മ കടയിലെ സഹായിയായതോടെ പുട്ടും പപ്പടവും മാത്രമായിരുന്ന അലമാരയില്‍ ഇഡ്ഡലിയും ദോശയുമൊക്കെ സ്ഥാനം പിടിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;അതിരാവിലെ പീടികയില്‍ എത്തുന്ന അവറാനാണ് കൈനീട്ടക്കാരന്‍, പിന്നാലെ കുട്ടന്‍ നായരും അശാരി ശങ്കുണ്ണിയും.നാട്ടു വര്‍ത്തമാനത്തില്‍ തുടങ്ങി കൃഷിയിലൂടെ അങ്ങാടിയിലെത്തുമ്പോഴേക്കും പത്രം വരികയായി. വേഗത്തില്‍ വായിക്കാമെന്നതിനാല്‍ കുട്ടന്‍ നായരാണ് വായന തുടങ്ങുക. അവറാനും ശങ്കരനും വാര്‍ത്ത കേട്ട് കൊണ്ടിരിക്കും ഇടക്ക് ചില അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യും. വായന കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയ ചര്‍ച്ചയാണ്. ചായ അടിക്കുന്നതിനിടെ അചുതന്‍ നായരും ചര്‍ച്ചയില്‍ സജീവമാകാറുണ്ട്.&lt;br /&gt;&lt;br /&gt;' അല്ല നായരെ നാളെല്ലെ മ്മടെ മാദവന്‍ നായര് വരുന്നത്‌ ? ങ്ങള് പോണില്ലെ പാലക്കാട്ടേക്ക്? '&lt;br /&gt;' നാളെല്ല ഡോ അവറാനെ മറ്റന്നാളാ ' &lt;br /&gt;&lt;br /&gt;വളരെ ചെറുപ്പത്തില്‍ നാടുവിട്ടതിനു ശേഷം കുറേ കാലം മാധവന്‍ നായരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.ഒരിക്കല്‍ പരിഷ്ക്കാരിയായ ഭാര്യയും മകനുമൊത്താണാദ്യമായി നാട്ടില്‍ വന്നത്‌. തുടര്‍ന്ന് രണ്ടു കൊല്ലത്തിലൊരിക്കല്‍ കുടുമ്പസഹിതം നാട്ടില്‍ വന്ന് രണ്ടാഴ്ചയോളം ചിലവഴിച്ചാണ് തിരിച്ചുപോകാറുള്ളത്‌.ഓരോ തവണ നാട്ടില്‍ വരുമ്പോളും മാധവന്‍ നായര്‍ക്ക്‌ നാടിനോടുള്ള ഇഷ്ടം കൂടിവന്നു . ചായകുടിക്കുമ്പോള്‍ വടക്കേ ഇന്‍‌ഡ്യയിലെ വിശേഷങ്ങളും പട്ടാള കഥകളും വലിയ താത്പര്യത്തോടെ കേട്ടിരിക്കുന്ന അവറാനേയും ശങ്കരനേയുമൊക്കെ തെല്ല് ദുഖത്തോടെ മാധവന്‍ നായര്‍ നോക്കും.&lt;br /&gt;&lt;br /&gt;' എഡോ അവറാനെ നീയൊക്കെ വല്യ ഭാഗ്യവാനാഡാ , നിങ്ങള്‍ക്ക്‌ നാട്ടില്‍ എന്തെല്ലാമുണ്ട്‌ '&lt;br /&gt;' ദാപ്പോ നന്നായേ നിങ്ങളെന്താ മാധവേട്ടാ ഈ പറയണെ ഞങ്ങള്‍ക്കിങ്ങളോടെ വല്യ ബഹുമാനാ '&lt;br /&gt;ശങ്കരന്‍റ്റെ മറുപടിക്ക്‌ അവറാനും യോജിക്കും.&lt;br /&gt;&lt;br /&gt;' വിടെ എന്ത്‌ കുന്തണ്ടുന്നാണിങ്ങളീ പറേന്നെ ? '&lt;br /&gt;' അതൊന്നും അനക്കു മനസ്സിലാവില്ല ശങ്കരാ ' മാധന്‍ നായര്‍ അവരെ നോക്കി നെടുവീര്‍പ്പിടും.&lt;br /&gt;ഓരോ തവണ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോഴുള്ള മാധവന്‍ നായരുടെ നെടുവീര്‍പ്പുകള്‍ ഭാര്യക്കോ മക്കള്‍ക്കോ ഇഷ്ടമായിരുന്നില്ല.&lt;br /&gt;&lt;br /&gt;' നിക്കിഷ്ടല്ല , വല്ല ഓണത്തിനോ ചങ്കരാന്തിക്കോ രണ്ടീസം വന്നു നി‍ക്കാം അല്ലാതെ ഈ പട്ടിക്കാട്ടില്‍ സ്ഥിരാക്കാനൊന്നും എന്നെ കിട്ടില്ല '&lt;br /&gt;&lt;br /&gt;ആണ്‍ മക്കള്‍ രണ്ടുപേരും പട്ടാളത്തില്‍ തന്നെ ജോലിനോക്കിയത്‌ മാധവന്‍ നായരുടെ റിട്ടയര്‍മെന്‍റ്റിനു ശേഷമുള്ള തിരിച്ചു വരവിനെ ബാധിക്കുന്ന ഒരവസ്ഥ വന്നെങ്കിലും ; പെട്ടെന്നുണ്ടായ അച്ഛന്‍റ്റെ മരണവും ഒറ്റക്കായ അമ്മയുടെ ആവശതയും തീരുമാനം മാറ്റി.നാട്ടില്‍ സ്ഥിരതമസമാക്കാനെത്തിയ മാധവന്‍ നായരെ എല്ലാവരും സന്തോഷത്തോടെയാണ് എതിരേറ്റത്.ലഡാക്കിലെ ചായപ്പീടികയില്‍ മൂന്നും നാലും പത്രങ്ങള്‍ വായിക്കാന്‍ കിട്ടുമെന്നറിഞ്ഞതിനു ശേഷമാണ് അച്ചുതന്‍ നായര്‍ മാതൃഭൂമിക്കൊപ്പം മലയാള മനോരമയും ദേശാഭിമാനിയും വരുത്താന്‍ തുടങ്ങിയത്.മാധവന്‍ നായരുടെ സാമീപ്യം ചര്‍ച്ചാവിഷയം കേരള രാഷ്ടീയം വിട്ട് ഇറാന്‍ - ഇറാഖ് യുദ്ധവും , മറ്റ് അന്താരാഷ്ട്രീയ പ്രശ്നങ്ങൊളുമൊക്കെയായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഇടക്ക് കഥകളില്‍ വെള്ളം കലരാന്‍‌ തുടങ്ങിയതും മാധവന്‍ നായരുടെ പീടിക സന്ദര്‍ശനം ഭാര്യ മുടക്കിയതും ചര്‍‍ച്ചകള്‍ വീണ്ടും പഴയ പടിയാക്കി.&lt;br /&gt;ദിവസേനെയുള്ള അങ്ങാടിയാത്രക്കിടയിലാണ് ജോസഫിനേയും ഹംസയേയും മാധവന്‍ നായര്‍ പരിചയപ്പെടുന്നത്‌. ഹംസക്ക് ഹിന്ദി ഭാഷയോടുള്ള താത്പര്യമാണ് അവരെ കൂടുതല്‍ അടുപ്പിച്ചത്‌. കോഴിക്കോട്ടുകാരനാണ് ഹംസ , ജോസഫ്‌ ആലപ്പുഴക്കാരനും , രണ്ട്‌ വര്‍ഷമെടുക്കുന്ന ട്രെയിനിങ്ങ്‌ തുടങ്ങിയിട്ട്‌ ആറു മാസമായിരിക്കുന്നു. അങ്ങാടിക്ക് പുറകില്‍ താമസിക്കുന്ന പണിക്കരുടെ പടിപ്പുരയിലാണ് രണ്ടുപേരും താമസിക്കുന്നത്.പതിവായുള്ള കൂടിക്കാഴ്ച കഴിഞ്ഞു പിരയുമ്പോളാണ് വീട് പുതുക്കിപ്പണിയുന്നതിനാല്‍ തങ്ങളോട് വേറെ വീട് നോക്കാന്‍ പണിക്കരാവശ്യപ്പെട്ടകാര്യം ഹംസ മാധവന്‍‌നായരോട് സൂചിപ്പിച്ചത് , ഒപ്പം മറ്റൊരു വീട് ശരിയാക്കിത്തരാനും അവര്‍ മാധവന്‍ നായരോടപേക്ഷിച്ചു.അവറാനാണ് അച്ചുതന്‍ നായരുടെ പീടികക്ക് മുകളിലുള്ള മുറിയെപ്പറ്റി പറഞ്ഞത്.&lt;br /&gt;&lt;br /&gt;' അവിടൊക്കെ പഴയ കുറെ സാദനങ്ങളാണല്ലോ മാധവേട്ടാ അതൊക്കെ മാറ്റി വൃത്തിയാക്കേണ്ടിവരും '&lt;br /&gt;&lt;br /&gt;തുടക്കത്തില്‍ രണ്ടുപേരും വാടകക്കാര്യത്തില്‍ കൃത്ത്യത കാട്ടിയെങ്കിലും ഹംസ പലപ്പോഴും തെറ്റിച്ചു.ഒഴിവു കാലത്തുപോലും ജോസഫ് നാട്ടില്‍ പോയപ്പോഴും ഹംസ അച്ചുതന്‍ നായരുടെ വീട്ടില്‍ തന്നെ നിന്നു.വീട്ടിലെ പ്രാബ്ദങ്ങള്‍ കാരണം ഹംസയുടെ ട്രൈനിങ്ങിന്‍‌റ്റെ ചിലവ് പലപ്പോഴും അച്ചുതന്‍ നായര്‍ കൊടുക്കേണ്ടി വന്നത് ശാരദാമ്മയെ ചൊടിപ്പിച്ചെങ്കിലും അച്ചുതന്‍ നായര്‍ അതെല്ലാം തല്ലിക്കെടുത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;' ഇല്ലാഞ്ഞിട്ടല്ലെ ശാരദേ , അവന്‍ തരും മ്മക്കറിയില്ലെ കാര്യങ്ങള്‍ '&lt;br /&gt;&lt;br /&gt;ട്രൈനിങ്ങ് കഴിയുന്നതിനുമുമ്പ് തന്നെ ജോസഫ് മുറിയൊഴിഞ്ഞുകൊടുത്തിരുന്നു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് യാത്രപോലും പറയാതെ ഒരു ദിവസം ഹംസ അപ്രത്യക്ഷനായത് അച്ചുതന്‍ നായര്‍ക്കേറ്റ ഒരടിയയിരുന്നു.പിന്നീടൊരിക്കലും ആ മുറി അവര്‍ വാടകക്ക് കൊടുത്തില്ല.വര്‍ഷങ്ങള്‍ അച്ചുതന്‍ നായര്‍ക്കും കടക്കും നാടിനുമെല്ലാം മാറ്റങ്ങള്‍ വരുത്തി. സെന്‍‌റ്ററിനെതിര്‍ വശം മൂന്ന് ചെറിയ ഹോട്ടലുകള്‍ തുറന്നു. അങ്ങാടിയില്‍ എ.സി യുള്ള ഒരു റെസ്റ്റോറന്‍‌റ്റും ഐസ്ക്റീം പാര്‍ളറുമൊക്കെ വന്നു. ബിരിയാണിയും മട്ടണ്‍ കറിയും പൊറാട്ടയുമെല്ലാം അച്ചുതന്‍ നായരുടെ പുട്ടും പപ്പടത്തിനേയും ഒരു പരിധിവരെ മാറ്റി നിര്‍ത്തിയെങ്കിലും അവറാനും , മാധവന്‍ നായരും കുട്ടന്‍ നായരും ശങ്കരനുമെല്ലാം അവരുടെ പഴയരീതിതന്നെ തുടര്‍ന്നു.എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദം കേട്ടാണ് അവറാന്‍ ഓടിച്ചെന്നു നോക്കിയത്‌ അച്ചുതന്‍ നായര്‍ താഴെ വീണുകിടക്കുന്നു , ആവി പറക്കുന്ന വെള്ളം ചായ പാത്രത്തില്‍ നിന്നും ഒഴുകുന്നുണ്ട്.&lt;br /&gt;&lt;br /&gt;' നായരേ ഒന്നോടിവന്നേ '&lt;br /&gt;&lt;br /&gt;അകലെ ആശാരിയുമായി കടയിലേക്കു വരുന്ന മാധവന്‍ നായരെ അവറാന്‍ തന്‍‌റ്റെ തോര്‍ത്തുകൊണ്ട്‌ മാടി വിളിച്ചു.ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അച്ചുതന്‍ നായരുടെ മൂക്കിലൂടെ രക്തം വന്നു തുടങ്ങി.ശാരദാമ്മയുടെ അടക്കിപ്പിടിച്ച കരച്ചില്‍ കണ്ട്‌ ശബ്ദം പുറത്തേക്കെത്തിയില്ലെങ്കിലും കൈ കൊണ്ട്‌ തനിക്കൊന്നുമില്ലാന്നു ആംഗ്യം കാണിച്ചുകൊണ്ടിരുന്നു.രണ്ടഴ്ച ആശുപത്രിയില്‍ കിടന്നിട്ടും നയരുടെ അരോഗ്യസ്ഥിതിക്ക് മാറ്റമൊന്നും വരാത്തതിനാല്‍ ഓപ്പറേഷന്‍ കൂടിയേ തീരൂ എന്ന് ഡോക്റ്റര്‍ മാര്‍ വിധിയെഴുതി.ആശുപത്രിവാസം അച്ചുതന്‍ നായരുടെ സാമ്പത്തികവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ആറുമാസത്തിനകം ഓപറേഷന്‍ നടത്തേണ്ടുന്നതിനാല്‍ മാധവേട്ടന്‍ തന്നെയാണ് മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്.&lt;br /&gt;&lt;br /&gt;' അച്ചുതാ കൂടുതലൊന്നും ഇപ്പോ ആലോചിക്കേണ്ട കാര്യം നടക്കട്ടെ ബാക്കിയൊക്കെ പിന്നെ നോക്കാം '&lt;br /&gt;അച്ചുതന്‍ നായര്‍ കട്ടിലില്‍ വിശ്രമിക്കുന്നു , ബാക്കിയുള്ളവര്‍ പതിവ് പോലെ സംസാരിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;' ഇവിടെ ആരുമില്ലെ? '&lt;br /&gt;' സ്ഥലം വാങ്ങിക്കാന്‍ വന്നതല്ലെ , നടന്നു കണ്ടോളൂ '&lt;br /&gt;&lt;br /&gt;കുട്ടന്‍ നായര്‍ പുറത്തേക്കിറങ്ങിച്ചെന്നു.വന്ന ആള്‍ പറമ്പ് മൊത്തത്തില്‍ നടന്നു കണ്ടതിനു ശേഷം തിരിച്ചു വരുമ്പോഴേക്കും അച്ചുതന്‍ നായരും ശങ്കരന്‍ നായരും അവറാനുമൊക്കെ മുറ്റത്ത് നില്‍‌പ്പുണ്ടയിരുന്നു.&lt;br /&gt;&lt;br /&gt;' ആകെ പതിനെട്ട് സെന്‍‌റ്റാണ് '&lt;br /&gt;&lt;br /&gt;വില നിശ്ചയിച്ചതെല്ലാം മധവന്‍ നായരായിരുന്നു , നിശ്ചയിച്ച തുകയും കൊടുത്ത് ആധാരവും വങ്ങി പോകുമ്പോള്‍ , ആശുപത്രിയില്‍ നിന്നും വന്ന ഉടന്‍ റജിസ്റ്റ്റെഷന്‍ നടത്തണമെന്നായിരുന്നു വ്യവെസ്ഥ.ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് അച്ചുതന്‍ നയര്‍ തിരിച്ചു വന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. റജിസ്റ്റേഷന്‍ കഴിഞ്ഞ് ശാരദാമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനം.&lt;br /&gt;&lt;br /&gt;' ഒരു ചായ വേണല്ലോ '&lt;br /&gt;&lt;br /&gt;തീരെ പരിചിതമല്ലാത്ത അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ആള്‍ മുറ്റത്തു നില്‍‌ക്കുന്നു.&lt;br /&gt;' കച്ചവടം നിര്‍ത്തിയിരിക്കുന്നല്ലോ , കുറച്ചുപ്പുറത്ത് ഹോട്ടലുണ്ട് അങ്ങോട്ടു പൊയ്ക്കൊള്ളു'&lt;br /&gt;തിരിഞ്ഞു നടക്കുന്നതിന് പകരം അയാള്‍ പീടികയിലേക്കു കയറി , അച്ചുതന്‍ നായരെ സൂക്ഷിച്ചു നോക്കി.&lt;br /&gt;' അച്ചുതന്‍ നായരല്ലെ? '&lt;br /&gt;' അതേല്ലോ , ആരാ '&lt;br /&gt;' ഇതിവിടെ ഇരിക്കട്ടെ , ഞാനിപ്പോ വരാം '&lt;br /&gt;എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനുമുമ്പെ അയാള്‍ ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. മധവന്‍ നയരുടെ നിര്‍‌ദ്ദേശപ്രകാരം അച്ചുതന്‍ നായര്‍ പോതിയഴിച്ചു.ആധാരത്തിനു മുകളിലായി വെച്ച വെള്ളക്കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു,&lt;br /&gt;&lt;br /&gt;' എന്നോട് പൊറുക്കണം ,ആധാരം സൂക്ഷിക്കുക ഹംസ '&lt;br /&gt;ഒരുമിച്ചെല്ലാവരും റോടിലേക്കോടി ച്ചെന്നപ്പോഴേക്കും വെളുത്ത ഒരു കാറ് ദൂരെ മറഞ്ഞിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-8531124205300019061?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/04/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-4972125810392906224</guid><pubDate>Mon, 30 Mar 2009 17:56:00 +0000</pubDate><atom:updated>2009-03-30T21:56:59.633+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ഓര്‍മ്മകള്‍</category><title>തല്ലാന്‍ തോന്നി  -  നടന്നില്ല</title><description>അബൂദാബിയിലെ ഒരു ട്ട്രാഫിക് സിഗ്നല്‍ ആണ്‌ സ്ഥലം.&lt;br /&gt;ചുവപ്പ് സിഗ്നല്‍ലൈറ്റ് കത്തിക്കിടക്കുന്നു.&lt;br /&gt;എന്‍റ്റെ ഇടത്തെ ട്ട്രാക്കില്‍ ഒരു ട്ടൊയോട്ട കാര്‍ , ഡ്രൈവര്‍ ഒരു ബുര്‍ഖയിട്ട സ്ത്രീ ,&lt;br /&gt;ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി.&lt;br /&gt;&lt;br /&gt;കാറിന്‍റ്റെ എയര്‍കണ്ടിഷന്‍ ഓണായിരിക്കുന്നതിനാലാണെന്നു തോന്നുന്നു ,&lt;br /&gt;എല്ലാ വിന്‍ഡോസും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പിന്‍സീറ്റില്‍ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു.&lt;br /&gt;&lt;br /&gt;അവളുടെ അച്ഛനെന്ന് തോന്നുന്ന കാട്ടാളന്‍,&lt;br /&gt;മുന്നിലെ സീറ്റിലുരുന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്നു.&lt;br /&gt;&lt;br /&gt;പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരാളേയും തല്ലാന്‍ തോന്നിയിട്ടില്ല ,&lt;br /&gt;ഒരു പക്ഷെ കുറച്ചു സമയം കൂടി ആ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നെങ്കില്‍;&lt;br /&gt;ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-4972125810392906224?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/03/blog-post_3900.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-8048307530589309964</guid><pubDate>Mon, 30 Mar 2009 17:53:00 +0000</pubDate><atom:updated>2009-03-30T21:53:19.166+04:00</atom:updated><title>സര്‍ക്കസ്</title><description>&lt;span style="font-size: 130%;"&gt;വേനല്‍ കാലമായാല്‍ ഞങ്ങളുടെ നാട്ടില്‍ വിരുന്നുവരുന്നവരാണു സര്‍ക്കസ്സുകാര്‍.ഏഴോ എട്ടോ പേരുള്ള ഇവര്‍ മിക്കവാറും ചന്ദ്രന്‍റെ ചായപ്പീടികക്ക്‌ പിന്നിലുള്ള പുറമ്പോക്ക്‌ എന്ന്‌ കരുതിയിരുന്ന സ്ഥലത്താണ്‌ സ്റ്റേജ്‌ കെട്ടിയിരുന്നതും , താമസിച്ചിരുന്നതും.മിക്കവാറും , രണ്ടോ മൂന്നോ മാസം കാണും ഇവരുടെ കലാപരിപാടികള്‍.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എട്ട് മണിക്ക്‌ തുടങ്ങാറുള്ള പരിപാടിക്ക്‌ , ഏഴു മണിക്ക്‌ തന്നെ സര്‍ക്കസ്കൂടാരത്തിനടുത്തെത്തുകയും , അണിഞ്ഞൊരുങ്ങന്നവരെ ആരാധനയോടെ നോക്കിനില്‍ക്കുകയും , പരിപാടി തുടങ്ങുമ്പോള്‍ മുന്നില്‍ തന്നെ ഇരുന്നുകാണുകയും ചെയ്യുക എന്നത്‌ കുട്ടികളുടെ ഒരു ഹരമായിരുനു.&lt;br /&gt;&lt;br /&gt;" ഇന്ന്‌ നമ്മുടെ കുട്ടന്‍ ഒരു പുതിയ ഐറ്റം അവധരിപ്പിപ്പിക്കും ആയതിനാല്‍ എല്ലാവരോടും നേരത്തെ ത്തന്നെ എത്തിച്ചേരാന്‍ വിനീതമായി അഭ്യാര്‍ഥിക്കുന്നു"&lt;br /&gt;&lt;br /&gt;"ഇന്നുമുതല്‍ വരുന്ന ഒരാഴ്ചക്കാലം , കുട്ടന്‍ സൈക്കിളില്‍ നിന്നും ഇറങ്ങില്ല"&lt;br /&gt;&lt;br /&gt;അന്ന് സര്‍ക്കസ്‌ കഴിഞ്ഞ്‌ എല്ലാവരും വീട്ടിലേക്ക്‌ പോകുമ്പോള്‍ കുട്ടന്‍ സൈക്കിളിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട്‌ , ചോറു തിന്നുന്നത്‌ പലരും മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതത്തോടെ നോക്കിനിന്നു. ക്കുട്ടനെങ്ങനെ അപ്പിയിടും എന്നതായിരുന്നു എന്‍‌റ്റെ ചിന്ത.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌&amp;nbsp; മദ്രസ്സയില്‍ പോകുമ്പോള്‍,ചന്ദ്രന്‍റെ പീടികയില്‍ സൈക്കിളിന്‍റെ മുകളിലിരുന്ന്‌ വശത്ത് തൂക്കിയിട്ട പഴക്കുലയില്‍ നിന്നും പഴം വലിച്ചൂരി തിന്നുന്ന കുട്ടന്‍ ഞങ്ങളെ കണ്ടപ്പോള്‍ വല്ലാതായി. അന്നും ഞങ്ങലെല്ലാവരും രാത്രിയില്‍ സര്‍ക്കസ്സിന് പോയി. ചില സംശയങ്ങള്‍ തോന്നിയ ഞാന്‍ പിറ്റേന്ന്‌ മദ്രസ്സയില്‍ പോകുമ്പോള്‍ , ചന്ദ്രന്‍റെ പീടികയുടെ പിന്നിലേക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;" ജ്ജെ ങ്ങെട്ടാ ? "പിന്നാലെ വന്ന സുബൈദാടെ നീട്ടിയുള്ള ചോദ്യം.&lt;br /&gt;" പാത്താന്‍... " &lt;br /&gt;" മനോരിക്കാതെ പാത്ത്യാ ഞാന്‍ ഉസ്താദിനോട്‌ പറയും " &lt;br /&gt;( പാത്തുക = മൂത്രമൊഴിക്കുക ; മനോരിക്കുക = വെള്ളം കൊണ്ട് കഴുകുക)&lt;br /&gt;&lt;br /&gt;ഭീഷണിയൊന്നും വകവെക്കാതെ ഞാന്‍ സര്‍ക്കസ് കൂടാരത്തിനടുത്തെത്തി, കണ്ട കാഴ്ച രസകരമായിരുന്നുസൈക്കിള്‍ സൈഡില്‍ ചാരിവെച്ച്‌ , അടുത്തുള്ള ബെഞ്ചില്‍ കിടന്ന് കുട്ന് കൂര്‍ക്കം വലിച്ചുറങ്ങുന്നു. പത്തുമണിക്ക് മദ്രസ്സ വിട്ട്‌ ഞാന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും സര്‍ക്കസ് കൂടാരത്തിനടുത്തേക്ക് നടന്നു, കുട്ടന്‍ സൈക്കിളിനുമുകളില്‍ ഇരിക്കുന്നു,കുട്ടന്‍‌റ്റെ സഹ സര്‍ക്കസ്സു‌ കാരന്‍ പഞ്ചായത്ത്‌ കിണറ്റില്‍ നിന്നും വെള്ളം കോരി കുട്ടനെ കുളിപ്പിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-8048307530589309964?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/03/blog-post_6500.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-7277033149328136206</guid><pubDate>Mon, 30 Mar 2009 17:39:00 +0000</pubDate><atom:updated>2009-04-03T10:27:15.345+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ഓര്‍മ്മകള്‍</category><title>റാഗിങ്ങ്</title><description>പോറ്റിസാറിന്റെ സര്‍ക്യൂട്‌ തിയറി ക്ളാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയതുകൊണ്ട് മാത്രം കനം കുറയില്ലെന്നറിയുന്നതിനാല്‍ ഞാന്‍ നേരെ കാന്‍‌റ്റീനിലിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളെജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരങ്ങളില്‍ ഹോസ്റ്റലുകളില്‍ അല്‍‌പ്പ സ്വല്‍‌പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പൊതുവെ പുതിയതായി വരുന്ന ബാച്ചിന്‍‌റ്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്‍‌മാര്‍.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍‍‌ക്കാറാണ് പതിവ്.&lt;br /&gt;&lt;br /&gt;കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന്‍ നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക്‌ ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍‌ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന്‌ തീകൊടുത്തു.&lt;br /&gt;&lt;br /&gt;കുറച്ച്‌ കഴിഞ്ഞപ്പോള്‍ രണ്ട്‌ പെണ്‍‌കുട്ടികള്‍ കാന്‍‌റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട്‌ ദേഹമാകെ ആകെ പുതച്ച്‌ , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക്‌ ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു അവരുടെ ഭാവത്തില്‍‌ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.&lt;br /&gt;&lt;br /&gt;താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്‍‌റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.&lt;br /&gt;&lt;br /&gt;' മക്കളൊന്നിവിടെ വന്നെ '&lt;br /&gt;&lt;br /&gt;കാന്‍‌റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.&lt;br /&gt;&lt;br /&gt;' മക്കളേത്‌ ക്ളാസിലാ '&lt;br /&gt;&lt;br /&gt;' ഫസ്റ്റ്‌ സെമെസ്റ്റെര്‍ ഇലക്ട്രിക്കല്‍ '&lt;br /&gt;&lt;br /&gt;താത്തയോട് അവിടെത്തന്നെ നില്‍‌ക്കാനും മറ്റേകുട്ടിയോട് പോകാനും ആവശ്യപ്പെട്ടപ്പോളും അവിടെനിന്നും പോകാതെ ഒന്ന് തമ്പിട്ട് നിന്നെങ്കിലും എന്‍‌റ്റെ മുഖത്ത് വന്ന മാറ്റംകണ്ടപ്പോള്‍ തിരുഞ്ഞുപോലും നോക്കാതെ അവള്‍ ഓടിപ്പോയി.&lt;br /&gt;&lt;br /&gt;പൊതുവിഞാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന്‌ പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍‌ക്കും താത്തയോട് സ്വല്‍‌പ്പം ബഹുമാനം തോന്നിയതിനാല്‍ പിന്നെ കൂടുതല്‍ വടിയാക്കാന്‍ തോന്നിയില്ല.&lt;br /&gt;&lt;br /&gt;അപ്പോഴേക്കും പ്രിയ സുഹൃത്തിന്‍‌റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെ നോക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-7277033149328136206?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/03/blog-post_8551.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-210952384192143627</guid><pubDate>Mon, 30 Mar 2009 17:36:00 +0000</pubDate><atom:updated>2009-03-30T21:36:29.622+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ഓര്‍മ്മകള്‍</category><title>കല്യാണം‌ ഒരോര്‍മ്മ</title><description>ഉറക്കെയുള്ള പാട്ടുകേട്ടപ്പോഴാണ്‌ ,ഹംസയുടെ ഇക്ക കുഞ്ഞുട്ടിയുടെ കല്യാണം നാളെയാണല്ലോ എന്ന കാര്യം ഓര്‍ത്തത്‌.അയല്‍വാസിയായ കുട്ടുക്കയുടെ മൂത്ത മകനാണ്‌ കുഞ്ഞുട്ടി.കോട്ടയത്ത്‌ ജോലി ചെയ്യുന്ന അയാള്‍ മാസത്തിലൊരിക്കല്‍ ലീവിന്‌ വരുമ്പോള്‍ പൊരിയുണ്ടയുടെയും നുറുക്കിന്‍റ്റേയും പൊതികള്‍ എനിക്കും കൊണ്ടുവന്നു തരുമായിരുന്നു.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ പറമ്പിന്‍റ്റെ അതിരിലുള്ള തെങ്ങില്‍ "കോളാംബി മൈക്ക്" കെട്ടിയിരിക്കുന്നതിനാല്‍ വലിയ ശബ്ദത്തോടെയാണ്‍ പാട്ട്‌ കേള്‍ക്കുന്നത്‌. മൈക്കിലേക്കു പോകുന്ന കറുത്ത നിറത്തിലുള്ള വയര്‍ തൂങ്ങിയാടുന്നതു ദൂരെനിന്നും കണാന്‍ പറ്റുന്നുണ്ട്‌, മൈക്കിനുള്ളില്‍‌ വെള്ള നിറത്തിലെഴുതിയിരിക്കുന്നത്‌ 'റഷീദ്‌ മൈക്‌ ആന്‍ഡ്‌ സൌണ്ട്‌' ആണെന്നത്‌ , പാട്ട്‌ വെക്കുന്ന ആളുടെ മുന്നിലുണ്ടായിരുന്ന പെട്ടികളില്‍ എഴുതിയതു കണ്ട്‌ മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;പന്തലിനുള്ളില്‍ തുണികൊണ്ടലങ്കാരപ്പണി ചെയ്യുന്ന മണിയേട്ടനെ സൂചികള്‍ എടുത്ത്‌ കൊടുത്ത്‌ സഹായിക്കുമ്പോളാണ്‌ ദൂരെ നിന്നും കുട്ടികളുടെ ബഹളം ,ബിരിയാണിക്കു വേണ്ടികുട്ടുക്കയുടെ അളിയന്‍ കൊണ്ടുവരുന്ന മൂരികുട്ടന്‍റ്റെ പിന്നില്‍ വരുന്ന കുട്ടികളാണ്‌ ബഹളം വെക്കുന്നത്‌. പറമ്പിലോടിക്കളിക്കുന്ന കുട്ടികള്‍ ഇടക്ക്‌ കെട്ടിയിട്ട മൂരിക്കുട്ടിയെ ഓലകഷ്ണങ്ങള്‍ കൊണ്ടും ചെറിയ വടികള്‍ കൊണ്ടും ശുണ്ഡി പിടിപ്പിക്കുന്നതു കണ്ട്‌ കുട്ടുക്കയുടെ ശകാരത്താലോടിയ പലരും വിളിച്ചു പറഞ്ഞു ,&lt;br /&gt;&lt;br /&gt;"ഇന്ന്‌ രാത്രിയാടാ അന്‍റ്റെ അവസാനം"&lt;br /&gt;&lt;br /&gt;പന്തലിനുള്ളിലെ തുണികള്‍ കൊണ്ടുള്ള അലങ്കാരപ്പണികള്‍‌ ഏകദേശം കഴിഞ്ഞു , അപ്പോഴാണ്‌ ബാലന്‍ ഈന്തപ്പനയുടെ ഓലകളുമായി വന്നത്‌ , പന്തലിന്‍റ്റെ മുന്നിലുള്ള തൂണുകളെ അലങ്കരിക്കാന്‍‌ പോയ മണിയേട്ടനൊപ്പം അപ്പുവും കൂടി.ഓലയുടെ ഓരോ ഇതളുകളും ശ്രദ്ധയോടെ പുറത്തേക്കു തള്ളിവെപ്പിക്കുന്നതിനിടെ പൊട്ടിപ്പോകുന്ന ഇലത്തുമ്പുകള്‍ കണ്ട്‌ മണിയേട്ടന്‍ അപ്പുവിനെ ശകാരിക്കുന്നുണ്ട്‌. ഇടക്കെപ്പോഴോ , അവറാനിക്കയാണ്‌ പുറത്തുനിന്നും കൈകൊണ്ട്‌ സൂര്യനെമറച്ചു നോക്കി പറഞ്ഞത്‌ ,&lt;br /&gt;&lt;br /&gt;"കുട്ട്യേ , മഴണ്ടാകാന്‍ വഴീണ്ട്ട്ടാ , ഓലോടൊരു ടാര്‍പ്പായ കൊണ്ട്രാന്‍ പറ"&lt;br /&gt;&lt;br /&gt;ഓലപ്പന്തലിനു മുകളില്‍ താമസിയാതെ റ്റാര്‍ പായ വിരിഞ്ഞു , എല്ലാ ഭാഗത്തുനിന്നും വരിഞ്ഞു കെട്ടിയെങ്കിലും മിക്ക സ്ഥലത്തും ഈ കയറുകള്‍ വഴിമുടക്കിയായി നില്‍ക്കുന്നതു കണ്ട്‌ , 'ആവശ്യമെങ്കില്‍ പോരെ' എന്നും പറഞ്ഞു ചിലതെല്ലാം അഴിച്ചിട്ടു. പറമ്പില്‍ നിന്നും കളി കഴിഞ്ഞെത്തിയ കുട്ടികള്‍ പലരും റഷീദ്‌ ആന്‍ഡ്‌ സൌണ്ട്‌ ഓപ്പറേറ്ററുടെ ചുറ്റിലുമിരുന്നു.വയസ്സില്‍ കുറച്ചു മൂത്ത അബൂട്ടി , ചിലപ്പോഴൊക്കെ ഓപെറേറ്ററോട്‌ സംസാരിക്കുന്നതു കണ്ട്‌ , പലരും അസൂയയോടെ അബൂട്ടിയെ നോക്കുന്നുണ്ടായിരുന്നു.ഇടക്ക്‌ ആം‌ബ്ലിഫയറിന്‍‌റ്റെ റെഗുലേറ്ററില്‍ തിരിക്കുന്ന ഓപ്പറേറ്ററെ സുബൈദയും , കുട്ടുക്കയുടെ ബന്ധത്തില്‍ നിന്നും വന്ന പെണ്‍കുട്ടികളും വളരെ ബഹുമാനത്തോടെയും ആരാധനയൊടേയും ജനലിലൂടെ എത്തിനോക്കുന്നത്‌ കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;കല്യാണക്കുറിക്കുള്ള ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു ,മേശയും കസേരയും ഇട്ട്‌ കൊച്ചുണ്ണിനായര്‍ പന്തലിണ്റ്റെ മുന്നില്‍ ഒരു വശത്തായിതന്നെ ഇരിപ്പുറപ്പിച്ചു.മുന്നിലെ മേശപ്പുറത്തിരിക്കുന്ന രണ്ടു പാത്രങ്ങളിലായി സിസ്സേര്‍സിന്‍‌റ്റെ പാകറ്റും ,വെറ്റില , ചുണ്ണാമ്പ്‌ , പൊകല ഇത്ത്യാദി സാധനങ്ങളും വെച്ചിട്ടുണ്ട്‌. ഇടക്ക്‌ ഓടിവരുന്ന കുട്ടുക്ക എല്ലാവരോടും ആവശ്യങ്ങള്‍ തിരക്കുന്നതിനിടെ ഒരു കട്ടിയുള്ള നോട്ടു പുസ്തകം കൊച്ചുവേട്ടന്‌ കൊടുക്കുന്നതു കാണ്ടു.&lt;br /&gt;&lt;br /&gt;ഏഴു മണിയോടെ ആളുകള്‍ വന്നു തുടങ്ങി , പതിവു പോലെ അദ്യം എത്തിയത്‌ കുട്ടന്‍ നായരും മാധവേട്ടനും തന്നെ. പന്തലിനു ചുറ്റും ഒന്ന്‌ നടന്നതിനു ശേഷം , ഉള്ളിലേക്കു വന്ന്‌ , തൂണുകള്‍ ഇളക്കി ഉറപ്പുണ്ടോ എന്നും നോക്കുന്നുണ്ടായിരുന്നു. "ന്താ നായരെ അവിടെത്തന്നെ നിക്കുണ്‌ , ങ്ങട്ട്‌ വെരീന്ന്‌ " കുട്ടന്‍ നായരുടെ കയ്യില്‍ വലിച്ചു കൊണ്ടു ഉള്ളിലേക്കു നടന്നു.&lt;br /&gt;&lt;br /&gt;"അല്ല കൊച്ചുണ്ണ്യേ , നീയ്യിപ്പോ ഇതൊരു പതിവാക്ക്യ? , അവറാന്‍റ്റേട്ത്തും നീയ്യല്ലെ ഇരുന്നത്‌"&lt;br /&gt;"കുട്ടേട്ടാ , ഇതിനും വേണം ഒരു ഭാഗ്യം "&lt;br /&gt;&lt;br /&gt;കൂട്ടച്ചിരിയുടെ ഇടയില്‍ കയ്യിലെ നോട്ടുകള്‍ കുട്ടന്‍ നായരും , മാധവട്ടനും കൊച്ചുണ്ണിക്ക്‌ കൊടുക്കുമ്പോള്‍ , കുട്ടുക്ക അടുത്ത ഭാഗത്തേക്ക്‌ നീങ്ങി , ചന്ദ്രന്‍റ്റെ പുട്ടും പപ്പടവും ചായയും വെച്ചിരിക്കുന്നിടത്തേക്ക്‌. നാട്ടിലെ മിക്ക അളുകളും കൂട്ടത്തോടെ ഇരുന്നു സംസാരിക്കുന്നതിനിടയില്‍ കുട്ടിക്കയും പലപ്പോഴും കൂടുന്നുണ്ട്‌. പത്തുമണിയൊടെ കുറിയവസാനിച്ചു, പാട്ടെല്ലാം നിര്‍ത്തി ഓരോരുത്തരായി പിരിഞ്ഞുപോയി. കൊച്ചുവേട്ടന്‍ മേശ പൂട്ടി താക്കോലും എഴുതിയ പുസ്തകവും കുട്ടിക്കയെ എല്‍പ്പിച്ചു രാവിലെ വരാമെന്നും പറഞ്ഞു പുറത്തേക്കു നടന്നു.&lt;br /&gt;&lt;br /&gt;പലഭാഗത്തുനിന്നും കല്യാണത്തിനാളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു , മദ്രസ്സയില്‍ നിന്നും ഉസ്താദും മറ്റും വന്നിട്ടുണ്ട്‌. ബിരിയാണിയുടെ മണം അടിക്കുന്നുണ്ടെവിടേയും , കുട്ടുക്ക അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നുണ്ട്‌. പന്തലില്‍ ചായയും പലഹാരവും കഴിക്കുന്നവരെ മണിയേട്ടനും അപ്പുവും , ഹംസയും ഒക്കെ ഓടിനടന്നു വിളംബുകയും ഇടക്കു തമാശയും പറഞ്ഞു ചിരിക്കുന്നതു കാണാം.&lt;br /&gt;&lt;br /&gt;പെട്ടെന്നുണ്ടായ നിശബ്ദത , ഖുര്‍ ആന്‍ പാരായണം ഇല്ലാതാക്കി ,തലയില്‍ ചെറിയ തുണിയിട്ട്‌ , വെളുത്ത ഷര്‍ട്ടും , തുണിയും എടുത്ത്‌ കുഞ്ഞുട്ടിക്ക , കസേരയില്‍ തല താഴ്ത്തി ഇരിക്കുന്നുണ്ട്‌.ഉസ്താദിന്‍റ്റെ്‌ പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കുകൊണ്ടു. പ്രാര്‍ത്ഥനകഴിഞ്ഞതും , ചിലര്‍ കുഞ്ഞുട്ടിക്കയുടെ കയ്യില്‍ ഒട്ടിച്ച കവറുകള്‍ കൊടുക്കുന്നതു കാണാം. അപ്പുവും മണിയേട്ടനും , ഹംസയും അബ്ദുവുമൊക്കെ ഓടിനടന്നു ബിരിയാണി വിളമ്പുമ്പോള്‍ , കരാറിനെക്കുറിച്ച്‌ പലപ്പൊഴും അവര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതു കാണാം.&lt;br /&gt;&lt;br /&gt;കുട്ടികളെല്ലാം പോകാന്‍ തയ്യാറായെങ്കിലും‌ ,കുട്ടുക്കയുടെ അളിയന്‍ എല്ലാവരേയും തടഞ്ഞു. പിന്നീടെ ഓരോരുത്തരെ കൈകൊണ്ട്‌ തട്ടി പറഞ്ഞയക്കുന്നതു കണ്ടു., ഇനി എല്ലാരും മാറിനില്‍ക്കൂ , സ്ഥലമുണ്റ്റെങ്കില്‍ പോകാം , കുട്ടുക്കയുടെ അളിയന്‍റ്റെ നിര്‍ദ്ദേശം ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‌. വീടിന്‌ കുറച്ചകലെയായി പാര്‍ക്ക്‌ ചെയ്ത ബസ്സിലിരിക്കുമ്പോള്‍,മണവാളനൊപ്പം പോരാന്‍ പറ്റാത്ത കുട്ടികള്‍ പുറത്തു വൈഷമ്യത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;വൈകീട്ട്‌ കുഞ്ഞുട്ടിക്കയും പുതുപെണ്ണും പെണ്ണിന്‍റ്റെ വീട്ടിലേക്ക്‌ പോയതിനു പിന്നാലെ കല്യാണത്തിനു വന്ന മിക്കവരും പോയിരുന്നു , കാലിയായ പന്തല്‍ ഞങ്ങള്‍ ഇളക്കിമാറ്റുമ്പോള്‍ , കുട്ടുക്കയും അവരുടെ ഭാര്യയും കുറിമേശപ്പെട്ടി തുറന്ന്‌ നോട്ടുകളെണ്ണുന്നതു കാണാമായിരുന്നു, ഇടക്കെപ്പോഴോ അവരുടെ ഭാര്യ പറയുന്നതു കേട്ടു,&lt;br /&gt;&lt;br /&gt;"ങ്ങളാ ബുക്ക്‌ സരിക്കും വല്ലേടത്തും വെക്കണെ അതു പോയാല്‍ എല്ലാം തെറ്റും"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-210952384192143627?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/03/blog-post_343.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>2</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-3941758749654035627</guid><pubDate>Mon, 30 Mar 2009 17:11:00 +0000</pubDate><atom:updated>2009-03-30T21:23:39.453+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ഓര്‍മ്മകള്‍</category><title>ദാ‍....</title><description>വീട്ടിലേക്കുള്ള എല്ലാ യാത്രയിലും ഞാനായിരുന്നു ഉമ്മക്ക് കൂട്ടായിരുന്നത്.ഭാരത പുഴ കുറുകെ കടന്നുള്ള യാത്രയില്‍ പുഴയില്‍ പച്ചക്കറി കൃഷിയുള്ള കുഞ്ഞനും അവറാനുമൊക്കെ ഇളവനും വെള്ളരിയുമൊക്കെ നീട്ടും. അവയും കടിച്ചുള്ള യാത്ര കുറ്റിപ്പുറം ബസ് സ്റ്റാന്‍‌റ്റിലാണവസാനിക്കുക.അവിടെനിന്നും നിന്നും വളാഞ്ചേരിയിലേക്കും തുടര്‍ന്ന് 'മൂച്ചി' വരെ മറ്റൊരു ബസ്സും അതാണ് യാത്രാ രീതി.മൂച്ചിയില്‍ നിന്നും ദൂരെയുള്ള പടിപ്പുര കാണാമെങ്കിലും അരമണിക്കൂര്‍ പാടത്തൂടെ നടക്കന്നാലേ വീട്ടിലെത്തൂ.&lt;br /&gt;പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന് തുടങ്ങി കുറച്ച് ദൂരമെത്തുമ്പോള്‍ ഞാന്‍ നില്‍‌ക്കും ,&lt;br /&gt;&lt;br /&gt;“ ന്താ മ്മാ എത്താത്തെ?”&lt;br /&gt;“ നീയ്യ് ദാ.. ന്ന് പറഞ്ഞോ , അപ്പോളേക്കും എത്തും” ഉമ്മയുടെ ചിരികലര്‍ന്ന മറുപടി.&lt;br /&gt;“ദാ..” എന്നും പറഞ്ഞ് കുറച്ചുനടന്ന് ഞാന്‍ നില്‍‌ക്കും.&lt;br /&gt;“ ഉമ്മാ .. ഞാന്‍ ദാ.. ന്ന് പറഞ്ഞിട്ടും എത്തീല്ലല്ലോ”&lt;br /&gt;“ നീയ്യ് ദാ.. ന്ന് പറഞ്ഞ് നടന്നോ , അപ്പോളേക്കും എത്തും” ഉമ്മ വീണ്ടും ചിരിക്കും.&lt;br /&gt;&lt;br /&gt;ഈ “ദാ.. “ പരിപാടി പടിപ്പുര കയറും വരെ തുടരും.&lt;br /&gt;“ മ്മ എന്തിനാ ന്നെ പറ്റിച്ചത്?..”&lt;br /&gt;“ അന്നോട് ഞാന്‍ പറഞ്ഞത് ഇവിടെ എത്തുന്നത് വരെ ദാ..... ന്ന് നീട്ടി പ്പറയാനാണ് , നീയ്യ് ഇടക്ക് നിര്‍ത്തിയിട്ടല്ലെ മുമ്പെ എത്താത്തത് ”&lt;br /&gt;&lt;br /&gt;കുട മടക്കി പടിപ്പുര കയറുമ്പോള്‍ ,പിന്‍‌തിരിഞ്ഞ് നിന്ന് ഞാന്‍ മൂച്ചിക്കലേക്ക് നോക്കും.ഉമ്മാടെ ഈ പറ്റിക്കല്‍ പരിപാടി വലിയകുന്ന് വഴി , റോഡ് വെട്ടുന്നത് വരെ തുടര്‍ന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-3941758749654035627?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/03/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-2324434022537914772</guid><pubDate>Sat, 28 Feb 2009 04:20:00 +0000</pubDate><atom:updated>2009-02-28T10:27:30.013+04:00</atom:updated><title>കാളിദാസന്‍.</title><description>തടി വളരെ കുറഞ്ഞ കാളിദാസന് വിരലുകള്‍ക്ക് സാധാരണയേക്കാള്‍ നീളം കൂടുതലായിരുന്നതിനാല്‍ ഗോട്ടികളിക്കാന്‍ എല്ലാവര്‍ക്കും അവനെ പേടിയായിരുന്നു.നിലത്ത് വെച്ച ഗോട്ടിയുടെ അടുത്തേക്ക് അവന്‍‌റ്റെ ഗോട്ടിയെറിഞ്ഞ് ഒരു കയ്യിലെ തള്ളവിരലും നടുവിരലും നീട്ടി തൊട്ട് രണ്ട് ഗോട്ടിയും അവന്‍ സ്വന്തമാക്കും.&lt;br /&gt;&lt;br /&gt;ഇതിനു പുറമെ ചുമരുകളിലെ കല്ലിന്‍ പൊത്തുകളില്‍ തിരുകിവെക്കുന്ന ഗോട്ടികള്‍ ഉന്നം വെച്ച് എറിഞ്ഞ് തെറിപ്പിച്ച് സ്വന്തമാക്കാനും അവന്‍ മിടുക്കനായിരുന്നു.ഗോട്ടിക്കളികളിലെ ഈ സാമര്‍ത്ഥ്യം അവനെ എണ്ണമറ്റ ഗോട്ടികളുടെ ഉടമയാക്കി.&lt;br /&gt;എപ്പോഴോ നാടുവിട്ടതിനാല്‍ പിന്നീട് അപൂര്‍‌വ്വമായേ ഞാന്‍ അവനെ കണ്ടിരുന്നുള്ളൂ. പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ ഞാന്‍ കണ്ടിട്ടേ ഇല്ലെന്നാണോര്‍മ്മ.കഴിഞ്ഞ തവണ ഒഴിവ് കാലത്ത് വൈകീട്ട് ഏഴുമണിയോടെ റോടിലൂടെ പോകുമ്പോള്‍ കാളിദാസന്‍ എതിരെ!.ഇരുട്ടായിരുന്നെങ്കില്‍കൂടി ശരീരപ്രകൃതി നന്നായറിയുന്നതിനാല്‍ എനിക്ക് തെറ്റിയില്ല.&lt;br /&gt;' എന്തുണ്ട് ദാസാ വിശേഷങ്ങള്‍? '&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടാതെ നിന്നപ്പോള്‍ ഞാനടുത്തേക്ക് വീണ്ടും നീങ്ങിനിന്നു , ആടിയാടി അവന്‍ എന്നെത്തന്നെ നോക്കിനിന്നു.പിന്നാലെവന്ന ആരോ എന്നെ പിന്‍‌തിരിപ്പിച്ചു , നിങ്ങള്‍ നടന്നോ കുട്ട്യേ പ്പോ ഓനോടൊന്നും പറയാന്‍ പറ്റിയ നേരല്ല!.&lt;br /&gt;&lt;br /&gt;ലഹരിയിലായിരുന്നവനോട് 'പിന്നെ കാണാന്നും' പറഞ്ഞ് ഞാന്‍ നടന്നു. ഇന്നലെ നാട്ടുകാരന്‍ മൊമ്മദ് വിളിച്ചു &lt;br /&gt;' അറിഞ്ഞോ നമ്മടെ കാള്യാസന്‍&amp;nbsp; പോയി '. പടക്ക നിര്‍‌മ്മാണ ശാലയില്‍ അവന്‍‌റ്റെ ജീവനും.....അവന് ആദരാഞ്ജലികള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-2324434022537914772?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/02/blog-post_28.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>12</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-3873506708114752954</guid><pubDate>Wed, 25 Feb 2009 13:27:00 +0000</pubDate><atom:updated>2009-02-26T08:48:35.933+04:00</atom:updated><title>യാത്ര ഒരു യാഥാര്‍ത്ഥ്യം</title><description>"Time is 6 'O clock"&lt;br /&gt;&lt;br /&gt;&lt;br /&gt;ശബ്ദം കേട്ടപ്പോള്‍ ജോണ്‍ ഓഫീസിലേക്ക് പോകാനായി തയ്യാറെടുത്തു.വീടിന് പുറത്തുള്ള കാര്‍ പോര്‍ച്ചിലെത്തിയപ്പോള്‍ , പോര്‍‌ച്ചില്‍ നിന്നിരുന്ന കാര്‍ ജോണിന്‍‌റ്റെ മുമ്പിലേക്ക് നീങ്ങിവന്ന് ഡോര്‍ തനിയെ തുറന്നു. സീറ്റിന് മുന്നിലുള്ള സ്ക്രീനില്‍ തെളിഞ്ഞ വിവിധ മെനുകളില്‍ 'Office' എന്നിടത്ത് വിരല്‍ തൊട്ടപ്പോള്‍ കാര്‍‌ നീങ്ങിത്തുടങ്ങി. പ്രധാന റോടിലെത്തിയപ്പോള്‍ പതിവ് പോലെ ജോണ്‍ ചാഞ്ഞ് കിടന്ന് മയങ്ങി.&lt;br /&gt;&lt;br /&gt;മുന്നിലെ സ്ക്രീനില്‍ നിന്നും ശബ്ദം കേട്ടപ്പോള്‍ ജോണ്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നു.&lt;br /&gt;" Road clear , do you want to increase speed? "&lt;br /&gt;&lt;br /&gt;നിര്‍ദ്ദേശം കൊടുക്കുന്നതിനുമുമ്പെ ജോണ്‍, റോഡിലുള്ള സ്ഥാപിച്ചിട്ടുള്ള Intelligent traffic signal board ഇല്‍ നോക്കി ഉറപ്പുവരുത്തി.&lt;br /&gt;&lt;br /&gt;"Yes" വിരലമര്‍ത്തിയ ഉടന്‍ കാര്‍ വേഗത്തില്‍ ഓഫീസ്‌ ലക്ഷ്യമാക്കി ഓടി, കാര്‍ വല്ലാതെ ഉലഞ്ഞപ്പോളണയാള്‍ മുന്നിലെ സ്ക്രീനില്‍ ശ്രദ്ധിച്ചത്.&lt;br /&gt;&lt;br /&gt;" collision detector of other car not working "&lt;br /&gt;അമിതവേഗതയില്‍ പോയ കാറിനെ ജോണ്‍ ഈര്‍ഷ്യയോടെ നോക്കി.&lt;br /&gt;'കേടായാല്‍ ഇവനൊന്നും ശരിയാക്കികൂടെ?'&lt;br /&gt;&lt;br /&gt;ചെറുതായി പെയ്യുന്ന മഴയും ആസ്വദിച്ചിരുന്നപ്പോള്‍ , സെക്രട്ടറി ഷേര്‍ളിയുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞു.&lt;br /&gt;' യെസ് ഷേര്‍ളി ''&lt;br /&gt;' sir , you are requested to go branch office'&lt;br /&gt;&lt;br /&gt;'O.K ഷേര്‍ളി'&lt;br /&gt;&lt;br /&gt;250 കി.മി ദൂരെയുള്ള ബ്രാഞ്ച് ഓഫീസിലേക്ക് പോകുമ്പോള്‍ കീ പാഡുള്ള തന്‍റെ ഈ കാറിനു പകരം കമാന്‍‌ഡുകള്‍ ശബ്ദം കൊണ്ട് കൊടുക്കാനാവുന്ന , മോഡേണ്‍ ആയ ഓഫീഷ്യല്‍ കാറാണുപയോഗിക്കാറുള്ളത്. ജോണ്‍ ബ്രാഞ്ച് ഓഫീസ് നില്‍‍ക്കുന്ന സിറ്റിയുടെ പേര് സ്ക്രീനില്‍ ടൈപ് ചെയ്തു.&lt;br /&gt;&lt;br /&gt;' enter road map number '&lt;br /&gt;&lt;br /&gt;തന്‍‌റ്റെ കാറില്‍ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളിലേക്കുമുള്ള റോഡ് മാപ്പ് സേവ് ചെയ്യാത്തതിലുള്ള പ്രശ്നം അപ്പോഴാണ് ജോണിന് മനസ്സിലായത്.മുമ്പൊരിക്കല്‍ ദൂരയാത്രക്ക് പോയ സുഹൃത്ത് തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിതിരഞ്ഞെടുത്തതും റോഡ് മാപ്പില്ലാതെ വഴിയില്‍ കുടുങ്ങിയതുമാണോര്‍മ്മവന്നത്. അതിനു ശേഷം രാജ്യത്തുള്ള എല്ലാ റോഡ് മാപ്പുകളും സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ ഉപദേശിച്ചു.&lt;br /&gt;&lt;br /&gt;' ഏടാ , അതിനീ കാര്‍ കൊണ്ട് പുറത്തുള്ള സിറ്റികളില്‍ പോകാറില്ലല്ലോ '&lt;br /&gt;'നീ ഒരിക്കല്‍ പഠിക്കും അപ്പോള്‍ സ്വയം എല്ലാം ചെയ്തോളും'&lt;br /&gt;&lt;br /&gt;ട്രാഫിക് പോലീസില്‍ നിന്നും റോഡ് മാപ് നമ്പര്‍ മനസ്സിലാക്കി ജോണ്‍ സ്ക്രീനില്‍ അത് ടൈപ്പ് ചെയ്തു.&lt;br /&gt;&lt;br /&gt;' please wait map down loading ' .&lt;br /&gt;&lt;br /&gt;റോഡ് മാപ് സ്ക്രീനില്‍ തെളിഞ്ഞുകൊണ്ട് ഓടിത്തുടങ്ങിയ കാര്‍ കുറച്ചുദൂരം ചെന്ന് സ്വയം പാര്‍ക്ക് ചെയ്തപ്പോള്‍ , കാര്യമറിയാന്‍ ജോണ്‍ സ്ക്രീനില്‍നോക്കി.&lt;br /&gt;&lt;br /&gt;' left side collision sensor not working , please check'&lt;br /&gt;&lt;br /&gt;പുറത്തിറങ്ങിയ ജോണ്‍ ഇടത്തുവശത്തുള്ള ഡിറ്റക്ടറിലെ അഴുക്ക് തുടച്ച് വൃത്തിയാക്കി.പുറം കാഴ്ചകള്‍ നോക്കിയിരുന്ന ജോണ്‍ , ടോള്‍ ഗേറ്റിലൂടെ പോയപ്പോള്‍, “ 10 ഡോളര്‍ ടോള്‍ ഫീ ഡിഡക്റ്റഡ് ഫ്രം യുവര്‍ അകൌണ്ട്” എന്ന മെസ്സേജ് തെളിഞ്ഞു.തനിക്കൊപ്പം , തൊട്ടടുത്ത ട്രാക്കുകളില്‍ സമാന്തരമായി സഞ്ചരിച്ചിരുന്ന കാറുകളെ , വിന്‍‌ഡോയിലൂടേയും ,അതേ കാറുകളെ തന്‍‌റ്റെ മുന്നിലുള്ള സ്ക്രീനിലൂടെയും മാറി മാറി നോക്കി ജോണ്‍ യാത്ര തുടര്‍ന്നു.പെട്ടെന്നാണ് ചെറിയ സബ്ദത്തോടെ മുന്നിലെ സ്ക്രീനില്‍ തെളിഞ്ഞത് ,&lt;br /&gt;&lt;br /&gt;' there is an accedent after 25km '&lt;br /&gt;&lt;br /&gt;കാറിന് പുറത്തേക്ക്‌ നോക്കിയപ്പോള്‍ , റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍‌റ്റലിജന്‍‌റ്റ് ട്രാഫിക് സിഗ്നല്‍ ബോര്‍ഡിലും അതേ അറിയീപ്പ്‌ തെളിഞ്ഞിരുന്നു.ആക്സിഡന്‍‌റ്റിന്‍‌റ്റെ കാഴ്ചകള്‍ കാണാന്‍ സ്ക്രീനിലെ ചാനല്‍ മാറ്റിയ ജോണിന് ചെറിയ ആക്സിഡന്‍റാണെന്ന് മനസ്സിലായി , ചെറുതായി തിരക്ക് റോഡില്‍ അനുഭവപ്പെട്ടപ്പോള്‍ പണ്ട് കാലത്തുള്ള ഹൈവേ റോഡുകളിലെ ആക്സിഡന്‍റുകളെപ്പറ്റിയാണ് ഓര്‍ത്തത്.ചുരുങ്ങിയത് രണ്ട് മരണം , പിന്നെ മണിക്കൂറുകളോളം റോഡ് ബ്ലോക്കും.&lt;br /&gt;&lt;br /&gt;' Do you want to change road? ' &lt;br /&gt;&lt;br /&gt;സ്ക്രീനില്‍ തെളിഞ്ഞ മെസ്സേജില്‍ കൂടുതലൊന്നും ആലോചിക്കാതെ ജോണ്‍ ' yes ' ഇല്‍ വിരലമര്‍ത്തി.സ്ക്രീനില്‍ പുതിയ മാപ് തെളിഞ്ഞതിനോടൊപ്പം കാര്‍ നീങ്ങിത്തുടങ്ങി.ഫോണ്‍ റിങ്ങ് കേട്ട ജോണ്‍‍ സ്ക്രീനില്‍ നോക്കി, റാണിയുടെ മുഖം തെളിഞ്ഞുവന്നു.&lt;br /&gt;&lt;br /&gt;' ജോണ്‍ എവിടേക്കാ ഈ വഴിയില്‍ അതും നമ്മടെ കാറില്‍ , ബ്രാന്‍ച് ഓഫീസിലേക്കാണോ? '&lt;br /&gt;' അതെ , എന്തെ വിളിച്ചത്‌ '&lt;br /&gt;' ഈ കാറെടുത്തത് എന്തായാലും നന്നയി ,ന്യൂസ്‌ കണ്ടില്ലേ? , സിഗ്നല്‍ സിസ്റ്റത്തിനെന്തോ പ്രോബ്ലം വരാന്‍ സാധ്യതയുണ്ടെന്ന്?'&lt;br /&gt;' ഇല്ല , ഞാനുറങ്ങുകയായിരുന്നു അതുകൊണ്ട് ന്യൂസ് ഓഫായിരുന്നു ,എന്തെ പെട്ടെന്നിങ്ങനെ? '&lt;br /&gt;' ഇന്നലത്തെ ശക്തമായ മഴതന്നെ കാരണം, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍‌ ഇത്ര അതിശക്തമായ മഴ ഉണ്ടായിട്ടില്ലത്രെ , വെള്ളം ടണലുകളിലും മറ്റും കയറിയെന്നും ഒക്കെ പറയുന്നു , ജോണ്‍ ന്യൂസ് ചാനല്‍ നോക്കൂ'&lt;br /&gt;&lt;br /&gt;' ഫുള്‍ ആട്ടോമാറ്റിക് കാറുകള്‍ കഴിയുന്നതും റോഡിലിറക്കരുതെന്നാ നിര്‍ദ്ദേശം , ഈ കണക്കിന് നമുക്കിവനെ വില്‍‌ക്കേണ്ടട്ടോ ഇതിപ്പോ മാനുവല്‍ ആയും ഓടിക്കാലോ അല്ലെ ?'&lt;br /&gt;&lt;br /&gt;'ഉം ഏത് റൂട്ടിലാണ്‌ പ്രശ്‌നമുണ്ടാകാന്‍ ചാന്‍സ്?'&lt;br /&gt;&lt;br /&gt;' ഇതുവരെ എല്ലാറൂട്ടുകളും ഒ.കെ യാണ്‌ , മുന്നിലുള്ള സ്ക്രീനില്‍ നോക്കിക്കൂടേ ജോണ്‍?... ...പിന്നെ ഞാനിപ്പോള്‍ മോളെ സ്കൂളില്‍ നിന്നും എടുക്കും'&lt;br /&gt;' അപ്പോള്‍ , അവളുടെ കാറോ?'&lt;br /&gt;' സെല്‍ഫ് ഡ്രൈവിങ്ങിലിട്ടോളാം , തന്നെ വരട്ടെ'&lt;br /&gt;' ശരി , ഫിക്സ് റോഡ് മോഡിലിഡേണ്ട , ഓടുന്ന റൂട്ടില്‍ വല്ല തടസ്സവുമുണ്ടായാല്‍ പിന്നെ വഴിയില്‍ കിടക്കും , ഓട്ടോ മോഡില്‍ ഇട്ടോളൂ , ഏതെങ്കിലും ക്ലിയറായ വഴിയില്‍ കൂടി വരട്ടെ , ഞാന്‍ , ഇവിടെനിന്നും instruction കൊടുക്കണോ?'&lt;br /&gt;' വേണ്ട ഞാന്‍ ചെയ്തോളാം, ന്നാ .....ശരി ബൈ '&lt;br /&gt;&lt;br /&gt;കുറച്ച് ദൂരം പോയപ്പോള്‍ പുതിയ മെസ്സേജ് സ്ക്രീനില്‍ തെളിഞ്ഞു. " Highway closed , take deviation to left but only vehicles with manual driving facility are allowed 'തുടര്‍ന്ന് കാര്‍ സ്വയം പാര്‍ക്ക് ചെയ്തു.&lt;br /&gt;&lt;br /&gt;മാനുവല്‍ ഓപ്ഷന്‍ ഇല്ലാത്ത വശങ്ങളില്‍ പാര്‍ക്ക് ചെയ്ത് കാറുകളില്‍ നിന്നും ഇറങ്ങി ആളുകള്‍ ടാക്സിയില്‍ കയറുന്നത് കാണാമായിരുന്നു.ഇത്തരത്തിലൊരു സംഭവം പത്തു വര്‍ഷം മുമ്പ്‌ വരെ കാണാത്ത ജോണ്‍‍ , റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ കൌതുകത്തോടെ നോക്കിനിന്നു. കാര്‍ മാനുവല്‍ മോഡിലാക്കിയപ്പോള്‍ തന്‍‌റ്റെ മുന്നില്‍ ഉയര്‍ന്നുവന്ന വളയം പിടിച്ച്‌ ഒരു തുടക്കകാരന്‍ ഡ്രൈവറെപ്പോലെ , അയാള്‍ കാറോടിക്കാന്‍ തുടങ്ങി. ഓഫീസില്‍ ചെന്ന് പെട്ടെന്ന് കാര്യങ്ങളെല്ലാം തീര്‍ത്ത് ജോണ്‍ വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിക്ക്‌ തന്‍‌റ്റെ ഹോം സിറ്റിയില്‍ സിഗ്നല്‍ കുറച്ചു നേരം തകരായതും അനുബന്ധ ന്യൂസുകളും, കാഴ്ചകളും സ്ക്രീനിലൂടെ കണ്ട്കൊണ്ടിരുന്നു.പതിവില്ലാതെ മകള്‍ പുറത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , ജീവിതത്തില്‍ ആദ്യമായി കണ്ട കാര്യങ്ങള്‍ പറയാന്‍,&lt;br /&gt;&lt;br /&gt;' ഡാഡീ , നമ്മുടെ ചാര്‍ളി അങ്കിള്‍ ഓഫീസീന്ന് വന്ന വരവ്‌ കാണണമായിരുന്നു'&lt;br /&gt;'ഉം..എന്തുണ്ടായി'&lt;br /&gt;'അങ്കിളിന്‍‌റ്റെ ആ പഴയ പാട്ട വണ്ടിയില്ലെ അതായിട്ടായിരുന്നു വരവ് , കൈ കൊണ്ട് തിരിച്ച്‌ , ആകെ തളര്‍ന്നിവിടെയും വന്നിരുന്നു'&lt;br /&gt;റാണി മുന്നിലേക്ക് വന്ന് മകളെ നോക്കി ' നീ അധികം പറയണ്ട പണ്ട് നിന്‍‌റ്റെ ഈ ഡാഡിയും അങ്ങിനെ തന്നെയാ പണ്ട് കാറോഡിച്ചിരുന്നത്‌ '&lt;br /&gt;' എന്ന്‌ , എന്നിട്ട് ഞന്‍ കണ്ടിട്ടില്ലല്ലോ'&lt;br /&gt;' നീയെങ്ങിനേയാ മോളെ കാണുക , അതൊരു ഇരുപത് കൊല്ലം മുമ്പത്തെ കാര്യമാ '&lt;br /&gt;എന്തോ ഒരത്ഭുതം‌ കേട്ടപോലെ ഇരുന്ന മകള്‍ തന്നോടത്‌ പറയാന്‍ ജോണിനെ നിര്‍ബന്ധിച്ചു.&lt;br /&gt;'നിങ്ങള്‍ അപ്പനും മകളും പഴയ കാര്യമൊക്കെ പറഞ്ഞിരുന്നോ , ഞാനുറങ്ങാന്‍ പോകുകയാ'&lt;br /&gt;'എല്ലാം ഞാന്‍ പറയാം ഇടക്ക് നീ തോക്കിനുള്ളില്‍ കയറി വെടിക്കില്ലാന്നുറപ്പ് തന്നാല്‍ മാത്രം.'&lt;br /&gt;' ശരി അവസാനം വരെ ഞാന്‍ മിണ്ടില്ല'&lt;br /&gt;&lt;br /&gt;വാഹനം കണ്ടുപിടിച്ച അന്ന്‌ തൊട്ടേ ഉള്ള ഒരു , പ്രശ്നമായിരുന്നു സുഗമമായ അതിന്‍റെ ഉപയോഗവും. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച്‌ പോകാനുള്ള വഴികളുടെ എണ്ണം കൂടുന്നില്ല എന്നത് അപടകങ്ങള്‍ക്കും , സമയ നഷ്ടങ്ങള്‍ക്കും കാരണമായി തുടര്‍ന്നാണ് വാഹനങ്ങള്‍ ഓടിക്കാന്‍ ഒരു നിയമ സംഹിതവേണമെന്ന് ചിന്തിപ്പിക്കുകയും , ക്രമേണ ട്രാഫിക് നിയങ്ങളുണ്ടാക്കപ്പെടുകയും ചെയ്തത്.&lt;br /&gt;&lt;br /&gt;ആദ്യ കാലങ്ങളില്‍ , ഗതാഗതം നിയന്ത്രിച്ചിരുന്നത്‌ ആളുകളായിരുന്നു. തിരക്കുള്ള , ഒന്നില്‍ കൂടുതല്‍ വഴികള്‍ കൂട്ടിമുട്ടുന്ന സ്ഥലത്ത് ഒരു പോലീസുകാരന്‍ കൈകൊണ്ടും വിസിലുകൊണ്ടും വാഹന ഗതാഗതത്തെ നിയന്ത്രിച്ചു. ലോകത്ത് ആദ്യമായി ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത് , ലണ്ടനിലെ ഒരു ചെറിയ തെരുവില്‍ 1868 ല്‍ ആയിരുന്നു.&lt;br /&gt;&lt;br /&gt;ആളുകള്‍ക്ക് റോഡ് മുറിച്ച് കടക്കാനും , ചെറിയ വാഗണുകള്‍ക്കുമായും വേണ്ടിയായിരുന്നു അത് സ്ഥാപിച്ചത്. ചുവപ്പും പച്ചയും ഉള്ള ആ ട്രാഫിക് ലൈറ്റ് , എണ്ണകൊണ്ട് പ്രവര്‍ത്തികുന്നതായിരുന്നു. , ചുവപ്പിന് “ സ്റ്റോപ്” എന്നും , പച്ചക്ക് “ കോഷന്‍“ എന്നുമായിരുന്നു അര്‍ത്ഥം. അടിലുള്ള ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ , 1869 ജനുവരി 2 ന് , പ്രസ്തുത ലൈറ്റ് പൊട്ടിത്തെറിച്ച് ഒരു പോലീസുകരന് പരിക്കേറ്റതോടെ ആ ലൈറ്റ് മാറ്റപ്പെട്ടു.&lt;br /&gt;&lt;br /&gt;1920 ല്‍ വില്യം എല്‍ പോട്സ് എന്ന പോലീസുകാരനാണ് ആദ്യമായി ഇലക്ട്രിക് ബള്‍ബ് കൊണ്ടുള്ള ട്രാഫിക്‍ ലൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.ജങ്ഷനുകളില്‍ മൂന്ന് നിറത്തിലുള്ള ഈ ലൈറ്റുകള്‍ ഓരോ റോഡിനും അഭിമുഖമായി നില്‍ക്കുന്നു.തൊട്ടടുത്തുള്ള ഒരു മുറിയിലിരിക്കുന്ന പോലീസുകാരായിരുന്നു ആ ലൈറ്റുകളെ നിയന്ത്രിച്ചിരുന്നത്.ജനലുവഴി ഇവര്‍ റോഡിലേക്ക് നോക്കി വാഹങ്ങള്‍ വരുന്നതനുസരിച്ച് ലൈറ്റുകള്‍ കത്തിക്കുകയും കെടുത്തുകയും ചെയ്താണ് ട്രാഫിക് നിയന്ത്രിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;കൈകള്‍ കൊണ്ട് സ്വിച്ചുകളെ ഓണും ഓഫും ആക്കി നിയന്ത്രിച്ച ഈ രീതി പക്ഷെ അധികം നാളുകള്‍ നിന്നില്ല. ഇരുപത്തിനാല് മണിക്കൂറുകളെ ക്രമമായി ഓരോ ലൈറ്റുകളെയും സ്വയം കത്തിച്ചും കെടുത്തിയും നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകള്‍ക്ക് ഈ സ്വിച്ചുകള്‍ വഴിമാറി.ഒരു നിശ്ചിത സമയം ലൈറ്റുകള്‍ കത്തി-കെടുത്തി വാഹനങ്ങളെ ഇത്തരം ട്രാഫിക് ലൈറ്റുകള്‍ നിയന്ത്രിച്ചു.ഇത്തരം സിസ്റ്റത്തിന്‍‌റ്റെ ഒരു പ്രധാന പ്രശ്നം , വണ്ടികളുണ്ടോ , ഇല്ലയോ എന്ന വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ , റോഡില്‍ വണ്ടിയില്ലെങ്കില്‍ പോലും ആ വഴി വണ്ടികള്‍ ഉണ്ടെന്ന തരത്തില്‍ തുറന്നിടുന്നു ( പച്ച നിറത്തില്‍ നിര്‍‌ത്തുന്നു) ഇത് അനാവശ്യമായി മറ്റു വണ്ടികളുടെ സമയം നഷ്ടപ്പെടുത്തി.&lt;br /&gt;&lt;br /&gt;ഇത്തരം ജങ്ഷന്‍ ഒരു ഹൈവേയും ഒരു ചെറിയ റോടുമുള്ളതാണെങ്കില്‍ അനാവശ്യം ട്രാഫിക്ക് ജാമുകളുമൂണ്‍ടാക്കി.അതായത് ഒരു മുഴുവന്‍ ഗതാഗത നിയന്ത്രണത്തിന്റെ ഉയരത്തിലെത്താത്ത ഈ സിസ്റ്റത്തിനെ " ഫിക്സഡ് മോഡ് ട്രാഫിക് സിസ്റ്റം , fixed mod traffic system " എന്നു പറയും. കേരളത്തിലെ മിക്ക സിറ്റികളിലും , 2000ആ മാണ്ടിന്‍റെ തുടക്കങ്ങളിലും ഇത്തരം സം‌വിധാനമാണുണ്ടായിരുന്നത്.&lt;br /&gt;&lt;br /&gt;ഇത്‌ , ഇത്തരം അപ്രധാന പാതകളില്‍ വാഹനങ്ങള്‍ വന്നതറിയാനായി " സെന്സറുകള്‍" സ്ഥാപിക്കാനും , അങ്ങിനെ എപ്പോഴെങ്കിലും ഒരു ഒരു വാഹനം വന്നു നിന്നാല്‍ അതിനെ കടത്തിവിടാന്‍ മാത്രം പ്രധാന പാത ചുവന്ന ലൈറ്റ് കത്തിച്ച്‌ തടയുന്നു ഈ പുതിയ രീതിയാകട്ടെ ഇത്തരത്തിലുള്ള " ട്രാഫിക് ജാമുകള്‍" ഒഴിവാക്കാനും സാധിച്ചു. മാത്രമല്ല ആളുകള്‍ക്ക് കടക്കാന്‍ വേണ്ടി , ഇത്തരം ജങ്ക്ഷനുകളില്‍ ഇലക്റ്റ്റിക് സ്വിചുകളും സ്ഥപിച്ചു.ഏതെങ്കിലും ഒരാള്‍ക്ക് റോഡ് മുറിച്ചുകടക്കണമെങ്കില്‍ ഈ സ്വിച്ച് ഞെക്കിയാല്‍ , എല്ലാ പാതകളും കുറച്ച്‌ നേരത്തേക്ക് അടക്കപ്പെടുകയും ആള്‍ക്ക് നടന്നുപോകുകയുമാകാം.&lt;br /&gt;&lt;br /&gt;ഈ സിസ്റ്റത്തെ , : 'semi activated traffic system' എന്ന് പറയുന്നു. എന്നാല്‍ ക്രമേണ എല്ലാപാതകളും ഇത്തരത്തില്‍ സെന്‍സറുകള്‍ സ്ഥാപിച്ചത്‌ ഇലക്ട്രിക് ട്രാഫിക് സിസ്റ്റത്തിന്റെ പ്രാവര്‍ത്തന ക്ഷമത വീണ്ടും കൂട്ടാന്‍ കഴിഞ്ഞ ഇതിനെ "ആക്റ്റിവേറ്റഡ് ട്രാഫിക് സിസ്റ്റം" എന്നാണറിയപ്പെട്ടത്.അതായത്‌ ഏത്‌ റോഡിലാണോ ആദ്യം വാഹനം വന്നത്‌ , ആ വാഹനത്തിന്‌ ആദ്യം കടന്നു പോകാന്‍ ഈ സിസ്റ്റത്തിനാകുന്നു.&lt;br /&gt;&lt;br /&gt;2000 ആ മാണ്ടിന്‍റെ തുടക്കകാലങ്ങളില്‍ ദുബായിലും അതു പോലുള്ള വലിയ സിറ്റികളിലും ഈ രണ്ട് സിസ്റ്റങ്ങളണ്‌ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.ഈ ട്രാഫിക്‍ സിസ്റ്റംസിനെ യൊക്കെ പുറം തള്ളിക്കൊണ്ട്, റോഡുകളിലും , ജങ്ക്ഷനുകലിലും ഒക്കെയും , സെന്‍സറുകളും , ക്ലോസ്ഡ് സര്‍ക്യൂട് കാമറകളും , ടി.വി.യും , ഡിസ്പ്ലേ ബോര്‍ഡുകളും , ഇമേജ് പ്രോസസ്സിഡ് / വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സം‌വിധാനവും , ഫസിലോജികും എല്ലാം സം‌യുക്തമായുപയ്യോഗിച്ച് ഒരു വളരെ ശക്തമായ ഒരു ട്രാഫിക് സിസ്റ്റം നിര്‍മ്മിക്കപ്പെട്ടു ഇത്&lt;br /&gt;&lt;br /&gt;' ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് ' എന്നറിയപ്പെട്ടു.&lt;br /&gt;&lt;br /&gt;ഈ സം‌വിധാനത്തിന്‍റെ ഒരു ആദ്യ ഭാഗം , 2006 ഓടെ ദുബായിലെ ചില മെയിന്‍ പാതകളില്‍ സ്‍ഥാപിക്കപ്പെട്ടു. 2006 ല്‍ ഉണ്ടായിരുന്ന ഈ സം‌വിധാനത്തിന്‍റെ പരിധി വളരെ കുറവായിരുന്നു. റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയത്ത് ഡ്രൈവര്‍മാരെ അറിയീക്കാന്‍ തക്കമൊന്നും അന്നത്തെ കമ്മ്യുണികേഷന്‍‍ വികസിച്ചിരുന്നില്ല. റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേമറകളില്‍ നിന്നും വിവരങ്ങളറിഞ്ഞ് , അത് റോഡിലുള്ള ഡിസ്പ്ലെ യൂണിറ്റികളില്‍ കാണിക്കുക , മറ്റ് റോഡുകളിലുള്ള തിരക്ക് അറിയീക്കുക , ജങ്ക്ഷനുകളില്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണമനുസരിച്ച് , നിശ്ചിത റോഡ് കൂടുതല്‍ സമയം ക്ലിയര്‍ ( പച്ച ലൈറ്റ് കത്തിക്കുക) ആക്കുക , ആട്ടോമാറ്റിക് ആയി റ്റോള്‍ പണം പിരിക്കുക ഇത്തരത്തിലുള്ള വളരെ ചുരുങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമാണ് ആദ്യകാലത്ത് ഈ സം‌വിധാനം ഉപയോഗിക്കപ്പെട്ടത്.&lt;br /&gt;&lt;br /&gt;എന്നാല്‍ , കൊളിഷന്‍ ഡിറ്റക്ഷന്‍ വളരെ വിലയുള്ള കാറുകളില്‍ മാത്രമുണ്ടായിരുന്ന 2000 ആ മാണ്ടിന്‍റെ തുടക്കത്തില്‍ , ക്രമേണ , ഇത് എല്ലാ വണ്ടികളിലും സ്ഥാപിക്കാന്‍ തുടങ്ങിയത് വണ്ടികള്‍ ഡ്രൈവറില്ലാതെ ഒരു 'full automatic' കാറുകളുടെ നിര്‍മ്മാണം ദ്രുതഗതിയിലാക്കി.&lt;br /&gt;&lt;br /&gt;ഫസ്സി ലോജിക്കിന്‍റെ ഡവലപ്മെന്‍റും , കമ്മ്യൂണിക്കേഷന്‍റേയും കമ്പൂടറുകളുടെ സം‌യോജനവും , ഓപ്റ്റികല്‍ കമ്യൂണികേഷന്‍റെ കടന്ന് കയറ്റവും / പിന്നീടുണ്ടായ ട്രാഫിക് സം‌വിധാനത്തിന്‍റെ പുരോഗതി ദ്രുതഗതിയിലാക്കി. ജോണ്‍ മോളെ വിളിച്ചെങ്കിലും അവള്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായത് ജോണ്‍ അറിഞ്ഞിരുന്നില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-3873506708114752954?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/02/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>10</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-4535881410177129620</guid><pubDate>Tue, 20 Jan 2009 05:45:00 +0000</pubDate><atom:updated>2009-01-20T09:49:07.538+04:00</atom:updated><title>പകരം</title><description>' രണ്ട് ചാക്ക് നെല്ല് തന്നാല്‍ ഏറ്റാന്‍ വയ്യാന്ന് പറയല്ലെട്ടാ കുഞ്ഞാ , വെല്ലിപ്പാന്‍‌റ്റെ കണ്ണീന്ന് മാഞ്ഞാല്‍ പിന്നെ ഒരു ചാക്ക് ഞാനെടുത്തോളാം '&lt;br /&gt;' ഉം ..' കുഞ്ഞന്‍ നീട്ടിമൂളും.&lt;br /&gt;' തന്നോരുടെ തിരിച്ചുകൊടുക്കാന്‍ വേണൈ ഒരു ചാക്ക് , മൂന്ന് മാസം പിന്നേം പോണ്ടേ! '&lt;br /&gt;ഓരോ തവണ ഉമ്മയുടെ തറവാട്ടിലേക്ക് പോകുമ്പോഴുമുള്ള കരാര്‍.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;' ന്താ ന്‍‌റ്റെ കുഞ്ഞാ ഈ വയസ്സാം കാലത്തും ...വീട്ടിലിരുന്നൂടേ ങ്ങക്ക് ? '&lt;br /&gt;രണ്ട് കയ്യിലും അരി സഞ്ചിയും തൂക്കി റോടിലൂടെ നടക്കുന്ന കുഞ്ഞന്‍ തിരിഞ്ഞുനിന്ന് ചിരിച്ചു.&lt;br /&gt;' ദ്‌ മ്മടെ മാമദൂന്‍‌റ്റെം അവറാന്‍‌റ്റേം അര്യാ , പൊടിക്കാന്‍ തന്നതാ '&lt;br /&gt;' ഒന്നിങ്ങട്ട് തന്നോ അങ്ങാടിവരെ ഞാന്‍ പിടിച്ചോളാം '&lt;br /&gt;' ങ്ങളോ! .. അദ് ശര്യാവില്ല ങ്ങള് നടന്നോ ദിന് നല്ല കനണ്ട് '&lt;br /&gt;&lt;br /&gt;കുഞ്ഞന്‍‌റ്റെ ഇടതുകയ്യില്‍ നിന്നും ഒരു അരി സഞ്ചി വലിച്ചുവാങ്ങി സൈദാലിക്ക മുന്നില്‍ നടന്നു.&lt;br /&gt;&lt;br /&gt;' അന്ന് ഉമ്മാന്‍‌റ്റെ തറവാട്ടീന്ന് തിരിച്ച് പോരുമ്പോ കുന്നിന്‍ ചോട് വരെ നിങ്ങളെടുത്ത ന്‍‌റ്റെ നെല്ലും ചാക്കിന്‍‌റ്റെ അത്രേം കനമൊന്നും  ഇതിനുണ്ടാവില്ലാ കുഞ്ഞാ '&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-4535881410177129620?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2009/01/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>14</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-5425211097529579996</guid><pubDate>Thu, 25 Dec 2008 12:28:00 +0000</pubDate><atom:updated>2009-01-07T19:35:59.157+04:00</atom:updated><title>പൊന്നുംകട്ടാന്ന് വിളിക്കേക്കേക്കേ..</title><description>തല്ല് കിട്ടിക്കഴിഞ്ഞാല്‍ ഉമ്മയോടുള്ള എന്‍‌റ്റെ ആവശ്യം മുകളിലെപ്പോലെ ഉമ്മ എന്നെ പത്തുവട്ടം വിളിക്കണമെന്നതാണ്. ആദ്യമൊന്നും സമ്മതിക്കാതിരിക്കാത്ത ഉമ്മയുടെ കയ്യിലും തോളിലും തൂങ്ങി ഞാന്‍ വീണ്ടും നിര്‍ബന്ധിക്കും. അവസാനം അരെങ്കിലും റക്കമന്‍‌റ്റ് ചെയ്യും ' ഒന്ന് പറഞ്ഞാളാടീ ആ ചെക്കനെ കരയിപ്പിക്കേണ്ട! '&lt;br /&gt;&lt;br /&gt;ചെയ്ത കുരുത്തക്കേടിന്‍‌റ്റെ കാഠിന്യമനുസരിച്ച് വിളിക്കാനുള്ള ഉമ്മയുടെ മടിയും കൂടും. ഇപ്പോഴും ഇരിമ്പിളിയത്തുള്ള ഉമ്മയുടേ വീട്ടില്‍ പോകുമ്പോള്‍ വയസ്സായവര്‍ പറയും , ' ഓനെ ഒന്ന് പൊന്നും കട്ടാന്ന് വിളിക്കെടീ'&lt;br /&gt;&lt;br /&gt;ഞാന്‍ ഇന്നും ഉമ്മയോട് ചോദിക്കുന്നതാണ് , ' അല്ലെങ്കിലും ഉമ്മാക്ക് മൂത്തോരോടല്ലെ ഇഷ്ടം ഞാന്‍ എളോനായിപ്പോയില്ലേ' . കേള്‍ക്കേണ്ട താമസം ഉമ്മയുടെ മറുപടിയും വരും ; ' ആ ശര്യാ മൂത്തോര് പറേണത് നിക്ക് അന്നോടാണ് കൂടുതല്‍ ഇഷ്ടം ന്നാ ' ഒപ്പം ഇതും , 'എടാ നിക്കെല്ലാരും ഒരുപോലെയാ ആരൊടും കൂടുതലും ഇല്ല കുറവും ഇല്ല'.&lt;br /&gt;&lt;br /&gt;ഈ ചോദ്യം ഉപ്പയോടൊരിക്കലും ചോദിച്ചിട്ടില്ലാത്തതിനാല്‍ ഉത്തരവും എനിക്കറിയില്ല പക്ഷെ ഉപ്പയും ഇതേ ഉത്തരമാണ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞേനെ , എന്‍‌റ്റെ ഉപ്പ ഒരു നുണയനായിരുന്നെന്ന് കാരണം ഞാനെന്ന ഉപ്പക്ക് പച്ചാനയോടുള്ള ഇഷ്ടമല്ല ആജൂനോടുള്ളത് അതല്ല ഉണ്ണ്യോടും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-5425211097529579996?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2008/12/blog-post.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>12</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6822189953466655245.post-350995573790875158</guid><pubDate>Tue, 16 Dec 2008 15:34:00 +0000</pubDate><atom:updated>2009-01-07T19:40:04.260+04:00</atom:updated><title>തോല്‍‌വിയും മധുരതരം.</title><description>രണ്ട്‌ വര്‍ഷം മുമ്പാണ് &lt;a href="http://www.blogger.com/profile/07524547434164923027"&gt;പച്ചാന&lt;/a&gt; സ്കൂളില്‍ ആദ്യമായി ചെസ്സ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ പേരുകൊടുത്തിട്ടുണ്ടെന്ന് പറഞ്ഞത്‌ , ആദ്യത്തെ മത്സരത്തില്‍ എതിരാളി ക്യൂന്‍ വെട്ടിയതോടെ കളിയും അവസാനിപ്പിച്ചുപ്പോന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;തോറ്റതിന് സ്പെഷ്യല്‍ ഐസ്ക്രീം വാങ്ങികൊടുത്തത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത വര്‍ഷം നോക്കിക്കോ എന്നും വീമ്പിളക്കിയപ്പോള്‍ ഞാന്‍ ചിരിച്ചതേയുള്ളു അങ്ങിനെ കഴിഞ്ഞ വര്‍ഷം സ്കൂളില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഗള്‍ഫ് സോണ്‍ മത്സരത്തില്‍ മറ്റുസ്കൂളുകളുമായി തോറ്റു. &lt;br /&gt;&lt;br /&gt;ഇത്തവണ സ്കൂളിലും ഗള്‍ഫ് മേഖലയിലും വിജയിച്ച് നാഷണല്‍ ലെവല്‍ മത്സരിക്കാന്‍ നാഗ്പൂരില്‍ പോയതായിരുന്നു കഴിഞ്ഞ ആഴ്ച. തുടക്ക ദിവസം ഒരു കളിയില്‍ തോറ്റപ്പോള്‍ വിഷമിച്ച് വിളിച്ചു.&lt;br /&gt;&lt;br /&gt;' തോല്‍‌വിയും ജയവും നോക്കേണ്ട നന്നായി കളിച്ചാല്‍ മതി ' എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന കളികളില്‍ കൂടുതല്‍ തോല്‍‌വിയും കുറച്ച് വിജയങ്ങളുമായി ആളിന്നലെ രാത്രി തിരിച്ചുവന്നു. എന്‍‌റ്റെ പൈസ കൊണ്ട് എനിക്ക് സമ്മാനമായി ഒരു സിനിമാ സിഡിയും കൊണ്ടുവന്നു.&lt;br /&gt;&lt;br /&gt;വാല്‍കഷ്ണം:&lt;br /&gt;&lt;br /&gt;കോച്ചാരായിരിക്കും എന്നതിശയിച്ച്‌ ആരും കാടുകയറേണ്ട കളിക്കാന്‍ അറിയുന്നവന്‍ എതിരില്‍ ഇരുന്നാല്‍ പത്തുമൂവിന് മുമ്പെ തോല്‍‌പ്പിക്കാനാവുന്ന ഞാന്‍ തന്നെയായിരുന്നു ഇനി പക്ഷെ പ്രഫഷണല്‍ കോച്ചിങ്ങിന് വിടണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6822189953466655245-350995573790875158?l=tharavadi.aliyup.com' alt='' /&gt;&lt;/div&gt;</description><link>http://tharavadi.aliyup.com/2008/12/blog-post_16.html</link><author>aliyup@gmail.com (തറവാടി)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>31</thr:total></item></channel></rss>